എനിക്ക് പ്രത്യേകിച്ച് ഗുണങ്ങളൊന്നുമില്ലാത്തതിനാൽ ഞാൻ അത് ഈ ജന്മത്ത് ധരിക്കില്ല ; മിഷേൽ കോർട്ട്
പ്രത്യേകിച്ച് നേട്ടമൊന്നുമില്ലാത്തത് കൊണ്ട് എന്തൊക്കെ സംഭവിച്ചാലും ഈ ജന്മത്ത് അടിവസ്ത്രം ധരിക്കില്ലെന്ന് ലണ്ടൻ സ്വദേശിനിയായ മുപ്പത്തിനാലുകാരി മിഷേൽ കോർട്ട്.
അടിവസ്ത്രങ്ങൾ ധരിക്കുന്നത് ഒാരോരുത്തരുടെയും ഇഷ്ടമാണ് . ഇക്കാര്യത്തിൽ ആരും നിർബന്ധിക്കേണ്ടെന്ന് മിഷേൽ പറഞ്ഞു.
നേരത്തെ ബ്രാ ധരിക്കാതെ ഓഫീസിലെത്തിയതിന് മിഷേലിന്റെ ജോലി നഷ്ടമായിരുന്നു. അടിവസ്ത്രം ധരിക്കുന്നതിനാൽ തനിക്ക് പ്രത്യേകിച്ച് ഒരു ഗുണമൊന്നുമില്ലെന്നാണ് മിഷേലിന്റെ വാദം . ആരോഗ്യപരമായ കാരണങ്ങളാൽ ബ്രാ ഉപേക്ഷിക്കണമെന്ന് ഡോക്ടർമാർ തന്നോട് നിർദേശിച്ചു. ഈ വിഷയം ചൂണ്ടിക്കാണിച്ചാണ് ബ്രാ ധരിക്കാതെ ഓഫിസിലെത്തിയത്. എന്നാൽ മേലധികാരികൾ ഇത് മനസിലാക്കിയില്ല .അങ്ങനെയാണ് പുറത്തായതെന്ന് അവർ പറഞ്ഞു.ഒടുവിൽ നിയമനടപടികളിലൂടെയാണ് അനുകൂല വിധി നേടിയത്.
ധരിക്കാത്തവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പറയുന്നുണ്ടെങ്കിലും അതിന് തക്കതായ തെളിവുകളില്ലെന്നും ഇതൊക്കെ അടിവസ്ത്രനിർമ്മാണ കമ്പനികളുടെ വിപണന തന്ത്രം മാത്രമാണെന്നും അവർ പറയുന്നു.
അടിവസ്ത്രങ്ങൾ ധരിക്കാത്തത് സ്ത്രീ സൗന്ദര്യത്തെ തകർക്കുമെന്ന വിശ്വാസത്തെയും മിഷേൽ എതിർക്കുന്നുണ്ട്. അടിവസ്ത്ര വിരുദ്ധ പ്രചാരണം തുടരാനാണ് അവരുടെ തീരുമാനം. പക്ഷേ, ഇതിന് കൂടുതൽ പിന്തുണയില്ലെന്നതാണ് പ്രശ്നം.
അടിവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ സ്ത്രീകളെ ജോലിസ്ഥലത്തുനിന്നും മറ്റും പുറത്താക്കുന്ന നടപടി തുടരുകയാണ്. കഴിഞ്ഞവർഷത്തിന്റെ തുടക്കത്തിൽ ബ്രാ ധരിക്കാതെ ജോലിക്കെത്തിയെന്നാരോപിച്ച് കാനഡയിലെ ഗോൾഫ് ക്ലബ്ബിലെ റസ്റ്റോറന്റിൽ ജോലിക്കെത്തിയ യുവതിയെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. കസ്റ്റമേഴ്സിന് അരോചകമുണ്ടാക്കുന്നു എന്നാരോപിച്ചായിരുന്നു ഇത്. അടുത്തിടെ ബ്രാ ധരിക്കാതെ സ്കൂളിലെത്തിയതിന് പെൺകുട്ടിക്കെതിരെ കെന്റിലെ സ്കൂൾ അധികൃതർ നടപടി എടുത്തിരുന്നു.
https://www.facebook.com/Malayalivartha