മെക്‌സിക്കന്‍ മതില്‍ ബില്‍ ; അമേരിക്കയിൽ ഭാഗിക ഭരണസ്തംഭനം
അമേരിക്ക വീണ്ടും ഭാഗികമായ ഭരണസ്തംഭനത്തിലേക്ക്. യൂ എസ് ഭരണകൂടത്തിന്റെ ഏതാനും വിഭാഗങ്ങളുടെ പ്രവർത്തനം അവതാളത്തിലാക്കികൊണ്ടാണ് ഭരണസ്തംഭനം . മെക്സിക്കോയിൽ മതിൽ ബില്ല് പാസാക്കിയെടുക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രമം പരാജയപ്പെട്ടതോടെയാണ് വീണ്ടും ഭാഗികമായ ഭരണസ്തംഭനത്തിലേക്ക് അമേരിക്ക പുറപ്പെട്ടിരിക്കുന്നത്.
ഇതു 3–ാം തവണയാണ് ഈ വർഷം വിവിധ വകുപ്പുകളിൽ പ്രവർത്തനച്ചെലവിനുള്ള പണം അനുവദിക്കാതെ ഭരണസ്തംഭനം നടപ്പിലാക്കുന്നത്.40 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു വർഷത്തിൽ 3 വട്ടം ഭരണസ്തംഭനം ഉണ്ടാകുന്നതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജീവനക്കാർക്കു ശമ്പളം ഉറപ്പാക്കി ഭരണസ്തംഭനം ഒഴിവാക്കാനുള്ള ബിൽ സെനറ്റ് കഴിഞ്ഞ ദിവസം പാസാക്കിയിരുന്നെങ്കിലും ജനപ്രതിനിധി സഭയിൽ പ്രതിപക്ഷം ഒത്തുതീർപ്പിനു വഴങ്ങാൻ വിസമ്മതിച്ചതോടെ പ്രതിസന്ധിയായി.
ആഭ്യന്തര സുരക്ഷ, നീതിന്യായം, ഭവന–നഗര വികസനം തുടങ്ങിയ വകുപ്പുകളാണ് ഫണ്ടില്ലാതെ പ്രവർത്തനം താൽക്കാലികമായി നിലയ്ക്കുക. യുഎസ് ബഹികാരാശ ഏജൻസിയായ നാസയിലെ ജീവനക്കാർക്കും ശമ്പളം വൈകും.
യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉപദേഷ്ടാവും മരുമകനുമായ ജാറെദ് കഷ്നർ, ബജറ്റ് ഡയറക്ടർ മിക് മൾവനി എന്നിവർ മുൻകയ്യെടുത്തു ഭരണകേന്ദ്രമായ കാപ്പിറ്റോൾ ഹില്ലിൽ മാരത്തോൺ ചർച്ചകൾ നടത്തിയതിന്റെ ഫലമായിട്ടായിരുന്നു സെനറ്റ് നിലപാട് അയഞ്ഞത്.
https://www.facebook.com/Malayalivartha