വായ്പ്പയെടുത്ത് മുങ്ങിയ വിജയ് മല്യ 'പിടികിട്ടാപ്പുള്ളി' ; സ്ഥിതീകരിച്ച് മുംബൈ കോടതി
ബാങ്കുകളിൽ നിന്ന് വായ്പ്പയെടുത്ത് ഇന്ത്യ വിട്ട വിവാദ വ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. വിജയ് മല്യ നടത്തിയ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിലാണ് മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. ഇതോടെ മല്യയുടെ സ്വത്തുക്കള്‍ സര്‍ക്കാരിന് കണ്ടുകെട്ടാന്‍ കഴിയും. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള മുംബൈയിലെ പ്രത്യേക കോടതിയാണ് മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചത്.
സാമ്പത്തിക തട്ടിപ്പുകള്‍ നടത്തി രാജ്യം വിടുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് വ്യവസ്ഥ ചെയ്യുന്ന നിയമം പാര്‍ലമെന്റ് പാസാക്കിയിരുന്നു. ഈ നിയമപ്രകാരമാണ് മല്യയെ മുംബൈ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. എസ്.ബി.ഐ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോഷ്യത്തിൽ നിന്ന് 9000 കോടി രൂപ വായ്പയെടുത്താണ് മല്യ രാജ്യം വിട്ടത്. പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുന്നതിനെതിരെ മല്യ നൽകിയ അപേക്ഷ കോടതി തള്ളി.
2016 മാര്‍ച്ചിലാണ് മല്യ രാജ്യം വിട്ടത്. യുകെ കോടതി മല്യയെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ വിധിച്ചതിന് പിന്നാലെ വായ്പ എടുത്ത തുക മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണ് അത് സ്വീകരിക്കണം എന്ന അഭ്യര്‍ഥനയും മുൻപ് ട്വിറ്റിലൂടെ മല്യ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha