Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

കാലില്‍ വെള്ളവും ചെളിയും പറ്റാതെ തോട്മുറിച്ചു കടക്കാന്‍ പതിനാലുകാരനായ ഭിന്നശേഷിക്കാരനെ പാലമാക്കി! ക്രൂരതയില്‍ നടപടി ആവശ്യപ്പെട്ട് കാനഡയില്‍ പ്രതിഷേധം

14 NOVEMBER 2018 12:54 PM IST
മലയാളി വാര്‍ത്ത

More Stories...

ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?

ചൈനീസ് സ്വകാര്യ ബഹിരാകാശകമ്പനിയായ ഒറിയെൻസ്‌പെയ്‌സിന്റെ 'ഗ്രാവിറ്റി-'1 ദൗത്യം വിജയകരം

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

കാനഡയിലെ നോവ സ്‌കോഷ്യയില്‍ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ പ്രചരിച്ചതോടെ വലിയ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ ഒരു സംഘം തോടുമുറിച്ചു കടക്കാന്‍ പാലമായി ഉപയോഗിച്ചത് പതിനാലുകാരനായ ഭിന്നശേഷിക്കാരനെ. സെറിബ്രല്‍ പാള്‍സി ബാധിച്ച ബ്രെറ്റ് കോര്‍ബെറ്റ് എന്ന പതിനാലുകാരനോടാണ് ഈ ക്രൂരത. മുതിര്‍ന്നവരുടെ ആവശ്യം കേട്ട്് തോട്ടില്‍ കമഴ്ന്നുകിടന്ന കുട്ടിയുടെ മുതുകില്‍ ചവിട്ടി ഒരു പെണ്‍കുട്ടി അടക്കമുള്ള സംഘം മറുവശത്തെത്തുകയായിരുന്നു. ചെളിപുരണ്ട് നനഞ്ഞ് കുതിര്‍ന്ന വസ്ത്രവുമായി സ്‌കൂളില്‍ എത്തിയ ബ്രെറ്റിനെ പ്രിന്‍സിപ്പല്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ബ്രെറ്റ് കോര്‍ബെറ്റ്. നോവ സ്‌കോഷ്യയിലെ ഗ്ലേസ് ബേയിലുള്ള സ്‌കൂളില്‍ പുതുതായി എത്തിയതായിരുന്നു ബ്രെറ്റ്. സ്‌കൂളിനു പിന്നിലുള്ള തോട്ടില്‍ നീന്താനാവുമോ എന്ന വെല്ലുവിളി സ്വീകരിച്ച് വെള്ളത്തിലിറങ്ങിയതാണ് ബ്രെറ്റ്. കളിച്ചു കൊണ്ടുനില്‍ക്കുമ്പോള്‍ മറ്റുകുട്ടികളാണ് ബ്രെറ്റിനെ പ്രിന്‍സിപ്പലിന്റെ മുന്നിലെത്തിച്ചത്. ആ തോടിനരികെ സ്‌കൂള്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലെ ദൃശ്യങ്ങള്‍ പ്രിന്‍സിപ്പല്‍ പരിശോധിച്ചപ്പോഴാണ് ബ്രെറ്റിനോട് കാണിച്ച ക്രൂരത പുറംലോകമറിഞ്ഞത്. മൂന്നു വിദ്യാര്‍ത്ഥികള്‍ ബ്രെറ്റിന്റെ മുതുകത്ത് ചവിട്ടി കടന്നുപോയി എന്ന് അമ്മ ടെറി മക്ഇചേണ്‍ പറയുന്നു. കഴിഞ്ഞ ബുധനാഴ്ച നടന്ന ഈ സംഭവത്തിന്റെ ദൃശ്യം കണ്ടതില്‍ പിന്നെ ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ടെറി പറയുന്നത്.

ബ്രെറ്റിനോട് ചെയ്ത ക്രൂരതയില്‍ നടപടി ആവശ്യപ്പെട്ട് പ്രദേശത്ത് പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. 'സ്റ്റാന്‍ഡ് ഫോര്‍ ബ്രെറ്റ് കോര്‍ബെറ്റ്' എന്ന മുദ്രാവാക്യവും ഉയര്‍ത്തി ഗ്ലേസ് ബേ ഹൈസ്‌കൂളിനു പുറത്ത് പ്രതിഷേധ പ്രകടനം നടന്നു. ബ്രെറ്റ് ഏകനല്ലെന്ന് എല്ലാവരേയും അറിയിക്കണം എന്നാണ് നാട്ടുകാരുടെ നിലപാട്. വെള്ളിയാഴ്ച സ്‌കൂളില്‍ നിന്നും ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു.

അതേസമയം, ബ്രെറ്റ് ഇതൊന്നും കാര്യമാക്കുന്നില്ലെന്നാണ് അമ്മ പറയുന്നത്. ഇക്കാര്യം മകനോട് ചോദിച്ചപ്പോള്‍, 'അത് സാരമില്ല, ഞാന്‍ അല്ലെങ്കിലും നനഞ്ഞിരുന്നതാണല്ലോ' എന്നാണ് ബ്രെറ്റ് മറുപടി നല്‍കിയത്. അതാണ് തന്റെ മനസ്സിനെ വേദനിപ്പിക്കുന്നതെന്ന് അമ്മ പറയുന്നു. ഭിന്നശേഷിയുള്ള കുട്ടികള്‍ ദൈവത്തിന്റെ അമൂല്യ സമ്മാനമാണ്. അവര്‍ ഒന്നിലും തിന്മ കാണുന്നില്ല. എല്ലാവരുടെയും നന്മ മാത്രമാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.

വീഡിയോ പുറത്തുവന്നതോടെ ബ്രെറ്റിനെ പാലമാക്കി ഉപയോഗിച്ച വിദ്യാര്‍ത്ഥികള്‍ മാപ്പപേക്ഷയുമായി വന്നു. ചിലര്‍ നവമാധ്യമങ്ങളിലൂടെ മാപ്പുപറഞ്ഞപ്പോള്‍, രണ്ട് പെണ്‍കുട്ടികള്‍ മാതാപിതാക്കള്‍ക്കൊപ്പം ബ്രെറ്റിന്റെ വീട്ടിലെത്തിയാണ് മാപ്പപേക്ഷിച്ചത്. ഒരു വിദ്യാര്‍ത്ഥിയുടെ പിതാവും പരസ്യമായി മാപ്പുപറഞ്ഞു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

16 ദിവസം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ കടന്നു  (2 hours ago)

ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ 7 വയസ്സുകാരന്‍ ലോറി കയറി മരിച്ചു  (2 hours ago)

കോഴിക്കോട് പനി ബാധിച്ച് ആറു വയസ്സുകാരി മരിച്ചു  (3 hours ago)

18 നിലകളുള്ള ഫ്‌ലാറ്റ് സമുച്ചയത്തില്‍ അപാകത ; പൊളിച്ച് പണിയാന്‍ ഉടമ അനുമതി തേടി  (3 hours ago)

രാജ്യത്ത് വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ന്നു; രണ്ട് എന്‍ജിനീയറിങ് പരീക്ഷകള്‍ മാറ്റിവച്ചു  (3 hours ago)

നരേന്ദ്ര മോദിയുടെ ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സ് കൂടി  (3 hours ago)

എന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയത് അവരുടെ വാക്കുകളാണ് സഞ്ജു സാംസണ്‍ പറയുന്നു  (5 hours ago)

സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഷൈന്‍ ടോം ചാക്കോ  (5 hours ago)

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം  (8 hours ago)

വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്  (9 hours ago)

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (9 hours ago)

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (9 hours ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (9 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (11 hours ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (11 hours ago)

Malayali Vartha Recommends