സിക്കിമിൽ തുരങ്ക നിർമാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച മലയാളിയുടെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു... സംസ്കാരം ഇന്ന്

സിക്കിമിൽ തുരങ്ക നിർമാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച മലയാളിയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷൻ (എൻ.എച്ച്.പി.സി.) സീനിയർ മാനേജരായ കോട്ടയം മണർകാട് കൊച്ചുമറ്റം കൂരോത്ത്പറമ്പിൽ അനീഷ് മോഹൻ (43) ആണ് മരിച്ചത്.
സിക്കിമിലെ ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിലിരിക്കുന്ന ടണലിൽ തിങ്കളാഴ്ച ഉച്ചക്കുണ്ടായ മണ്ണിടിച്ചിലിൽപെട്ടാണ് മരണം സംഭവിച്ചത്. അപകടം നടന്ന് നാലുദിവസത്തിനുശേഷമാണ് മൃതദേഹം കണ്ടെടുത്തത്. സിക്കിമിൽ നിന്ന് വെള്ളിയാഴ്ച ഉച്ചയോടെ മൃതദേഹം റോഡ്മാർഗം കൊൽക്കത്തയിൽ എത്തിച്ചിട്ടുണ്ടായിരുന്നു. അവിടെ വിമാനത്താവളത്തിൽ, നോർക്കയുടെ ഇടപെടലിൽ സജ്ജീകരിച്ച മൊബൈൽ യൂനിറ്റിൽ വൈകുന്നേരം മൂന്നരയോടെ എംബാം ചെയ്തു. തുടർന്ന് എയർഇന്ത്യ വിമാനത്തിൽ ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് മൃതദേഹം കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചത്.
പിന്നീട് നോർക്ക ഏർപ്പെടുത്തിയ ആംബുലൻസിൽ മണർകാട് കൊച്ചുമറ്റത്തെ വീട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഉച്ചക്ക് ഒന്നരക്ക് വീട്ടുവളപ്പിൽ നടക്കും.
"
https://www.facebook.com/Malayalivartha


























