Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു

സഹപാഠിയെ ചുറ്റിക കൊണ്ടടിച്ചു കൊന്ന ശേഷം മൃതദേഹത്തെ ലൈംഗികമായി ഉപയോഗിച്ച 16-കാരന്റെ വിചാരണ തുടങ്ങി

30 NOVEMBER 2018 02:13 PM IST
മലയാളി വാര്‍ത്ത

ഇക്കഴിഞ്ഞ ഏപ്രിലില്‍ ലോകത്തെ നടുക്കിയ അതിദാരുണകൊലയില്‍ വോള്‍വര്‍ഹാംപ്ടണ്‍ ക്രൗണ്‍ കോടതിയില്‍ വിചാരണ തുടങ്ങി. 14 വയസ് മാത്രം പ്രായമുളള വിക്്‌ടോറിയ സോകലോവ എന്ന പെണ്‍കുട്ടിയാണ് തീര്‍ത്തും മനുഷ്യത്വരഹിതമായ രീതിയില്‍ കൊലചെയ്യപ്പെട്ടത്. പ്രതിസ്ഥാനത്തുള്ളതാകട്ടെ പതിനാറുകാരനായ ബാലനും.

വിക്ടോറിയ ലോകലോവയുടെ സഹപാഠിയെ സംഭവം നടന്ന് ഏറെ വൈകാതെ പൊലീസ് അറസ്റ്റ് ചെയ്തു. ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചു കൊന്ന ശേഷം മൃതദേഹത്തെ പതിനാറുകാരന്‍ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. വോള്‍വര്‍ഹാംപ്ടണിലെ വെസ്റ്റ് പാര്‍ക്കിലെ ബെഞ്ചില്‍ തലയോട്ടി തകര്‍ന്ന നിലയില്‍ അര്‍ദ്ധനഗ്‌നയായ വിക്ടോറിയയുടെ മൃതദേഹം ഏപ്രില്‍ 12-ന് രാവിലെ ഏഴുമണിയോടെയാണ് കണ്ടെടുക്കുന്നത്. പ്രഭാതസവാരിക്കിറിങ്ങിയ ഡാനിയേല്‍ സെകുവേര എന്നയാളാണ് ആദ്യമായി മൃതദേഹം കണ്ടത്.

ലേസി ജോ എന്ന് സ്വയം വിളിച്ചിരുന്ന പതിനാറുകാരന്‍ അതിരുകടന്ന അക്രമവാസന പ്രകടിപ്പിച്ചിരുന്നയാളായിരുന്നു.21 തവണയാണ് പതിനാറുകാരന്‍ വിക്ടോറിയയുടെ തലയില്‍ ചുറ്റിക കൊണ്ട് അടിച്ചത്. നട്ടെല്ലും പൂര്‍ണമായി തകര്‍ന്ന നിലയിലായിരുന്നു. ക്രൂരമായ കൊലപാതകത്തിനുളള കാരണം കൃത്യമായി കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞതുമില്ല. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടിയായിരുന്നു കേസില്‍ പോലീസിന് കച്ചിതുരുമ്പായത്.

ലേസി ജോയും വിക്ടോറിയയും തമ്മിലുളള കൂടിക്കാഴ്ചയ്ക്ക് എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തത് ഈ പെണ്‍കുട്ടിയായിരുന്നു. വികോറിയയുടെ അടുത്ത സുഹൃത്തായ ഈ പെണ്‍കുട്ടിക്ക് ലേസി ജോയുടെ സ്വഭാവമോ മറ്റു കാര്യങ്ങളെ കുറിച്ചോ അറിവുണ്ടായിരുന്നില്ല. വിക്ടോറിയയും ലേസി ജോയും സഹപാഠികളും നല്ല സുഹൃത്തുക്കളുമായിരുന്നു എന്നായിരുന്നു പെണ്‍കുട്ടിയുടെ ധാരണ.പാതിരാത്രി വിക്ടോറിയയെ കാണണമെന്ന് ലേസി ജോ വാശിപിടിച്ചപ്പോള്‍ അസ്വാഭാവികത തോന്നിയെങ്കിലും താന്‍ അത് പ്രകടിപ്പിച്ചില്ലെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.

താന്‍ വോള്‍വര്‍ഹാംപ്ടണ്‍ വിടുകയാണെന്നും വൈകാതെ ലണ്ടനില്‍ പോകുമെന്നും വിക്ടോറിയ, ലേസി ജോയുടെ പറഞ്ഞിരുന്നതായി പെണ്‍കുട്ടി പറഞ്ഞു. രാത്രി പാര്‍ക്കിലൂടെ നടക്കരുതെന്ന് തന്റെ ആന്റി തന്നോട് പറഞ്ഞിട്ടുണ്ടെന്നും അപകടകരമാണെന്നും വിക്ടോറിയ പറഞ്ഞുവെങ്കിലും ലേസി ജോ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. എട്ടുമണിയോടെ വീട്ടില്‍ പോകേണ്ടിയിരുന്നുവെങ്കിലും അന്ന് രാത്രി 10 മണി വരെ വിക്ടോറിയ ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കൊപ്പം അവിടെ തങ്ങി. തന്റെ കാര്യങ്ങള്‍ മറ്റുളളവര്‍ അറിയുന്നത് അവള്‍ക്ക് ഇഷ്ടമായിരുന്നില്ല.

ലേസി ജോയുമായുളള ബന്ധവും പാത്രിരാത്രി പാര്‍ക്കില്‍ അവനെ കാണാന്‍ പോകുന്ന കാര്യവും മറ്റാര്‍ക്കും അറിയില്ലായിരുന്നു. പിറ്റേദിവസം വികൃതമായ നിലയിലാണ് വിക്ടോറിയയുടെ മൃതദേഹം ലഭിച്ചത്. തങ്ങളുടെ ഫോണ്‍ കോളുകള്‍ക്ക് മറുപടി ലഭിക്കാതെ ആയപ്പോള്‍ സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വിക്ടോറിയയുടെ മൃതദേഹം കണ്ടെത്തിയത്.

എനിക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നു. വെസ്റ്റ് പാര്‍ക്കില്‍ പോകുന്നതില്‍ നിന്ന് അവളെ തടയാമായിരുന്നു. ലേസി ജോയെ കുറിച്ച് കൂടുതല്‍ ഒന്നും എനിക്കറിയില്ലായിരുന്നു. കേസ് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ ഞാന്‍ നിശ്ബദയായി ഇരുന്നത് എന്റെ അമ്മ എന്നെ വിലക്കിയിരുന്നതു കൊണ്ടാണ്. ഇനി എനിക്കു തുറന്നു പറയാതിരിക്കാന്‍ കഴിയില്ലെന്നും കേസില്‍ നിര്‍ണായക സാക്ഷിയായ പെണ്‍കുട്ടി പറഞ്ഞു.

ഫെയ്‌സ്ബുക്കിലും അവളുടെ ഫോണിലും ലേസി ജോയുമായി സംസാരിച്ചതിന് തെളിവുകളുണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരോട് എപ്രില്‍ 11-ന് രാത്രി ഫെയ്‌സ്ബുക്കില്‍ വിക്ടോറിയയുമായി സംസാരിച്ചതായി ലേസി ജോ വ്യക്തമാക്കിയിരുന്നു. വിക്ടോറിയയെ പാര്‍ക്കിനുളളിലെ പവിലിയനില്‍ വച്ചു തന്നെ കൊലപ്പെടുത്തി,

വിക്ടോറിയയുടെ ജീന്‍സും ചോരപുരണ്ട വസ്ത്രങ്ങളും പാര്‍ക്കിലുളള വേയ്സ്റ്റ് ബിന്നിലേയ്ക്ക് കൊലയാളി വലിച്ചെറിഞ്ഞിരുന്നു. ലേസി ജോയ്ക്ക് മറ്റു ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നും പൊലീസ് പരിശോധിച്ചിരുന്നു. വിക്ടോറിയെ താന്‍ ഏപ്രില്‍ 11-ന് അര്‍ധരാത്രി പാര്‍ക്കില്‍ വച്ചു കണ്ടുവെന്നും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും അവളെ കൊന്നത് താന്‍ അല്ലെന്നും ലേസി ജോ കോടതിയില്‍ പറഞ്ഞു. കേസില്‍ വിചാരണ തുടരുകയാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ്  (6 minutes ago)

ഈ രാശിക്കാർക്ക് ഇന്ന് സർക്കാർ പദവി തേടി വരും  (29 minutes ago)

149ാമത് മന്നം ജയന്തി ആഘോഷങ്ങൾ  (38 minutes ago)

രാജസ്ഥാനെ വീഴ്ത്തി കേരളം  (55 minutes ago)

മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു....  (1 hour ago)

ശക്തവും സമ്പന്നവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് പുതിയ ഊർജ്ജം പകരട്ടെയെന്നും രാഷ്ട്രപതി  (1 hour ago)

പുതു വർഷത്തെ വരവേറ്റത് വളരെ.....  (1 hour ago)

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (9 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (10 hours ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (10 hours ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (10 hours ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (10 hours ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (10 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (11 hours ago)

മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു: ആക്രമണത്തില്‍ നിന്ന് മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (12 hours ago)

Malayali Vartha Recommends