ഐ.എസ് ഭീകരരെ പൂർണ്ണമായും പരാജയപ്പെടുത്താനായി; സിറിയയില്‍ നിന്ന് അമേരിക്കന്‍ സേന മടങ്ങുകയാണെന്ന് വൈറ്റ്ഹൗസ് സ്ഥിതീകരണം; ട്രംപിന്റെ തീരുമാനത്തെ ഒബാമയോടുപമിച്ച് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം
ഐ.എസ് ഭീകരരെ പരാജയപ്പെടുത്തിയതിനാൽ സിറിയയില്‍ നിന്ന് അമേരിക്കന്‍ സേന മടങ്ങുകയാണെന്ന തീരുമാനം വൈറ്റ്ഹൗസ് സ്ഥിരീകരിച്ചു. ഭീകരരെ സിറിയയിൽ നിന്നും തീർത്തും തുടച്ചു മാറ്റാൻ കഴിഞ്ഞതായി പ്രസിഡന്റ് ട്രംപ് അവകാശപ്പെടുകയായിരുന്നു.
ഐ.എസ് ഭീകരര്‍ വീണ്ടും കരുത്താര്‍ജിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിന് അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യം ഇവിടെ തുടരുന്നത് സഹായകമാണെന്ന് പ്രതിരോധ സേനയിലെ പലര്‍ക്കും അഭിപ്രായമുണ്ടായിരുന്നുവെങ്കിലും സേനയെ പന്‍വലിക്കുമെന്ന് ഈ വര്‍ഷം നേരത്തെ തന്നെ പ്രഖ്യാപിച്ച വാക്ക് പാലിക്കുവാന്‍ ട്രംപ് തയ്യാറാവുകയായിരുന്നു.
അതേസമയം സിറയയില്‍ ഇനി റഷ്യയും ഇറാനും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന ശക്തിയാകുമെന്ന ആശങ്കയും ഇപ്പോഴും ബാക്കി നില്‍ക്കുകയാണ്. സേനാ പിന്മാറ്റത്തെപ്പറ്റി പെന്റഗണ്‍ പ്രതികരിച്ചില്ല. ഒബാമ കാണിച്ചതു പോലുള്ള മണ്ടത്തരമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ആംഡ് സര്‍വീസ് കമ്മിറ്റി അംഗമായ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം പ്രതികരിച്ചു.
ഐ.എസിനെ പരാജയപ്പെടുത്തുന്നതിനു വേണ്ടിയുള്ള ആഗോള സഖ്യവുമായി ബന്ധപ്പെട്ട് ട്രമ്പിന്റെ പ്രത്യേക പ്രതിനിധിയായി പ്രവര്‍ത്തിക്കുന്ന ബരെറ്റ് മക് ഗുര്‍ക് ഏതാനും ദിവസം മുമ്പ് പറഞ്ഞത്, അമേരിക്കന്‍ സേന എവിടെയും പോകുന്നില്ല എന്നാണ്. ഐ.എസ് അപ്രത്യക്ഷമായെന്ന് ആരും കരുതുന്നില്ലെന്നും, മേഖലയുടെ സുസ്ഥിരത ഉറപ്പു വരുത്തുതിന് സേനയുടെ സാന്നിധ്യം ഇവിടെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
സിറിയയുടെ വക്കു കിഴക്കന്‍ മേഖലയിലാണ് അമേരിക്കന്‍ സേന കൂടുതലായി ഉണ്ടായിരുന്നത്. സിറിയന്‍ കുര്‍ദിഷ്, അരബ് പോരാളികള്‍ എന്നിവരുമായി ചേര്‍ന്നാണ് അമേരിക്കന്‍ സേന ഭീകരര്‍ക്കെതിരേ പോരാട്ടം നടത്തിയിരുന്നത്. കുര്‍ദിഷ് വൈ .പി.ജി പോരാളികളും ഈ സഖ്യത്തിന്റെ ഭാഗമായിരുന്നു. ടര്‍ക്കിയില്‍ സ്വയംഭരണാധികാരത്തിനു വേണ്ടി പോരാടുന്ന കുര്‍ദിഷ് വിഭാഗത്തോട് അനുഭാവമുള്ളവരായിട്ടാണ് വൈ.പി.ജി ഗ്രൂപ്പിനെ കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha