രണ്ടര വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട മകന്റെ ആത്മാവിനെ സിസിടിവിൽ കണ്ട് അമ്മ:- മകൻ സ്വർഗത്തിൽ സമാധാനമായിരിക്കുന്നതിന്റെ തെളിവാണ് ഇതെന്ന് വാദിച്ച് 57കാരിയായ ജെന്നിഫർ ഹോഡ്ജ്
രണ്ടര വർഷങ്ങൾക്ക് മുമ്പ് അമിതമായ അളവിൽ മരുന്ന് ശരീരത്തിൽ എത്തിയതിനെത്തുടർന്ന് 23–ാം വയസ്സിൽ മരണപ്പെട്ട മകന്റെ ആത്മാവിനെ വീടിന്റെ അടുക്കളയിൽ കണ്ടു എന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് 57കാരിയായ ജെന്നിഫർ ഹോഡ്ജ്. ജോർജിയയിലെ അറ്റ്ലാന്റയിലാണ് സംഭവം ഉണ്ടായത്. സി സി ടി വി ക്യാമറ ദൃശ്യങ്ങൾ തെളിവായി നിരത്തിയാണ് ഇവർ ഈ വാദം ഉന്നയിക്കുന്നത്.
വീട്ടിലെ സി സി ടി വി ക്യാമറകൾ ജെന്നിഫർ മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ആരെങ്കിലും വീടിനകത്തു പ്രവേശിച്ചാൽ മുന്നറിയിപ്പു നൽകുന്ന സുരക്ഷാ സംവിധാനം ഉള്ളതിനാൽ അകത്തു പ്രവേശിച്ച ആളുടെ ചിത്രം മൊബൈൽ നമ്പറില്‍ തെളിയും. മകനോടൊപ്പം ടി വി കണ്ടുകൊങ്ങിരിക്കെ അടുക്കളയിൽ ആരോ ഉള്ളതായി സെക്യൂരിറ്റി സന്ദേശം മൊബൈൽ ഫോണിൽ ലഭിക്കുകയയിരുന്നു. എന്നാൽ ഇവർ അടുക്കളയിൽ എത്തിയപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല.
തുടർന്ന് ജെന്നിഫർ സി സിടി വി ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. ഈ ദൃശുങ്ങളിൽനിന്നും അടുക്കളയിൽ നേർത്ത ഒരു രൂപം നിൽക്കുന്നതായി കണ്ടെത്തി. സി സി ടി വി ദൃശ്യങ്ങളിൽ കണ്ട രൂപം തന്റെ മരിച്ചുപോയ മകൻ റോബിയുടേതാണ് എന്നാണ് ജെന്നിഫർ അവകാശപ്പെടുന്നത്. അമിതമായി മരുന്ന് ഉള്ളിൽചെന്ന് 2016ലാണ് റോബി മരിക്കുന്നത്.
ആ ചിത്രം കണ്ടതോടെ താൻ ആകെ ഭയപ്പെട്ടുവന്നും എന്നാൽ മകൻ സ്വർഗത്തിൽ സമാധാനമായിരിക്കുന്നതിന്റെ തെളിവാണ് ഇതെന്നു വിശ്വസിക്കുന്നതിനാൽ ആശ്വാസം തോന്നുന്നുവെന്നും ജെന്നിഫർ പ്രതികരിച്ചതായി കെന്നഡി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എസ്റ്റേറ്റ് ഏജന്റായി ജോലി ചെയ്യുകയാണ് ജെന്നിഫർ.
https://www.facebook.com/Malayalivartha