ഇന്തോനേഷ്യയില്‍ വീണ്ടും സുനാമി;43 മരണം, 600ലേറെപ്പേര്‍ക്ക് പരിക്ക്; ഇനിയും മരണ സംഘ്യ വർദ്ധിച്ചേക്കാൻ സാധ്യത
വീണ്ടും ഇന്തോനേഷ്യയില്‍ സുനാമി. ഇന്‍ഡൊനീഷ്യയിലെ സുമാത്രയിലും ജാവയിലും ശനിയാഴ്ച രാത്രിയുണ്ടായ സുനാമിയില്‍ 43 പേര്‍ മരിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 600 ഓളം പേര്‍ക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
അനക് ക്രാക്കതാവു അഗ്നിപര്‍വത സ്‌ഫോടനമാണ് സുനാമിയുണ്ടാകാന്‍ കാരണമായത്. അതേസമയം, പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായതില്‍ മരണ സംഖ്യ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. ശനിയാഴ്ച ഇന്ത്യന്‍ സമയം 9.30 ഓടു കുടിയാണ് അപ്രതീക്ഷിതമായി സുനാമിത്തിരകള്‍ ആഞ്ഞടിച്ചത്.
സുനാമി തിരമാലകള്‍ 65 അടിയോളം ഉയര്‍ന്നു മൂന്നു പ്രദേശങ്ങളിലെ തീരത്തേക്ക് ആഞ്ഞടിച്ചു . സ്‌ഫോടനമുണ്ടായി 24 മിനിറ്റുകള്‍ക്കു ശേഷമാണ് സുനാമിത്തിരമാലകള്‍ ദുരന്തം വിതച്ചത്. സുനാമി അടിച്ച ബാന്തെന്‍ പ്രവിശ്യയിലെ പാന്‍ഡെങ്‌ലാണ്ടില്‍ മാത്രം മണസംഖ്യ 33 ആയിട്ടുണ്ട്. നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്.
അഗ്നിപര്‍വത സ്‌ഫോടനത്തിന് പിന്നാലെ കടലിനടിയിലുണ്ടായ ഭൂചലനവും അമാവാസി ദിനങ്ങളിലുണ്ടാകുന്ന വലിയ തിരകളും സുനാമിക്ക് ശക്തി കൂട്ടുകയായിരുന്നുവെന്ന് ദുരന്ത നിവാരണ ഏജന്‍സി വക്താവ് പുര്‍വോ നുഗ്രോഹോ പറയുന്നു.സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ ജിയോളജിക്കല്‍ ഏജന്‍സി പഠനം നടത്തിവരികയാണ്.
ആദ്യ ഘട്ടത്തില്‍ വലിയ തിരമാലകള്‍ സുനാമിയല്ലെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. കടല്‍ ക്ഷോഭമാണെന്നും ജനങ്ങളോട് പരിഭ്രാന്തരാകേണ്ടെന്നുമായിരുന്നു ഇന്‍ഡൊനീഷ്യന്‍ ദുരന്ത നിവാരണ ഏജന്‍സി നല്‍കിയ നിര്‍ദേശം.എന്നാല്‍ കുറച്ചുസമയങ്ങള്‍ക്കു ശേഷം തെറ്റായി അറിയിപ്പില്‍ ക്ഷമാപണവുമാണ് അധികൃതര്‍ രംഗത്തെത്തി. ഭൂചലനങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ സുനാമി തങ്ങള്‍ക്ക് മുന്‍കൂട്ടി അറിയാന്‍ സാധിച്ചില്ലെന്ന വിശദീകരണവുമായി ഏജന്‍സി രംഗത്ത് വന്നിരുന്നു
അടുത്തിടെ ഇന്തോനേഷ്യയിലെ പാലുവില്‍ സുലവേശി ദ്വീപില്‍ ഭൂകമ്പത്തെതുടര്‍ന്നുണ്ടായ സുനാമിയില്‍ ആയിരക്കണക്കിന് പേരാണ് മരിച്ചത്. സുമാത്ര ദ്വീപില്‍ 2004 ല്‍ കടലിനടിയില്‍ 9.3 തീവ്രതയിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് ലോകമാകമാനം ആഞ്ഞടിച്ച സുനാമിയില്‍ ഇന്തോനേഷ്യയില്‍ മാത്രം 220,000 പേരും, ലോകമാകെ 168,000 പേരുശടയും ജീവന്‍ നഷ്ടമായി.
https://www.facebook.com/Malayalivartha