Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഭിചാര കൊലപാതകം മുതല്‍ പാറശ്ശാലയിലെ പ്രണയ വിഷബാധ വരെ..പ്രഗത്ഭ കുറ്റാന്വേഷകന്‍ ഡിവൈഎസ്പി കെ.ജെ. ജോണ്‍സണ്‍ വിടവാങ്ങുമ്പോൾ,കേരള പൊലീസിന് തീരാനഷ്ടം..


ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...


ആലത്തൂരിലെ തോൽവിയുടെ കാരണം വ്യക്തമായി'; രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി റിജിൽ മാക്കുറ്റി; ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയിൽ അന്വേഷണ സമിതി...


വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം..“മര്യാദയ്‌ക്ക് സംസാരിക്കണം” എന്ന വാചകം പ്രയോഗിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്...


കോയമ്പത്തൂരിലെ വിവാഹം കഴിഞ്ഞ് മടക്കം; കയ്പമംഗലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന് ഇല്ലാതായത് 8 വിദ്യാർത്ഥികളുടെ ജീവൻ...

15 മില്യണ്‍ ലിറിക്ക ഗുളികകളും അര ടണ്ണിലധികം അസംസ്‌കൃത പദാര്‍ത്ഥങ്ങളും ഇവ ഉല്‍പ്പാദിപ്പിക്കുന്ന യന്ത്ര സാമഗ്രികളും റെയ്ഡില്‍ പിടിച്ചെടുത്തു; കുവൈത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ടയില്‍ പിടിക്കപ്പെട്ടവരില്‍ ഒരാള്‍ ഇന്ത്യക്കാരന്‍

05 FEBRUARY 2023 02:22 PM IST
മലയാളി വാര്‍ത്ത

കുവൈത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ടയില്‍ പിടിക്കപ്പെട്ടവരില്‍ ഒരാള്‍ ഇന്ത്യക്കാരന്‍. കഴിഞ്ഞ ദിവസം വഫറയില്‍ വെച്ചാണ് രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ട നടന്നത്. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹിന്റെ നേരിട്ടുള്ള മേല്‍ നോട്ടത്തിലാണ് വഫറയിലെ ഒരു ഫാക്റ്ററിയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.

15 മില്യണ്‍ ലിറിക്ക ഗുളികകളും അര ടണ്ണിലധികം അസംസ്‌കൃത പദാര്‍ത്ഥങ്ങളും ഇവ ഉല്‍പ്പാദിപ്പിക്കുന്ന യന്ത്ര സാമഗ്രികളുമാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം 3 കോടി ദിനാര്‍ ( 800 കോടി ഇന്ത്യന്‍ രൂപ) മൂല്യമാണ് കണക്കാക്കപ്പെടുന്നത്. സംഘത്തിന്റെ സൂത്രധാരന്മാരായ രണ്ട് പേര്‍ സ്വദേശികളാണ്. ഇവരോടൊപ്പം പിടിയിലായവരില്‍ ഒരാള്‍ ഇന്ത്യക്കാരനും മറ്റൊരാള്‍ ശ്രീലങ്കക്കാരനുമാണ്.

ഇവരുടെ പേര് വിവരങ്ങള്‍ അന്വേഷണ സംഘം പുറത്തു വിട്ടിട്ടില്ല. പ്രാഥമിക വിവരങ്ങള്‍ പ്രകാരം ഇവര്‍ക്ക് പിന്നില്‍ അന്താരാഷ്ട്ര സംഘത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ചൈനയില്‍ നിന്നാണ് ഇവര്‍ അസംസ്‌കൃത ലിറിക്കാ പൗഡറും ടാബ്ലെറ്റ് പ്രസ്സിംഗ് മെഷീനുകളും ഇറക്കു മതി ചെയ്തിരുന്നത്. ഇവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘത്തെയും മറ്റ് പ്രതികളെയും കണ്ടെത്തുന്നതിനു ഇന്റര്‍പോള്‍ കേസ് ഏറ്റെടുത്തിട്ടുണ്ട്.

8 ദശലക്ഷം ലിറിക്ക ഗുളികകള്‍ അയല്‍ രാജ്യത്തേക്ക് കടത്താന്‍ സംഘം പദ്ധതി തയ്യാറാക്കിയിരുന്നു. 2000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വഫറ പ്രദേശത്ത് സ്ഥാപിച്ച ഫാക്ടറിയില്‍ അസംസ്‌കൃത വസ്തുക്കള്‍ സംഭരിക്കുന്നതിനുള്ള രഹസ്യ മുറികളും സജ്ജീകരിച്ചിരുന്നു. സംഭവത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു. രാജ്യത്തേക്ക് ലഹരിവസ്തുക്കൾ എത്തിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. ലഹരി വസ്തുക്കൾക്കെതിരെ രാജ്യത്ത് പരിശോധന തുടരുകയാണ്.

ചൈനയിൽ നിന്ന് മയക്ക് മരുന്ന് ഗൾഫിലേയ്ക്ക് മാത്രമല്ല , കേരളത്തലേയ്ക്ക് ഉൾപ്പടെ എത്തുന്നുണ്ട് ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ടെലഗ്രാം എന്നിവക്ക് പുറമെ ഇന്റർനെറ്റിലെ അധോലോകമെന്നറിയപ്പെടുന്ന ഡാർക്ക് വെബ് വഴിയും പുതിയ തന്ത്രങ്ങളാവിഷ്കരിക്കുകയാണ് ലഹരി മാഫിയ. ഒളിഞ്ഞും തെളിഞ്ഞും ചെറുപ്പക്കാരെ ലാക്കാക്കി ലഹരിക്കച്ചവടക്കാർ സൈബറിടങ്ങളിൽ വിലസുകയാണ്. ഇൻസ്റ്റഗ്രാമിലുടെയായിരിക്കും ഇവരുടെ ആദ്യ പ്രചാരണം. പിന്നീട് ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് ക്ഷണിച്ച് അവിടെ നിന്നാണ് പലരെയും ലഹരിവഴിയിലെത്തിക്കുന്നതെന്ന് പോലീസിലെ സൈബർ വിദഗ്ധർ പറയുന്നു.

സാമൂഹിക മാധ്യമങ്ങളിലെ പരിചയപ്പെടലിലൂടെ, പിന്നീട് നിരന്തരമായുള്ള ചാറ്റിംഗിലൂടെ സൃഷ്ടിക്കപ്പെടുന്ന സൗഹൃദങ്ങളിൽ ചിലത് ലഹരിവഴിയിലേക്കാണ് പോകാറുള്ളതെന്നും ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്ന സൈബർ വിദഗ്ധൻ വ്യക്തമാക്കി. കൊച്ചി നഗരത്തിൽ ചുരുങ്ങിയത് മാസത്തിൽ മൂന്നോ നാലോ കേസെങ്കിലും ഓൺലൈൻ ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട് കണ്ടെത്തി എക്‌സൈസ് വിഭാഗത്തിന് കൈമാറാറുണ്ടെന്നും െൈസബർ വിഭാഗം ചൂണ്ടിക്കാട്ടുന്നു. ജാഗ്രതയോടെ സാമൂഹിക മാധ്യമങ്ങളിലിടപെട്ടില്ലെങ്കിൽ ലഹരി മാഫിയ വിരിച്ച വലയിൽ ഉറപ്പായും പെട്ടുപോകുമെന്ന മുന്നറിയിപ്പാണ് അവർ നൽകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടി ‘സ്മൃതി വന്ദനം 2026’ ; സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.  (3 hours ago)

കാമുകി ആത്മഹത്യ ചെയ്തതിന് പിന്നാലെ 21കാരൻ ട്രെയിനിനു മുന്നിൽ ചാടി  (3 hours ago)

24മണിക്കൂറും കരാറുകാരുടെ സേവനം ലഭ്യമാകണമെന്നിരിക്കെ ഉണ്ടാകുന്നൻ വീഴ്ച അംഗീകരിക്കാനാകില്ല; വാട്ടർ അതോറിട്ടി കരാറുകാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കണമെന്ന് മന്ത്രി കെ.മുരളീധരൻ  (3 hours ago)

പി.എം. ശ്രീ പദ്ധതി; പിന്മാറാൻ കഴിയില്ലെന്ന സർക്കാർ വാദം വസ്തുതാവിരുദ്ധമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (3 hours ago)

കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനായി സുപ്രീം കോടതിയിൽ ക്യുറേറ്റീവ് ഹരജി നൽകി; ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം ; തടസങ്ങൾ നീക്കുമെന്ന് മന്ത്രി അഡ്വ. എൻ ഷംസുദ്ദീ  (3 hours ago)

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്; വിവിധ ജില്ലകളിൽ പരിശോധനകളും റെയ്ഡുകളും തുടരുന്നു; ആശുപത്രികളുമായി സഹകരിച്ച്‌ തൂഫാൻ കെയർ പദ്ധതികളും  (3 hours ago)

ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; വിശദമായ അന്വേഷണം നടത്തണമെന്ന് മന്ത്രി  (3 hours ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട മർദ്ദനക്കേസ് ; പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സംഭവമാണിതെന്ന് നേതാക്കൾ  (3 hours ago)

രണ്ടാം ജിസിസി തരംഗത്തിന് കേരളം സജ്ജം;അനുകൂല ഘടകങ്ങള്‍ എണ്ണിപ്പറഞ്ഞ് വ്യവസായ പ്രമുഖര്  (3 hours ago)

ജിസിസികളെ ആകര്‍ഷിക്കലാണ് സംസ്ഥാനത്തിന്‍റെ സാമ്പത്തിക തന്ത്രത്തിന്‍റെ കാതല്‍: സീറാം സാംബശിവ റാവു: ഇടി ജിസിസി വേള്‍ഡ് സര്‍ജ് രണ്ടാം പതിപ്പ് കോവളത്ത് ആരംഭിച്ചു...  (3 hours ago)

ഇന്ത്യയിൽ 50 ഇ-ബൈക്ക് സ്റ്റോറുകൾ തുറക്കാൻ ഇബൈക്ക്‌ഗോ...  (4 hours ago)

സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് സംസ്ഥാന സർക്കാർ; ഇച്ഛാശക്തിയുള്ള ഒരു സർക്കാരിന് എന്തും സാധ്യമാണെന്ന് രേന്ദ്രമോദി സർക്കാർ തെളിയിച്ചതായി വി.മുരളീധരൻ എംഎൽഎ  (4 hours ago)

വാഹന ഡീലർമാരുടെ സംതൃപ്‍തി ഉയർന്നു; ജെഎസ്ഡബ്ല്യു എംജി, റോയൽ എൻഫീൽഡ്, ടാറ്റ മോട്ടോഴ്‌സ് മുന്നിൽ  (4 hours ago)

PRIVATE BUS മറ്റന്നാൾ സമര പ്രഖ്യാപനം?  (4 hours ago)

Malayali Vartha Recommends