Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

200-ല്‍ അധികം മക്കളുടെ പിതാവ് ....!!!

04 DECEMBER 2018 03:16 PM IST
മലയാളി വാര്‍ത്ത

സ്വന്തമായി ഭാര്യയോ കുട്ടികളോ ഇല്ലാതെ തികച്ചും ഏകനായി വടക്കന്‍ ഹോളണ്ടിലെ ഒരു ഫ്‌ലാറ്റില്‍ കഴിയുന്ന ലൂയിസിന്റെ കണക്കുകളില്‍ അയാള്‍ക്ക് സ്വന്തം ചോരയില്‍ 200 കുട്ടികളുണ്ട്. ഇവര്‍ എന്നെങ്കിലും തന്നെ തേടി വന്നേക്കാമെന്ന് വെറുതേ മോഹിക്കുകയും ചെയ്യും.

ബാങ്ക് ക്ലര്‍ക്കായ  68-കാരന്‍ ലൂയിസ് ബീജബാങ്കുകള്‍ക്ക് അനേകം തവണയാണ് ബീജദാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ആരോരുമില്ലാതെ വെറുതേ ജോലി ചെയ്ത് ജീവിതം തള്ളിനീക്കുന്ന തനിക്ക് ലോകത്തിന്റെ വിവിധ കോണുകളില്‍ അനേകം മക്കള്‍ ഉണ്ടാകട്ടെ എന്നായിരുന്നു ലൂയിസിന്റെ ചിന്ത. വെറും പത്ത് എന്ന കണക്കുകള്‍ വിജയിക്കില്ല എന്നതിനാലാണ് അയാള്‍ 100-ലധികം കുട്ടികളെ ലക്ഷ്യമിട്ടത്. പരമാവധി 25 കുടുംബങ്ങള്‍ക്ക് വരെയേ ബീജദാനം നിര്‍വ്വഹിക്കാവു എന്നാണ് ഹോളണ്ടിലെ നിയമമെങ്കിലും ലൂയിസ് പല തന്ത്രങ്ങളിലൂടെ അതിനെ മറികടന്നു.

വടക്കന്‍ ഹോളണ്ടിലെ ഇടുങ്ങിയ ഫ്‌ലാറ്റില്‍ സാധാരണ ജീവിതം നയിക്കുന്ന ലൂയിസ് മുപ്പതുകളിലാണ് ഒറ്റപ്പെട്ടവനായി തീര്‍ന്നത്. സൂരിനാംകാരനായ പിതാവിന് ഹോളണ്ടുകാരിയായ മാതാവില്‍ ജനിച്ച മകനാണ് ലൂയിസ്. നെതര്‍ലണ്ടിലാണ് ജനിച്ചതെങ്കിലും തന്റെ ചെറുപ്പകാലം ലൂയിസ് ചെലവഴിച്ചത് സൂരിനാമിലായിരുന്നു. പിതാവ് അവിടെ ഡോക്ടറായിരുന്നു. ഡച്ച് മിഷിനറി നഴ്‌സായിരുന്ന മാതാവ് പിന്നീട് ഹോളണ്ടിലേക്ക് തിരിച്ചു പോന്നു. പിതാവ് സൂരിനാമില്‍ തുടരുകയും ചെയ്തതിനാല്‍ പിതാവിന്റെ സംരക്ഷണയില്‍ കഴിയാന്‍ ലൂയിസിന് അധികം അവസരം കിട്ടിയില്ല. 21 വയസ്സുള്ളപ്പോള്‍ ബാങ്കില്‍ ജോലി കിട്ടിയ ലൂയിസ് 39 വര്‍ഷമായി ടൈപ്പ് റൈറ്ററിനും, ഇപ്പോള്‍ കമ്പ്യൂട്ടറിനും മുന്നിലാണ്. മാതാപിതാക്കളുടെ തകര്‍ന്ന ജീവിതം അയാളെ വിവാഹത്തില്‍ നിന്നും അകറ്റി നിര്‍ത്തി.

ബീജബാങ്കുകള്‍ക്ക് നിയന്ത്രണം ഇല്ലാതിരുന്ന 80-കളിലാണ് ലൂയിസ് ബീജദാനം തുടങ്ങിയത്. 1982 മുതല്‍ 20 വര്‍ഷത്തോളം ആഴ്ചയില്‍ മൂന്ന് തവണ എന്ന രീതിയില്‍ ബീജദാനം ഇയാള്‍ നിര്‍വ്വഹിച്ചിരുന്നു. താന്‍ നടത്തിയ ബീജദാനങ്ങളുടെ വിവരം ഇയാള്‍ എഴുതിസൂക്ഷിച്ചിരുന്നു. 50 വയസ്സില്‍ എത്തുമ്പോള്‍ പ്രായപൂര്‍ത്തിയാകാന്‍ സാധ്യതയുള്ള തന്റെ ആദ്യത്തെ മക്കള്‍ തേടിവരുമെന്ന അയാളുടെ പ്രതീക്ഷ, അല്‍പം വൈകിയാണെങ്കിലും നടന്നു. 34-കാരി ജോയ്‌സി പിതാവിനെ തെരഞ്ഞ് കണ്ടുപിടിച്ചത് അങ്ങിനെയായിരുന്നു.

തന്നെ വളര്‍ത്തുന്ന പിതാവിന്റെ നീലക്കണ്ണുകളോ അദ്ദേഹത്തിന്റെ തവിട്ടു നിറമുള്ള മുടിയോ മറ്റു സഹോദരങ്ങളെ പോലെ തനിക്കില്ലെന്ന് മനസ്സിലാക്കിയപ്പോഴായിരുന്നു ജോയ്‌സി കുറിയര്‍ എന്ന മുന്‍ നഴ്‌സ് തന്റെ യഥാര്‍ത്ഥ പിതാവിനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്. മാതാപിതാക്കള്‍ ബീജദാനത്തെക്കുറിച്ച് ഇടയ്ക്കിടെ നടത്തിയ സംസാരം കൂടിയായതോടെ തന്റെ രക്തത്തെ കണ്ടുപിടിക്കാന്‍ ജോയ്‌സി തീരുമാനിച്ചു. ഡച്ച് സര്‍ക്കാര്‍ കൊണ്ടുവന്ന 18-വയസ്സു കഴിഞ്ഞാല്‍ തന്റെ ജൈവ പിതാവിനെ കണ്ടുപിടിക്കാന്‍ അവകാശമുണ്ട് എന്ന നിയമമാണ് ഉപയോഗിച്ചത്.

ജൈവപിതാവിനെ കണ്ടെത്താനുള്ള, ഫാമിലി റീ യൂണിയനുമായി ബന്ധപ്പെട്ട ടെലിവിഷന്‍ പരിപാടികള്‍ക്ക് ഏറെ പ്രചാരം കിട്ടിയ 2015-ല്‍ ഒരു പരിപാടിക്കിടെ തന്റെ ശബ്ദവും രൂപവുമുള്ള ഒരു സ്ത്രീയെ ആകസ്മീകമായി ജോയ്‌സ് കണ്ടെത്തി. സഹോദരങ്ങളെ കണ്ടെത്താന്‍ ശ്രമം നടത്തുന്ന അവരുടെ കയ്യിലിരുന്ന ഫോട്ടോ ജോയ്‌സിയെ പോലെയായിരുന്നു.

അതോടെയാണ് തന്റെ ഡിഎന്‍എ സാമ്പിളിലുള്ള മറ്റു കുടുംബങ്ങളെ ജോയ്സി തെരഞ്ഞു തുടങ്ങിയത്. ഇതിനായി സ്വന്തം ഡിഎന്‍എ അയച്ചുകൊടുക്കുകയും ചെയ്തു. ജോയ്‌സി ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ചിരിക്കുന്ന കാലമായിരുന്നു അത്. താന്‍ പിതാവ് എന്ന് വിളിക്കുന്നയാള്‍ ശരിക്കും തന്റെ പിതാവ് അല്ലെന്ന് കണ്ടെത്തിയതിന് പുറമേ തന്റെ ഡിഎന്‍എ യോട് സാമ്യമുള്ള 15 പേരുടെ വിവരവും ജോയ്‌സിക്ക് കിട്ടി. ഇവരും അവരുടെ സമാന ഡിഎന്‍എ ഉള്ളവരെ തെരയുകയായിരുന്നു. 15 പേരും സമര്‍പ്പിച്ച മാച്ചു ചെയ്യുന്ന സാമ്പിളുകള്‍ ലൂയിസുമായി ബന്ധപ്പെട്ടതായിരുന്നു. ഈ എണ്ണം പിന്നീട് കൂടിക്കൂടി വരികയും ചെയ്തു. ബീജദാനം പതിവാക്കിയിരുന്ന കാലത്ത് 200 ജനനങ്ങളാണ് ലൂയിസ് കണക്കു കൂട്ടിയിരുന്നത്. പിതാവിനെ കണ്ടെത്തിയത് ജോയ്‌സിയെ സന്തോഷിപ്പിച്ചെങ്കിലും അവളുടെ മാതാപിതാക്കള്‍ ഈ റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (7 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (8 hours ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (8 hours ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (8 hours ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (8 hours ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (9 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (9 hours ago)

മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു: ആക്രമണത്തില്‍ നിന്ന് മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (10 hours ago)

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (11 hours ago)

ബസുകള്‍ നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്: ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്  (11 hours ago)

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (12 hours ago)

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (18 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (19 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (19 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (19 hours ago)

Malayali Vartha Recommends