റഷ്യൻ സാംസങ് ബ്രാൻഡ് അംബാസഡർ ഉപയോഗിച്ചത് ഐ ഫോൺ x; സോഷ്യൽ മീഡിയയയിൽ ദൃശ്യങ്ങൾ വൈറലായതോടെ പിന്നലെയെത്തിയത് 12 കോടിയുടെ പിഴ

ചാനല്‍ ചര്‍ച്ചക്കിടെ ഐഫോണ്‍ ഉപയോഗിച്ച സാംസങ് ബ്രാന്‍ഡ് അംബാസിഡര്‍ക്ക് 12 കോടി രൂപ പിഴ ചുമത്തി. സാംസങ്ങിന്റെ റഷ്യന്‍ ബ്രാന്‍ഡ് അംബാസിഡറായ ക്‌സീന സോബ്ചാകിക്കാണ് ഇത്തരത്തിലൊരു പണി കിട്ടിയത്. ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ കമ്പനികളാണ് സാംസങ്ങും ആപ്പിളും. രണ്ടു കമ്പനികളുടെയും ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ വന്‍ മല്‍സരവുമാണ്.
പൊതുചടങ്ങുകളിലും ടെലിവിഷന്‍ പരിപാടികളിലും സാംസങ് ഗ്യാലക്‌സി നോട്ട് ഉപയോഗിക്കണമെന്നായിരുന്നു സാംസങ്ങുമായി സോബ്ചാകിന്റെ കരാര്‍. എന്നാല്‍ ഈയിടെ നടന്ന ചാനല്‍ ചര്‍ച്ചയില്‍ ഇവര്‍ ഐഫോണ്‍ x ഉപയോഗിച്ചു എന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് സാംസങ്ങ് ഇവര്‍ക്ക് പിഴ ചുമത്തിയത്. ടിവി ചര്‍ച്ചക്കിടെ ഐഫോണ്‍ എക്‌സ് ഉപയോഗിച്ച സോബ്ചാക്കി സംഭവം പുറത്തറിയാതിരിക്കാന്‍ പേപ്പര്‍ ഉപയോഗിച്ച് ഫോണ്‍ മറച്ച് പിടിച്ചെങ്കിലും സാമൂഹ്യ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വൈറലാവുകയായിരുന്നു
റഷ്യന്‍ പ്രസിഡന്‍ഡ് വ്ളഡമീര്‍ പുടിന്‍റെ അടുത്ത സുഹൃത്താണ് ഇവര്‍ എന്നാണ് പൊതുവില്‍ റഷ്യയില്‍ അറിയപ്പെടുന്നത്. ലോകത്തെ ഏറ്റവും വിലകൂടിയ, സുരക്ഷിതമെന്ന് ആപ്പിള്‍ അവകാശപ്പെടുന്ന ഫോണാണ് ഐഫോണ്‍ x. ഈ ഹാന്‍ഡ്‌സെറ്റ് സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ആപ്പിളിന്‍റെ എതിരാളികള്‍ പോലും ഐഫോണ്‍ ഉപയോഗിക്കുന്നുണ്ട്. സാംസങ് ബ്രാന്‍ഡ് അംബാസഡര്‍ക്കും സംഭവിച്ചത് ഇതു തന്നെയാണ്.
സാംസങ്ങിന്‍റെ ഹാന്‍ഡ്‌സെറ്റ് ഉപയോഗിക്കുന്നതിന് പകരം ഐഫോണ്‍ ഉപയോഗിച്ചു. ഇക്കാര്യം സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചയാകുകയും ചെയ്തു. ഇതോടെ കമ്പനിയുടെ കരാര്‍ തെറ്റിച്ച ബ്രാന്‍ഡ് അംബാസഡര്‍ 1.6 മില്ല്യന്‍ ഡോളര്‍ (ഏകദേശം 12 കോടി രൂപ) പിഴ നല്‍കണമെന്നാണ് സാംസങ് ആവശ്യപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha

























