അതിരുകടന്ന ജിം ജീവിതം തന്നെ രോഗിയാക്കിയെന്ന വാദവുമായി മുന്‍ മിസ് ഇന്റര്‍നാഷണല്‍
ജിമ്മിലെ വർക്ക്ഔട്ടിന് മുൻപ് സ്ഥിരമായി പ്രീ വര്‍ക്കൗട്ട് സപ്ലിമെന്റ്‌സ് ഉപയോഗിച്ചതിലൂടെ തന്റ് കിഡ്‌നി തകരാറിലായെന്ന വാദവുമായി മുന്‍ മിസ് ഇന്റര്‍നാഷണല്‍ ഫിലിപ്പൈന്‍ താരം ബീ റോസ് സാന്റിയാഗോ.കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായതോടെ കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുകയാണ് സാന്റിയാഗോ.അതിരുകടന്ന ജിം ജീവിതമാണ് തന്റെ രോഗത്തിന് കാരണമായതാണെന്നാണ് സാന്റിയാഗോയുടെ വാദം.
കഴിഞ്ഞ ഓഗസ്റ്റിലാണ് താന്‍ കിഡ്‌നി രോഗം ബാധിച്ച് ആശുപത്രിയിലെത്തിയത്.തുടര്‍ന്ന് താനിപ്പോൾ ചികിത്സയിലാണ്. സാന്റിയാഗോ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തി.
ശക്തമായ മൈഗ്രേന്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്ഡോഞാൻ ഡോക്ടര്‍മാരെ സമീപിച്ചത്. എന്നാല്‍ പരിശോധനയില്‍ തലവേദന മാത്രമല്ല,ക്രോണിക് കിഡ്നി ഡിസീസിന്റെ ലക്ഷണങ്ങളാണ് എനിക്കുള്ളതെന്ന് ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. അവർ പറഞ്ഞു.
ഡയാലിസിസിലൂടെ കിഡ്‌നിയുടെ പ്രവര്‍ത്തനം പൂര്‍വ്വ സ്ഥിതിയില്‍ എത്തിക്കാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെ ബന്ധുക്കളില്‍ ഒരാള്‍ സാന്റിയാഗോയ്ക്ക് കിഡ്‌നി ദാനം ചെയ്യാന്‍ മുന്നോട്ട് വരികയായിരുന്നു. അനുയോജ്യമായ ദാതാവിനെ കിട്ടിയെങ്കിലും ശസ്ത്രക്രിയ എപ്പോള്‍ നടക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടില്ല.
ജിമ്മില്‍ വര്‍ക്കൗട്ടിന് മുന്‍പ് സ്ഥിരമായി വര്‍ക്കൗട്ട് സപ്ലിമെന്റ്സ് കഴിച്ചിരുന്നതിനാൽ ഇവയിലടങ്ങിയ ക്രിയാറ്റിന്‍ ആണ് കിഡ്നിയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചതെന്ന് ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സാന്റിയാഗോ പറഞ്ഞു.
https://www.facebook.com/Malayalivartha