സാമ്പത്തിക കുറ്റകൃത്യം: വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു;എന്‍ഫോഴ്‌സ്‌മെന്റ് അപേക്ഷ കോടതി അംഗീകരിച്ചു; ഇന്ത്യയിലെ സ്വത്തുക്കള്‍ കണ്ടുകെട്ടാം
എസ് ബി ഐ യുൾപ്പെടയുള്ള ബാങ്കുകളിൽ നിന്ന് 9,300 കോടി രൂപ വായ്‌പ്പായെടുത്ത് പറ്റിച്ച് ലണ്ടനിലേക്ക് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ആണ് നടപടി. എന്‍ഫോഴ്‌സ്‌മെന്റിന്റെയും സിബിഐയുടെയും അപേക്ഷ പ്രകാരമാണ് നടപടി.
കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ കൈകാര്യം ചെയ്യുന്ന മുംബയ് പ്രത്യേക കോടതിയാണ് മല്യയെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചത്.പിടികിട്ടാപ്പുളളിയായി പ്രഖ്യാപിക്കുന്നതിന് എതിരെ മല്യ നല്‍കിയ ഹര്‍ജി കോടതി തളളി. ഇതോടെ അന്വേഷണ ഏജന്‍സികള്‍ക്ക് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനാകും.12500 കോടി രൂപ വില വരുന്ന സ്വത്തുക്കള്‍ മല്യക്ക് ഇന്ത്യയില്‍ ഉണ്ടെന്നാണ് കണക്കുകൾ .
പുതിയ നിയമപ്രകാരം 'പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളി'എന്ന പേരുദോഷം കിട്ടുന്ന ആദ്യ ബിസിനസുകാരനാണ് 62കാരനായ വിജയ് മല്യ.നീരവ് മോഡി, മെഹുല്‍ചോക്‌സി തുടങ്ങി പ്രമുഖ വ്യവസായികള്‍ ബാങ്ക് വായ്പ യെടുത്ത് മുങ്ങിയ സാഹചര്യത്തിലാണ് ഫ്യൂജിറ്റീവ് എക്കണോമിക് ഒഫൻഡേഴ്‌സ് നിയമം കേന്ദ്ര സർക്കാർ കൊണ്ട് വന്നത് .
ഇ.ഡിയുടെ അപേക്ഷ പരിഗണിക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒക്‌ടോബർ 30ന് മല്യ ഹർജി നൽകിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. തുടർന്ന് ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി കിട്ടിയിരുന്നില്ല.
സാമ്പത്തിക തട്ടിപ്പുസാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിടുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുളള പുതിയ നിയമം പാസാക്കിയിരുന്നു. സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന സൂചനയെ തുടര്‍ന്ന് തിരിച്ചുവരാന്‍ ഒരുക്കമാണെന്ന് മല്യ അറിയിച്ചിരുന്നു.
100 കോടി രൂപയ്‌ക്കുമേലുള്ള പണം വെട്ടിപ്പ് കേസുകളിൽ ഉൾപ്പെടുകയും അറസ്‌റ്റ് വാറന്റുകൾ കൈപ്പറ്റാതെ വിദേശത്തേക്ക് മുങ്ങുകയും ചെയ്യുന്നവരെയാണ് സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പിടികിട്ടാപ്പുള്ളിയായി (ഫുജിറ്റീവ് എക്കണോമിക് ഒഫൻഡർ) പ്രഖ്യാപിക്കുന്നത്.
എസ്.ബി.ഐ നയിക്കുന്ന 17 ബാങ്കുകളുടെ കൺസോർഷ്യത്തിന് വിജയ് മല്യ 9,300 കോടിയോളം രൂപ വായ്‌പാ ഇനത്തിൽ തിരിച്ചടയ്‌ക്കാനുണ്ട്. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് 2016 മാര്‍ച്ചില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടികള്‍ ആരംഭിച്ചപ്പോഴാണ് മല്യ ബ്രിട്ടണിലേക്ക് മുങ്ങിയത്. മുന്നൂറോളം ബാഗുകളുമായാണ് മല്യ മുങ്ങിയതെന്ന് കോടതിയിൽ ഇ.ഡി സൂചിപ്പിച്ചിരുന്നു.
2017 ഏപ്രിൽ 18ന് ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്‌ത വിജയ് മല്യയെ ഇന്ത്യയ്‌ക്ക് കൈമാറണമെന്ന് ഇക്കഴിഞ്ഞ ഡിസംബർ 10ന് ബ്രിട്ടീഷ് കോടതി വിധിച്ചിരുന്നു. ഇതിനെതിരെ മല്യ നൽകിയ അപ്പീൽ കോടതിയുടെ പരിഗണനയിലാണ്. അഗസ്‌റ്റ വെസ്‌റ്ര്‌ലാൻഡ് കോപ്‌റ്റർ അഴിമതിക്കേസിലെ പ്രതി ക്രിസ്‌റ്ര്യൻ മിഷേലിനെ യു.എ.ഇ ഇന്ത്യയ്ക്ക് കൈമാറിയതിന് പിന്നാലെ, ബാങ്കുകളിൽ നിന്നെടുത്ത വായ്‌പയുടെ 'മുതൽ' മാത്രം തിരിച്ചടയ്‌ക്കാമെന്ന് മല്യ പറഞ്ഞിരുന്നു. അത് ബാങ്കുകൾ തള്ളി. പലിശയടക്കം മുഴുവൻ തുകയും വേണമെന്നാണ് ബാങ്കുകളുടെ ആവശ്യം.
https://www.facebook.com/Malayalivartha