ആശങ്കകൾക്ക് വിരാമമിട്ട് അമേരിക്ക ഇന്നു പോളിങ് ബൂത്തിലേയ്ക്ക് ! ; അഭിപ്രായ സർവേകളിൽ ഡെമോക്രാറ്റുകൾക്ക് നേരിയ മുൻതൂക്കം; ട്രംപിന് തിരിച്ചടിയോ ?....

പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇതുവരെയുള്ള ഭരണം വിലയിരുത്താൻ അമേരിക്ക ഇന്നു പോളിങ് ബൂത്തിലേയ്ക്ക്. ട്രംപിന്റെ 20 മാസത്തെ ഭരണത്തിന്റെ വിലയിരുത്തലായാണ് ജനവിധിയെ കാണുന്നത്. അതേസമയം അഭിപ്രായ സർവ്വെകൾ ഡെമോക്രാറ്റുകൾക്ക് നേരിയ മുൻതൂക്കം നൽകുന്നുണ്ട്.
ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ നൂറിൽ 35 സീറ്റുകളിലേക്കും കൂടാതെ 36 സംസ്ഥാനങ്ങളിലെ ഗവർണർ പദവിയിലേക്കുമുൾപ്പെടെയുള്ള തിരഞ്ഞെടുപ്പാണ് ഇന്നു നടക്കുന്നത്. കൂടാതെ 36 സംസ്ഥാനങ്ങളിലെ ഗവർണർ സ്ഥാനത്തേക്കും വോട്ടെടുപ്പ് നടക്കും. ജനപ്രതിനിധി സഭയിലെ റിപ്പബ്ലിക്കൻ ഭൂരിപക്ഷം അട്ടിമറിക്കാമെന്ന പ്രതീക്ഷയിലാണ് ഡെമോക്രാറ്റുകള്‍. എന്നാല്‍ സെനറ്റിൽ ഡെമോക്രാറ്റുകളുടെ സിറ്റിംഗ് സീറ്റുകളിലേക്ക് തന്നെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ട് ഭൂരിപക്ഷം കൂട്ടാമെന്ന പ്രതീക്ഷയിലാണ് റിപ്പബ്ലിക്കന്‍ ക്യാമ്പ്.
ഇതുപോലൊരു തിരെഞ്ഞെടുപ്പ് ഇതിന് മുന്‍പ് അമേരിക്ക കണ്ടുകാണില്ല. അത്രയ്ക്ക് കടുത്ത പോരാട്ടത്തിലാണ് രാജ്യം. ട്രംപ് തന്നെയാണ് ഈ തിരഞ്ഞെടുപ്പിന് ഇത്ര വീറും വാശിയും നിറച്ചതും. പ്രസിഡന്റ് തിരഞ്ഞടുപ്പില്‍ നാടകീയ വിജയം സ്വന്തമാക്കിയെങ്കിലും ഇടക്കാല തിരഞ്ഞടുപ്പില്‍ അതത്ര എളുപ്പമാവില്ലെന്നാണ് വിലയിരുത്തല്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ജനപ്രതിനിധി സഭയിലേയും സെനറ്റിലേയും ഭൂരിപക്ഷം കുറഞ്ഞാല്‍ ട്രംപിന്റെ തുടര്‍ ഭരണം സുഗമമാവില്ല. നയങ്ങള്‍ പലതും തിരുത്തേണ്ടിവരും. മറിച്ചാണെങ്കില്‍ അമേരിക്കയില്‍ ട്രംപ് കൂടുതല്‍ കരുത്തനാകും. അവസാന മണിക്കൂറുകളില്‍ പുറത്തുവരുന്ന അഭിപ്രായ സര്‍വേകള്‍ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമാണ്.
അതേസമയം ജനപ്രതിനിധി സഭ നഷ്ടപ്പെട്ടാൽ ട്രംപിന്റെ പരിഷ്കരണങ്ങൾക്കെല്ലാം ഇത് തിരിച്ചടിയാകും. പ്രചരണരംഗത്തിറങ്ങിയ മുൻ പ്രസിഡന്‍റ് ബറാക് ഒബാമ വിഭാഗീയതയ്ക്കും വംശീയ വിദ്വേഷത്തിനും മുന്നിൽ തോറ്റുകൊടുക്കരുതെന്ന് ആഹ്വാനം ചെയ്തിരുന്നു.
പൗരത്വ നിയന്ത്രണം, മധ്യ അമേരിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ പ്രവാഹം, ലെറ്റര്‍ ബോംബ് വിവാദം, തോക്ക് നിയന്ത്രണ വിവാദം, ആരോഗ്യപരിരക്ഷ എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ട്. ഇടക്കാല തെരഞ്ഞെടുപ്പ് ഫലം എപ്പോഴും ഭരണകൂട വിരുദ്ധമായിരിക്കും എന്നതും ഡമോക്രാറ്റുകൾക്ക് പ്രതീക്ഷ നൽകുന്ന ഘടകമാണ്. ഇന്ത്യന്‍ സമയം വൈകീട്ട് ആറരക്കാണ് വോട്ടിങ് ആരംഭിക്കുക. നാളെ ഉച്ചയോടെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും.
https://www.facebook.com/Malayalivartha

























