പാകിസ്ഥാനിൽ സെന്‍സർഷിപ് നിയമങ്ങൾ കര്‍ശനമാക്കി; നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ പ്രതിഷേധമറിയിച്ച് മാധ്യമങ്ങളും മാധ്യമപ്രവർത്തകരും
പാകിസ്ഥാനിൽ മാധ്യമങ്ങളുടെ വിമര്‍ശനാത്മകമായ ഇടപെടലുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി അധികൃതർ. ഇതിന്റെ ആദ്യപടിയെന്നോണം സെന്‍സർഷിപ് നിയമങ്ങൾ കര്‍ശനമാക്കിയിരിക്കുകയാണ്. അതേസമയം നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകരും രംഗത്തെത്തിയിരിക്കുകയാണ്.
രാജ്യത്തെ വെബ്സൈറ്റുകൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. അഫ്ഗാന് അതിർത്തിപ്രദേശങ്ങളിലെ സൈന്യത്തിനെതിരായ പ്രതിഷേധം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വോയ്സ് ഓഫ് അമേരിക്കയുടെ വെബ്സൈറ്റ് അടച്ചുപൂട്ടിയത്
പുതുതായി അധികാരത്തിലേറിയ ഇംറാന്‍ ഖാന് സര്‍ക്കാര്‍ ബജറ്റില്‍ പരസ്യങ്ങളുടെ വിഹിതം വെട്ടിക്കുറച്ചതോടെ വലിയ തിരിച്ചടിയാണ് രാജ്യത്തെ മാധ്യമസ്ഥാപനങ്ങള്‍ നേരിട്ടത്. സര്‍ക്കാര്‍ പരസ്യങ്ങള്‍ സ്വകാര്യ പത്ര-ദൃശ്യമാധ്യമങ്ങളുടെ പ്രധാന വരുമാന സ്രോതസ്സാണ്.
ഏറ്റവും മോശപ്പെട്ട സെന്‍സര്‍ഷിപ് കാലത്തിലൂടെയാണ് രാജ്യം കടന്നു പോവുന്നതെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ വിലയിരുത്തല്‍. പാകിസ്താനില്‍ മാധ്യമ സ്വാതന്ത്ര്യമില്ലെന്ന റിപ്പോര്‍ട്ട് വാര്‍ത്തവിനിമയ മന്ത്രി ഫവാദ് ചൗധരി നിഷേധിച്ചു.
https://www.facebook.com/Malayalivartha