ഞാനെന്റെ ഭര്‍ത്താവിനെ കുത്തി വീഴ്ത്തിയിട്ട് മൂന്നു മണിക്കൂറായി; മദ്യപിച്ചു ലക്കുകെട്ട 25കാരിയുടെ ക്രൂരതയിൽ ഞെട്ടി സോഷ്യൽ മീഡിയ

മുന്‍ ഭര്‍ത്താവിന്റെ ശരീരം മൂര്‍ച്ഛയേറിയ കത്തിയുപയോഗിച്ച് കുത്തി പരുക്കേല്‍പിച്ച ശേഷം സെല്‍ഫിയെടുത്ത് ആസ്വദിക്കുന്ന യുവതിയുടെ ചിത്രേങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. മദ്യലഹരിയിൽ മുൻ ഭർത്താവിനെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചോരയൊലിപ്പിച്ചു കിടക്കുന്ന യുവാവിനൊപ്പമുള്ള ചിത്രങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്ത ശേഷം യുവതി എഴുതിയ കുറിപ്പും അതിലും ഞെട്ടിക്കുന്ന ഒന്നായിരുന്നു.
'ഞാനെന്റെ ഭര്‍ത്താവിനെ കുത്തി. മൂന്നു മണിക്കൂറായി അത് സംഭവിച്ചിട്ട്. ഇപ്പോഴാണ് എല്ലാം വൃത്തിയാക്കി കഴിഞ്ഞത്. ഇപ്പോഴെന്നെ കണ്ടാല്‍ ഒരു മൃഗത്തിനെ പോലെ തോന്നുന്നില്ലേ' ?..... ഇതായിരുന്നു യുവതിയുടെ വാക്കുകള്‍.
റഷ്യന്‍ സ്വദേശിയായ ഓള്‍ഗ വോറിയെന്ന 25കാരിയാണ് ക്രൂര കൃത്യത്തിലെ നായിക. മുന്‍ ഭര്‍ത്താവായിരുന്ന ഒലെഗ് സ്മിര്‍നോവിനെ കത്തി ഉപയോഗിച്ച് പരുക്കേല്‍പ്പിച്ചതിന് പിന്നാലെ ഇവര്‍ പൊലീസ് പിടിയിലാകുകയും ചെയ്തിരുന്നു. എന്നാല്‍ മദ്യപിച്ച് ലക്കുകെട്ട ശേഷം മുന്‍ ഭര്‍ത്താവ് തന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെന്നും സ്വയരക്ഷയ്ക്ക് വേണ്ടിയാണ് താന്‍ കത്തി കൊണ്ട് തിരിച്ച് അക്രമിച്ചതെന്നും ഓള്‍ഗ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.
അതേസമയം പൊലീസെത്തുമ്പോൾ ഇരുവരും മദ്യലഹരിയിലായിരുന്നു. ഇവര്‍ക്ക് രണ്ടു വയസുള്ള കുട്ടിയുണ്ട്. കുട്ടിയെ നോക്കാന്‍ മുന്‍ ഭര്‍ത്താവിന്റെ വസതിയിലെത്താനും ഓള്‍ഗയ്ക്ക് അനുമതിയുണ്ടായിരുന്നു. കുട്ടിയെ നോക്കാനായി വീട്ടിലെത്തിയപ്പോള്‍ ഇവര്‍ മദ്യപിക്കുകയും ശേഷമുണ്ടായ തര്‍ക്കത്തിനിടയില്‍ ഒലെഗയ്ക്ക് കുത്തേല്‍ക്കുകയുമായിരുന്നു. ഒലെഗയുടെ വയറിനാണ് കുത്തേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒലെഗ സുഖം പ്രാപിച്ച് വരികയാണ്. പിടിയിലായതിന് പിന്നാലെ ഓള്‍ഗയോട് രാജ്യം വിട്ട് പോകരുതെന്ന് പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























