അമേരിക്ക ചെയ്ത കാര്യങ്ങളുമായി തട്ടിച്ചു നോക്കിയാല്‍ നമ്മുടെ അഞ്ചു മണിക്കൂര്‍ പോലെയാണ് അഫ്ഗാനിസ്ഥാനിലെ ഇന്ത്യ നിര്‍മ്മിച്ച ലൈബ്രറി; അഫ്ഗാൻ പാര്‍ലമെന്റ് മന്ദിരത്തിനെ പരിഹസിച്ച ട്രംപിന് ഇന്ത്യയുടെ മറുപടി
അഫ്ഗാനിസ്ഥാന്റെ സുരക്ഷയിൽ റഷ്യ, ഇന്ത്യ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വം വഹിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നിർദ്ദേശിച്ചു. എന്നാൽ ഇന്ത്യ ചെയ്ത സേവനങ്ങേ വില കുറച്ചു കാണിച്ചു ട്രംപ് പ്രതികരിക്കുകയുണ്ടായി.
2019 ലെ ആദ്യ കാബിനറ്റ് മീറ്റിംഗില്‍ പങ്കെടുക്കവേയാണ് അദ്ദേഹം ഇക്കാര്യം പരാമര്‍ശിച്ചത്. 'ഇന്ത്യന്‍ പ്രധാനമന്ത്രി മോഡിയുമായി സംസാരിക്കുമ്പോള്‍ അഫ്ഗാനിസ്ഥാനില്‍ ഒരു ലൈബ്രറി ഇന്ത്യ നിര്‍മിച്ച കാര്യം അദ്ദേഹം ആവര്‍ത്തിച്ചു പറയും. അവിട അമേരിക്ക ചെയ്ത കാര്യങ്ങളുമായി തട്ടിച്ചു നോക്കിയാല്‍ നമ്മുടെ അഞ്ചു മണിക്കൂര്‍ പോലെയാണ് അത്. ലൈബ്രറി നിര്‍മിച്ചത് വലിയ കാര്യമാണന്ന് മോഡി കരുതുന്നു. ആരാണ് അഫ്ഗാനില്‍ ലൈബ്രറി ഉപയോഗിക്കുന്നതെന്ന് അറിയില്ല' - ട്രംപ് പറഞ്ഞു.
എന്നാൽ ഇന്ത്യ നിര്‍മിച്ചു നല്‍കിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ കാര്യമാണ് ലൈബ്രറി എന്നു പരിഹസിച്ച് ട്രംപ് പറഞ്ഞത്. ട്രംപിന്റെ പരാമര്‍ശത്തിനെതിരേ ഇന്ത്യ ശക്തമായി പ്രതികരിച്ചു. പാര്‍ലമെന്റ് നിര്‍മ്മാണത്തിനു പുറമേ അടിസ്ഥാന സൗകര്യ വികസനമുള്‍പ്പെടെ മൂന്നു ബില്യണ്‍ ഡോളര്‍ അഫ്ഗാനിസ്ഥാനു വേണ്ടി ഇന്ത്യ വിനിയോഗിച്ചിട്ടുണ്ടെന്നും, മേഖലയില്‍ മറ്റേതു രാജ്യത്തേയും കാള്‍ കൂടുതല്‍ സഹായം ലഭ്യമാക്കിയത് ഇന്ത്യയാണെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചു. ആ രാജ്യത്തെ ജനങ്ങളുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തിയിട്ടുള്ളതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
അതേസമയം അഫ്ഗാനിസ്ഥാനിലേക്ക് സൈന്യത്തെ അയക്കുന്ന വിഷയമില്ലെന്ന് ഇന്ത്യ ആവര്‍ത്തിച്ചു വ്യക്തമാക്കി. അമേരിക്ക അവിടെ നിന്ന് സേനയെ പിന്‍വലിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സൈനിക സാന്നിധ്യത്തിലൂടെയുള്ള സഹായം ലഭ്യമാക്കണെമന്ന നിലപാടാണ് ട്രംപിനുള്ളത്. എന്നാൽ യു.എന്‍ സേനയുടെ ഭാഗമായി മാത്രമേ വിദേശത്ത് സൈന്യത്തെ അയക്കുകയുള്ളൂവെന്നാമ് ഇന്ത്യയടെ നിലപാട്.
https://www.facebook.com/Malayalivartha