മലാവിയിലെ ഗാന്ധി പ്രതിമാനിര്‍മാണം നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവ്;നവംബർ 4, 5 തിയ്യതികളില്‍ മലാവി സന്ദര്‍ശിക്കുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രതിമയും അതിനോട് ചേര്‍ന്ന കണ്‍വെന്‍ഷന്‍ സെന്ററും ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് കോടതി വിധി

മലാവിയിലെ ബ്ലാന്റെയറില്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന ഗാന്ധി പ്രതിമയുടെ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവ്. ഗാന്ധി വംശീയ വിരോധ പ്രസ്താവനകള്‍ നടത്തി എന്നാരോപിച്ച് ഒരു കൂട്ടം ആളുകള്‍ നല്‍കിയ പരാതിയിന്മേലാണ് നടപടി. ഈ മാസം 4, 5 തിയ്യതികളില്‍ മലാവി സന്ദര്‍ശിക്കുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രതിമയും അതിനോട് ചേര്‍ന്ന കണ്‍വെന്‍ഷന്‍ സെന്ററും ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് കോടതി വിധി.
മലാവിക്കായി ഗാന്ധി ഒന്നും തന്നെ ചെയ്തിട്ടില്ലെന്ന് പറഞ്ഞ് 3000ത്തോളം മലാവിക്കാരാണ് പെറ്റീഷനില്‍ ഒപ്പു വച്ചിരിക്കുന്നതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ടു ചെയ്തു.
കറുപ്പ് നിറക്കാരായ ഞങ്ങള്‍ക്ക് ആ പ്രസ്താവനകള്‍ ഗാന്ധിയോട് വെറുപ്പും വിരോധവും ഉണ്ടാക്കാന്‍ കാരണമായി എന്ന് കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഞങ്ങളിതു ചെയ്തത് മലാവിക്കും അതിന്റെ ഭാവിക്കും വേണ്ടിയാണ്. ഞങ്ങളുടെ രാജ്യം വില്‍പ്പനയ്ക്കില്ല. ഞങ്ങള്‍ ഞങ്ങളുടെ മഹാന്മാരെ ആദരിക്കും. കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച മുന്നേറ്റത്തിന്റെ ഔദ്യോഗിക വക്താവ് പെംഫെറോ മ്ഫാണ്ടേ ഫേസ്ബുക്കില്‍ കുറിച്ചു.അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ഇന്ത്യയും മലാവിയും തമ്മിലുള്ള 10 മില്ല്യന്‍ ഡോളറിന്റെ കരാറിന്റെ ഭാഗമായി നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന ഗാന്ധി പ്രതിമയുടെയും കണ്‍വെന്‍ഷന്‍ സെന്ററിന്റേയും നിര്‍മ്മാണമാണ് താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്.
2016ല്‍ ഘാന സര്‍വ്വകലാശാലയിലെ ഗാന്ധി പ്രതിമ നീക്കം ചെയ്യണമെന്ന് സര്‍വ്വകലാശാലാ അധ്യാപകര്‍ ആവശ്യപ്പെട്ടിരുന്നു. ഗാന്ധിയുടെ എഴുത്തുകളില്‍ ആഫ്രിക്കന്‍ ജനതയെ ‘കാഫിര്‍’ എന്നും ‘അപരിഷ്‌കൃതര്‍’ അഥവാ ആഫ്രിക്കന്‍ സ്വദേശിയെന്നും പരാമര്‍ശിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു അത്.
https://www.facebook.com/Malayalivartha

























