ഭരണഘടനാപരമായി നവജാത ശിശുക്കള്‍ അമേരിക്കന്‍ പൗരത്വത്തിന് അവകാശികളാകുന്ന വ്യവസ്ഥ റദ്ദാക്കാനൊരുങ്ങി ഡൊണാൾഡ് ട്രംപ്

അമേരിക്കയുടെ പൗരത്വമില്ലാത്തവരെയും അനധികൃത കുടിയേറ്റകാകരുടെയും മക്കള്‍ അമേരിക്കയില്‍ ജനിച്ചാല്‍ ഭരണഘടനാപരമായി നവജാത ശിശുക്കള്‍ അമേരിക്കന്‍ പൗരത്വത്തിന് അവകാശികളാകുന്ന വ്യവസ്ഥ റദ്ദാക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇടക്കാല തെരഞ്ഞെടുപ്പിനു മുമ്പ് കര്‍ശന ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ട്രമ്പിന്റെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കര്‍ശന കുടിയേറ്റ വ്യവസ്ഥകള്‍ റിപ്പബ്ലിക്കന്‍ പക്ഷത്തിന് അനുകൂല തരംഗം സൃഷ്ടിക്കുമെന്നും കോണ്‍ഗ്രസിന്റെ നിയന്ത്രണം നിലനിറുത്താന്‍ അത് സഹായിക്കുമെന്നും ട്രമ്പ് കരുതുന്നു. ഭരണഘടനയില്‍ ഭേദഗതി വരുത്താനുള്ള നീക്കം കോടതി നടപടികളിലേക്ക് വലിച്ചിഴയ്ക്കപ്പെടുമെന്ന് ഉറപ്പാണ്. അമേരിക്കയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പൗരത്വം ഉറപ്പാക്കുന്നത് പതിന്നാലാം ഭരണഘടനാ ഭേദഗതിയാണ്.
തന്റെ ഒരു എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ കൊണ്ട് ഭരണഘടനാ ഭേഗദഗതി നടപ്പില്‍ വരുത്താന്‍ കഴിയുമെന്നാണ് ഉപദേശം ലഭിച്ചിരിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. വൈറ്റ്ഹൗസിലെ നിയമ വിദഗ്ധര്‍ ഇതുസംബന്ധിച്ച നിര്‍ദേശം പരിശോധിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























