നാൻസി പെലോസി വീണ്ടും അധികാരത്തിലേക്ക് ! ; തന്നെ എഴുതി തള്ളിയവര്‍ക്ക് ചുട്ട മറുപടി നല്‍കി അമേരിക്കയിലെ ഏറ്റവും ശക്തയായ വനിത എന്ന സ്ഥാനം അലങ്കരിക്കുമ്പോള്‍ തലവേദനയാകാന്‍ പോകുന്നത് ട്രംപിന്
യുഎസ്സിൽ ഡെമോക്രാറ്റുകൾ അധികാരത്തിലേറുമെന്നതിന്റെ സൂചനകൾ നൽകി അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സ്പീക്കറായി വ്യാഴാഴ്ച നാന്‍സി പെലോസി സത്യപ്രതിജ്ഞ ചെയ്തു. ഇത് രണ്ടാംതവണയാണ് നാൻസി പെലോസി സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്നത്. 2006ലെ പൊതുതെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടിയപ്പോഴാണ് പെലോസി ആദ്യമായി സ്പീക്കറായത്.
നാന്‍സിയെ എഴുതി തള്ളിയവര്‍ക്ക് ചുട്ട മറുപടി നല്‍കി അമേരിക്കയിലെ ഏറ്റവും ശക്തയായ വനിത എന്ന സ്ഥാനം അലങ്കരിക്കുമ്പോള്‍ പ്രസിഡന്റ് ട്രമ്പിനാണ് അവര്‍ തലവേദനയാകാന്‍ പോകുന്നത്. ട്രമ്പിനെതിരേയുള്ള പ്രതിപക്ഷ നീക്കങ്ങളുടെടെ കുന്തമുനയായി ഇനി നാന്‍സി മാറും. അമേരിക്കയില്‍ അധികാരത്തിന്‍രെ പാതയില്‍ പ്രസിഡന്റും, വൈസ് പ്രസിഡന്റും കഴിഞ്ഞാല്‍ കോണ്‍ഗ്രസ് സ്പീക്കറാണ്. അതുകൊണ്ടു തന്നെ നാന്‍സിയുടെ ഓരോ നീക്കവും ഏറെ പ്രധാന്യമര്‍ഹിക്കുന്നതായി മാറും.
കാലിഫോർണിയയുടെ 12മത് കൺഗ്രഷണൽ ഡിസിട്രിക്റ്റിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയായാണ് പെലോസി സഭയിലെത്തിയത്. സ്പീക്കർ തെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത 430 വോട്ടിൽ 220 വോട്ടും പെലോസി നേടി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ കെവിൻ മക്‌കാർത്തിക്ക് 192 വോട്ട് നേടാനേ കഴിഞ്ഞുള്ളൂ.
എന്നാല്‍, നാലു വര്‍ഷം കഴിഞ്ഞ് കോണ്‍ഗ്രസില്‍ ഡെമോക്രാറ്റുകളെ പിന്തള്ളി റിപ്പബ്ലിക്കന്‍സ് ഭൂരിപക്ഷം നേടിയതോടെ നാന്‍സിക്ക് സ്ഥാനം നഷ്ടപ്പെട്ടു. സ്പീക്കറായിരുന്ന കാലത്ത് റിപ്പബ്ലിക്കന്‍സിനെ നേരിടുന്നതില്‍ അസാമാന്യ മികവു കാട്ടിയെ നാന്‍സിയെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സര്‍വ അടവും പയറ്റി. അതുകൊണ്ടു തന്നെ എട്ടു വര്‍ഷത്തോളം രാഷ്ട്രീയ വനവാസത്തിലായിരുന്നു നാന്‍സി എന്നു പറയാം. അവര്‍ക്ക് ഒരു തിരച്ചു വരവ് സാധ്യമല്ലെന്ന് പലരും വിധിയെഴുതിയതാണ്.
വിര്‍ജീനിയയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലേക്കു മത്സരിച്ച ഡേവിഡ് ബ്രാറ്റ് ഒന്നര മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ 21 തവണയാണ് നാന്‍സിയുടെ ലിബറല്‍ അജന്‍ഡയെപ്പറ്റി പരാമര്‍ശിച്ചത്. താനാണോ, നാന്‍സിയാണോ ഡേവിഡിന്റെ എതിരാളി എന്ന് ഡെമോക്രാറ്റ് സ്ഥാനര്‍ഥി ഇതേത്തുര്‍ന്ന് പ്രതികരിച്ചിരുന്നു.
റിപ്പബ്ലിക്കന്‍ പക്ഷത്തു നിന്ന് 40 സീറ്റുകള്‍ പിടിച്ചടക്കാന്‍ ഇത്തവണ ഡെമോക്രാറ്റുകള്‍ക്കു കഴിഞ്ഞപ്പോള്‍ അതിന്റെ ക്രെഡിറ്റ് നാന്‍സിക്കു കൂടി അവകാശപ്പെട്ടതായി മാറി. സെനറ്റില്‍ നിന്നു വ്യത്യസ്തമായി കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് നിയമ നിര്‍മാണ കാര്യങ്ങലില്‍ അതിവിപുലമായ അധികാരങ്ങളാണുള്ളത്. സ്പീക്കറും, ഡെപ്യൂട്ടികളും, കമ്മിറ്റി അധ്യക്ഷന്മാരും ചേര്‍ന്നാണ് ഏതൊക്കെ ബില്ലാണ് പരിഗണിക്കേണ്ടതെന്നും, വോട്ടിനിടേണ്ടത് എന്നും തീരുമാനിക്കുന്നത്. ഭൂരിപക്ഷത്തെ ഒപ്പം നിറുത്താന്‍ കഴിഞ്ഞാന്‍ താന്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഹൗസിന്റെ നിയന്ത്രണം മുന്നോട്ടു കൊണ്ടുപോകാന്‍ സ്പീക്കര്‍ക്കു കഴിയും. പ്രസിഡന്റ് ട്രമ്പിനെ സംബന്ധിച്ച് നാന്‍സിയുടെ വരവ് കാര്യങ്ങള്‍ ദുഷ്‌കരമാകുമെന്നത് ഉറപ്പാണ്.
https://www.facebook.com/Malayalivartha