ആ പിഞ്ചു കുഞ്ഞിന്റെ ചിത്രം കണ്ട് ലോകം കരഞ്ഞ ദിനം; മൂന്ന് വർഷങ്ങൾ പിന്നിടുമ്പോഴും നിലുഫര്‍ ഡെമിര്‍ എന്ന 29കാരിയുടെ ക്യാമറ കണ്ണിലൂടെ പുറത്തുവന്ന കാഴ്ച്ചയുടെ നടുക്കം മാറുന്നില്ല
തുര്‍ക്കിയിലെ ബ്രോഡം കടൽത്തീരത്ത് ട്രൗസറും ഷൂവും ധരിച്ച് കമിഴ്ന്ന് കിടക്കുന്ന രീതിയിൽ ഒരു പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിട്ട് ഇന്നേയ്ക്ക് മൂന്നു വർഷം പിന്നിടുന്നു. നിലുഫര്‍ ഡെമിര്‍ എന്ന 29കാരിയുടെ ക്യാമറ കണ്ണിലൂടെ പുറത്തുവന്ന ലോകത്തെ നടുക്കിയ കാഴ്ച്ച ഒരിക്കലും മായാത്ത ഒന്നാണ്.
2015 സെപ്റ്റംബര്‍ 2 നാണ് ലോകത്തെ നടുക്കിയ ആ ചിത്രം പിറന്നത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിടിയിലായ നഗരത്തില്‍നിന്നും യൂറോപ്പിലേക്ക് മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം അഭയം തേടി പുറപ്പെട്ട കുടുംബത്തിലെ അംഗമായിരുന്നു അലന്‍.
തുര്‍ക്കി കടല്‍ക്കരയില്‍ ട്രൗസറും ഷൂവും ധരിച്ച് കമിഴ്ന്ന് കിടക്കുന്ന രീതിയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്തായി അലന്റെ ചേട്ടന്‍ ഗലിപിന്റെ മൃതദേഹവും കരക്കടിഞ്ഞിരുന്നു. തൊട്ടടുത്തെ തീരത്ത് ഇരുവരുടേയും അമ്മ റീഹാന്റെയും മൃതദേഹം കരക്കടിഞ്ഞിരുന്നു.
യൂറോപ്യന്‍ രാജ്യങ്ങളില്‍ മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ടാണ് അലന്‍ കുര്‍ദ്ദിയുടെ കുടുംബം യാത്ര പുറപ്പെട്ടത്. എന്നാല്‍ ദൈവം കരുതി വച്ചത് ഇത്തരത്തിലൊരു വിധിയായിരുന്നു. തുര്‍ക്കിയില്‍ നിന്ന് സിറിയയിലെത്തിച്ച മൃതദേഹങ്ങള്‍ കൊബാനിയില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് അടക്കം ചെയ്തത്.
https://www.facebook.com/Malayalivartha