കാട്ടുതീയിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട് തെന്നിന്ത്യൻ താര സുന്ദരി ശ്രുതി ഹസ്സൻ
കാലിഫോർണിയയിലുണ്ടായ കാട്ടുതീയിൽ നിന്നും രക്ഷപെട്ടതിന്റെ ഞെട്ടൽ തുറന്നു പറഞ്ഞ് ദക്ഷിണേന്ത്യൻ താരസുന്ദരി ശ്രുതി ഹസ്സൻ രംഗത്തെത്തിയിരിക്കുകയാണ്. കാട്ടുതീയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത്തിന്റെ ആശ്വാസവും ഒപ്പം മറ്റുള്ളവരോട് സുരക്ഷിതരായിരിക്കാനും ശ്രുതി തന്റെ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
ശ്രുതി ഹസ്സന്റെ ട്വിറ്റർ പോസ്റ്റ്....
''കാലിഫോര്‍ണിയയില്‍ കാട്ടു തീ പടര്‍ന്നു പിടിക്കുന്നതിന്‍റെ ഒരു ദിവസം മുന്‍പ് വരെ മാലി ദ്വീപിലും ലോസ് ആഞ്ചല്‍സിലും ഉണ്ടായിരുന്നു. കാട്ടു തീയെ കുറിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കാന്‍ കഴിയില്ല. എല്ലാവരും സുരക്ഷിതമായി ഇരിക്കണ൦''
അതേസമയം കാലിഫോർണിയയിൽ ഉടനീളം വ്യാപക നാശനഷ്ടമുണ്ടാക്കിയ കാട്ടുതീ മൂലം 35 പേരെ കാണാതായതായും 31 ഓളം പേർ മരിച്ചതായുമാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.
2,50,000 പേരെ ഇതുവരെ രക്ഷപ്പെടുത്തിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആയിരക്കണക്കിന് വീടുകളും വാഹനങ്ങളും കത്തി നശിക്കുകയും ചെയ്തു. ഉത്തര സാന്‍ഫ്രാന്‍സിസ്‌കോ പ്രദേശത്തും ദക്ഷിണ കാലിഫോര്‍ണിയ ഭാഗത്തും ആണ് വൂള്‍സി കാട്ടുതീ പടര്‍ന്നത്.
മാലിബു നഗരത്തിലെ പാതയോരത്ത് അടക്കം കാട്ടുതീ നഗരത്തിലേക്കും പടര്‍ന്നു. ഇവിടെ പല വീടുകളും കത്തി നശിച്ചു. കാലാബസാസിലും മാലിബുവിലും ആണ് നാശനഷ്ടം കൂടുതലുണ്ടായത്. നിരവധി ഹോളിവുഡ് താരങ്ങള്‍ക്ക് വീടുകളുള്ള സ്ഥലമാണ് മാലിബു. ഹോളിവുഡ് ഗായിക ലേഡി ഗാഗ, ഓസ്കര് ജേതാവായ സംവിധായകന് ഗില്ലെര്‍മോ ഡെല്‍ തോറോ, ഹോളിവുഡ് നടന്‍ റെയന്‍ വില്‍സണ്‍, കിം കര്ദാഷിയാന് തുടങ്ങിയവര്‍ മാലിബുവിലെ വസതികള്‍ ഒഴിഞ്ഞു പോയതായാണ് റിപ്പോര്‍ട്ട്. ഹാലി ബെറി, ലിയണാര്‍ഡോ ഡി കാപ്രിയോ, ജാക്ക് നിക്കോള്‍സണ്‍, ചാള്‍സ് തെറോണ്‍, ബ്രാഡ് പിറ്റ് തുടങ്ങിയ താരങ്ങള്‍ക്കും മാലിബവില് വീടുകളുണ്ട്.
https://www.facebook.com/Malayalivartha