സൗദിയിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 16,000ത്തിലേറെ നിയമലംഘകർ പിടിയിൽ; അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 59 പേരും ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകളുടെ പിടിയിൽ, നാടുകടത്താൻ നിർദ്ദേശം നൽകി അധികൃതർ

സൗദിയിൽ കർശന പരിശോധനയാണ് നടന്നുവരുന്നത്. ഇത്തരത്തിൽ വിവിധ പ്രവിശ്യകളിൽ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 16,000ത്തിലേറെ നിയമലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി. ഈ മാസം മൂന്ന് മുതൽ ഒമ്പത് വരെയുള്ള ദിവസങ്ങളിൽ 9,441 ഇഖാമ നിയമ ലംഘകരും 4,580 നുഴഞ്ഞുകയറ്റക്കാരും 2,472 തൊഴിൽ നിയമ ലംഘകരും അടക്കം ആകെ 16,493 നിയമ ലംഘകരാണ് പിടിയിലായിരുന്നത്.
ഇക്കാലയളവിൽ തന്നെ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞു കയറാൻ ശ്രമിച്ച 480 പേരും അറസ്റ്റിലായി. ഇക്കൂട്ടത്തിൽ 63 ശതമാനം പേർ യെമനികളും 33 ശതമാനം പേർ എത്യോപ്യക്കാരും നാല് ശതമാനം പേർ മറ്റു രാജ്യക്കാരുമാണ് ഉൾപ്പെട്ടിട്ടുള്ളത്. അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 59 പേരും ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകളുടെ പിടിയിലായിട്ടുണ്ട്. ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞു കയറ്റക്കാർക്കും ജോലിയും താമസവും യാത്രാ സൗകര്യവും നൽകിയ 15 പേരെയും സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്യുകയുണ്ടായി.
കൂടത്തെ നിലവിൽ ഡീപോർട്ടേഷൻ സെന്ററുകളിൽ കഴിയുന്ന 54,111 നിയമ ലംഘകരുടെ കേസുകളിൽ നിയമാനുസൃത നടപടികൾ സ്വീകരിച്ചു വരികയാണ് ചെയ്യുന്നത്. ഇക്കൂട്ടത്തിൽ 49,811 പേർ പുരുഷന്മാരും 4,300 പേർ വനിതകളുമാണ് ഉള്ളത്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി 43,475 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ സംഘടിപ്പിക്കാൻ എംബസികളുമായും കോൺസുലേറ്റുകളുമായും സഹകരിച്ച് നടപടികൾ സ്വീകരിക്കുകയാണ്. 2,675 പേർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാനും നടപടികൾ സ്വീകരിച്ചു വരികയാണ്. ഒരാഴ്ചക്കിടെ 9,070 നിയമ ലംഘകരെ സൗദിയിൽ നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























