യമനിൽ പട്ടിണിയും പോഷകാഹാര കുറവും രൂക്ഷമാക്കുന്നു; ഐക്യരാഷ്ട്രസഭയുടെ പുതിയ കണക്കുകൾ ഇങ്ങനെ

യമനിൽ ആഭ്യന്തരയുദ്ധം രൂക്ഷമാക്കുന്ന സാഹചത്തിൽ രാജ്യത്ത് പട്ടിണിയും പോഷകാഹാര കുറവും രൂക്ഷമാക്കുന്നു. 13 ദശലക്ഷം ആളുകൾ പട്ടിണി നേരിടുന്നു എന്നാണ് കണക്കുകൾ. ഇത് പരിഹരിക്കാനുള്ള മാർഗങ്ങൾ സൗദിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. എന്നാൽ ഇതുവരെ ഹൂതി സാന്നിധ്യമുള്ള മേഖലകളില്‍ ഇത് സാധ്യമായിട്ടില്ല.
യമനിൽ ഓരോ പത്ത് മിനിറ്റിലും ഓരോ കുഞ്ഞുങ്ങള്‍ മരിക്കുന്നു എന്നാണ് ഐക്യരാഷ്ട്രസഭയുടെ പുതിയ കണക്കുകൾ. ഏറ്റുമുട്ടലും പോഷകാഹാര കുറവമാണ് മരണകാരണo. യമനിലെ ആരോഗ്യ രംഗംത്തെ പ്രധാന പ്രശ്നം പോഷകാഹാര കുറവാണ്. ഇതുമൂലം ഉണ്ടാകുന്ന അസുഖങ്ങളാല്‍ പോലും കുഞ്ഞുങ്ങള്‍ മരിക്കുന്നു. പോഷകാഹാര കുറവ് പരിഹരിക്കാനുള്ള പദ്ധതികള്‍ സൌദിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഹൂതി സാന്നിധ്യമുള്ള മേഖലകളില്‍ ഇത് സാധ്യമല്ല. ഇതിന് പുറമെ സൗദിയില്‍ നിന്നയച്ച പതിനാറ് കാര്‍ഗോ കപ്പലുകള്‍ ഹൂതികള്‍ തടഞ്ഞെന്നും സൌദി ആരോപിക്കുന്നു. ഗുരുതരമായ ഈ സ്ഥിതിയില്‍ ഐക്യരാഷ്ട്ര സഭയുടെ ഇടപെടലാവശ്യപ്പെടുന്നു മേഖലയിലുള്ളവര്‍.
ഈ ആഴ്ച്ച തന്നെ ഇതിനു ഒരു പരിഹാരം ഉണ്ടാകുമെന്നാണ് സൂചന.യുദ്ധമവസാനിപ്പിക്കാനുo സമാധാന ശ്രമങ്ങള്‍ തുടരാനും യുദ്ധത്തില്‍ പങ്കാളികളായവരുടെ അനുകീല പ്രതികരണം ഇതുവരെയും വന്നിട്ടില്ല.
https://www.facebook.com/Malayalivartha

























