ക്രൈസ്തവര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് മറുപടി നൽകി ഈജിപ്ഷ്യൻ സൈന്യം; ഭീകര താവളങ്ങളിൽ നടത്തിയ മിന്നലാക്രമണത്തിൽ വധിച്ചത് 19 ഭീകരരെ

മധ്യ ഈജിപ്തിൽ കോപ്റ്റിക് ക്രൈസ്തവര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിനിടെ അക്രമി സംഘത്തിൽപ്പെട്ട 19 ഭീകരരെ കൊലപ്പെടുത്തിയതായി ഈജിപ്ഷ്യന്‍ ആഭ്യന്തര മന്ത്രാലയം സ്ഥിതീകരിച്ചു. മിന്യായ പ്രവിശ്യയിലെ ഭീകര താവളങ്ങളില്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിലാണ് ഇത്രയധികം ഭീകരര്‍ കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച മിന്യായിലെ സെന്റ് സാമുവല്‍ ആശ്രമത്തിലേക്കു പോയ കോപ്റ്റിക് തീര്‍ഥാടകരുടെ ബസ് ആക്രമിച്ച് ഏഴുപേരെയാണ് ഭീകരര്‍ വകവരുത്തിയത്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു. ഈജിപ്തിലെ ജനസംഖ്യയില്‍ പത്തു ശതമാനം വരുന്ന കോപ്റ്റിക് ക്രൈസ്തവര്‍ക്കു നേരേ നിരവധി തവണ ഐഎസ് ഭീകരര്‍ ആക്രമണം നടത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























