തുർക്കി പ്രസിഡന്റുമായി യൂ എസ് ഡൊണാൾഡ് ട്രംപിന്റെ ഫോൺ വിളി ;യൂ എസ് പ്രതിരോധ സെക്രട്ടറി സ്ഥാനത്ത് നിന്ന് ജിം മാറ്റിസിനെ രാജിയിലേക്ക് നയിച്ചു
യൂ എസ് പ്രതിരോധ സെക്രട്ടറി സ്ഥാനത്ത് നിന്ന് ജിം മാറ്റിസിന്റെ രാജി തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനുമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് സിറിയയിലെ സേനാപിൻമാറ്റത്തെ സംബന്ധിച്ച് നടത്തിയ ടെലിഫോൺ സംഭാഷണത്തെ തുടർന്നാണെന്ന് റിപ്പോർട്ട്. രാജി വെക്കുന്നതിന്റെ തൊട്ടു മുൻപ് ട്രംപിെൻറ മനസ്സുമാറ്റാൻ ജിം മാറ്റിസ് ശ്രമിച്ചിരുന്നു.
സിറിയയിൽ കുർദുകൾ നേതൃത്വം നൽകുന്ന സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിനു(എസ്.ഡി.എഫ്) പിന്തുണ തുടരണമെന്നഭ്യർഥിച്ചെങ്കിലും ട്രംപ് ചെവിക്കൊണ്ടില്ല. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 45 മിനിറ്റോളം നീണ്ടു. എന്നാൽ സിറിയയിൽ നിന്നു യുഎസ് സേനയെ പിൻവലിക്കാനുള്ള ട്രംപിന്റെ ഉറച്ച തീരുമാനത്തിൽ നിന്ന് യാതൊരു മാറ്റവുമുണ്ടായില്ല . ഒടുവിൽ അദ്ദേഹം രാജിക്കാര്യം അറിയിക്കുകയായിരുന്നു .
സ്വന്തം ഒാഫിസിൽ തിരികെയെത്തി രാജിക്കത്തിെൻറ 50 പകർപ്പുകളെടുത്ത് സഹ ജീവനക്കാർക്കിടയിൽ വിതരണം ചെയ്യുകയും ചെയ്തു. താങ്കളുടെ ലോക വീക്ഷണവുമായി യോജിച്ചു പോകുന്ന ആളെ പകരം നിയമിക്കണമെന്നു രാജിക്കത്തിൽ അദ്ദേഹം പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. ഇന്ത്യ – യുഎസ് പ്രതിരോധ സഹകരണത്തിന്റെ ശക്തനായ വക്താവായിരുന്നു മാറ്റിസ്.സിറിയയിൽനിന്ന് െഎ.എസിനെ തുരത്താൻ നിർണായക പങ്കുവഹിച്ചിരുന്നു എസ്.ഡി.എഫ്.
അഫ്ഗാനിസ്താനിൽനിന്ന് 14000 സൈനികരെ പിൻവലിക്കാനും ട്രംപ് തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, സിറിയയിലെ സേന പിൻമാറ്റമാണ് മാറ്റിസിനെ പ്രകോപിപ്പിച്ചത്. യു.എസ് സൈനികർ പിൻമാറിയാലുടൻ തുർക്കി കുർദുകളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തുമെന്ന് വിലയിരുത്തലുകളുണ്ട്. ഉർദുഗാെൻറ അഭ്യർഥന പ്രകാരമാണ് സേനയെ പിൻവലിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. മാറ്റിസിെൻറ പിൻഗാമിക്കായി ട്രംപ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഫെബ്രുവരി 28നാണ് അദ്ദേഹം പദവിയൊഴിയുക.
2017 ജനുവരിയിൽ ട്രംപ് സ്ഥാനമേറ്റ ശേഷം ഭരണസംവിധാനത്തിലെ ഉന്നതസ്ഥാനങ്ങളിൽ നിന്ന് രണ്ടു ഡസനിലേറെ പേർ രാജി വയ്ക്കുകയോ പുറത്താക്കപ്പെടുകയോ ചെയ്തിരുന്നു. ഏറ്റവും ഒടുവിലത്തെയാളാണ് സർവാദരണീയനായ മുൻ സൈനിക ജനറൽ കൂടിയായ ജിം മാറ്റിസ്.
https://www.facebook.com/Malayalivartha