ഫ്രാൻസിൽ പ്രസിഡന്റ് ഇമാനുവേല്‍ മാര്‍കോണ്‍ ഭരണകൂടത്തിനെതിരെയുള്ള യെല്ലോ വെസ്റ്റ് പ്രക്ഷോഭം ബെല്ലും ബ്രേക്കുമില്ലാതെ നിയന്ത്രണാതീതമായി പൊട്ടുന്നു;കലാപത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് പത്ത് പേര്
ഫ്രാൻസിൽ പ്രസിഡന്റ് ഇമാനുവേല്‍ മാര്‍കോണ്‍ ഭരണകൂടത്തിനെതിരെയുള്ള യെല്ലോ വെസ്റ്റ് പ്രക്ഷോഭം ഇപ്പോഴും ബെല്ലും ബ്രേക്കുമില്ലാതെ നിയന്ത്രണാതീതമായി പൊട്ടുന്നുവെന്ന് റിപ്പോർട്ട്. തനിക്ക് സംഭവിച്ച വീഴ്ചകളിൽ മാര്‍കോണിന്റെ ക്ഷമാപണവും നികുതിയിളവും പ്രഖ്യാപിച്ചിട്ടുപോലും യെല്ലോ വെസ്റ്റ് സമരക്കാർ ശാന്തരാകുന്നില്ലെന്നാണ് പുതിയ റിപ്പോർട്ട്.
യെല്ലോ വെസ്റ്റ് പ്രക്ഷോഭത്തെ തുടർന്ന് പാരീസും ബ്രസല്‍സും കലാപകലുഷിതമായിരിക്കുകയാണ്. ഇതുവരെ കലാപത്തിൽ കൊല്ലപ്പെട്ടത് പത്ത് പേര്.പ്രക്ഷോഭം നടത്തുന്നവർക്കെതിരെ പോലീസ് ശക്തമായ നടപടികൾ എടുക്കുന്നതിനിടെ യുണ്ടായ കാറപകടത്തിൽ ഒരാൾ മരണപ്പെട്ടതോടെയാണ് മരണപ്പെട്ടവരുടെ എണ്ണം പത്തായത്.
യെല്ലോ വെസ്റ്റ് പ്രക്ഷോഭക്കാരുണ്ടാക്കിയ റോഡ് ഉപരോധത്തിൽപെട്ട് കിടന്ന കാറിനെ ലോറിയിടിച്ചതുമൂലമാണ് വെള്ളിയാഴ്ച്ച രാത്രി 36കാരന്‍ മരിച്ചത്. കലാപം പാരീസിൽ നിന്ന് ബ്രസല്‍സിലേക്ക് വീണ്ടും പരന്നത് അവിടുത്തെ സ്ഥിതിഗതിയെ വഷളാക്കിയിരിക്കുകയാണ് .ഇവിടെ നൂറോളം യെല്ലോ വെസ്റ്റ് പ്രതിഷേധക്കാരാണ് ആന്റി-റയട്ട് പൊലീസുമായി ഏറ്റുമുട്ടിയിരിക്കുന്നത്.
നേരത്തെ പാരീസില്‍ നിന്നും പ്രതിഷേധം ബ്രസല്‍സിലേക്ക് പടര്‍ന്ന് അവിടെ ഒരു മാസത്തോളം സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. അല്‍പം ഒന്നടങ്ങിയ ശേഷം കഴിഞ്ഞ ദിവസം അവിടെ രണ്ടാമതു യെല്ലോ വെസ്റ്റ് പ്രക്ഷോഭകര്‍ സജീവമായി രംഗത്തെത്തിയിട്ടുണ്ട്. ഒരു മാസം നീണ്ട് നിന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് ബ്രസല്‍സില്‍ 400ഓളം പേരാണ് കസ്റ്റഡിയിലായിരിക്കുന്നത്. ഇന്നലെ ബെല്‍ജിയന്‍ തലസ്ഥാനത്ത് ഏതാണ്ട് നൂറോളം പ്രതിഷേധക്കാരാണ് ആക്രമണം അഴിച്ച് വിട്ടിരിക്കുന്നത്. പൊലീസുകാരനെ ആക്രമിച്ച ഒരാളുള്‍പ്പെടെ രണ്ട് പേരെ ഇതിനെ തുടര്‍ന്ന് പൊലീസ് പിടികൂടിയെന്നാണ് പൊലീസ് വക്താവ് വെളിപ്പെടുത്തിയത്
ഡീസലിനും ഗ്യാസിനും മേല്‍ ഏര്‍പ്പെടുത്തിയ ഉയര്‍ന്ന നികുതിയില്‍ പ്രതിഷേധിച്ച് ഫ്രഞ്ച് ഡ്രൈവര്‍മാര്‍ തങ്ങളുടെ ഫ്‌ളൂറസന്റ് കളറിലുള്ള വസ്ത്രം ധരിച്ച് പ്രതിഷേധം ആരംഭിച്ചതോടെയാണ് പുതിയ കലാപത്തിന് യെല്ലോ വെസ്റ്റ് മൂവ്‌മെന്റ് എന്ന പേര് വീണത്. എന്നാല്‍ ഡ്രൈവര്‍മാരുടെ പ്രതിഷേധം സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ ഏറ്റെടുക്കുകയും വരുമാന മന്ദിപ്പ്, വര്‍ധിക്കുന്ന ജീവിതച്ചെലവ്, മറ്റ് അസൗകര്യങ്ങള്‍ തുടങ്ങിയവക്കെതിരെ പ്രസിഡന്റിനോടുള്ള പൊതു പ്രതിഷേധമായി കത്തിപ്പടരുകയുമായിരുന്നു. പാരീസില്‍ തുടങ്ങിയ കലാപം ഒരു വേള ആംസ്ട്രര്‍ ഡാമിലേക്കും വ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha