മുതലയ്ക്ക് തീറ്റകൊടുക്കാനെത്തിയ വനിതാ ശാസ്ത്രജ്ഞയെ കാണാനില്ല; കാണാതായ സഹപ്രവർത്തകയെ തിരക്കിയെത്തിയവർക്ക് കാണാനായത് മുതലയുടെ വായിലെ ചേതനയറ്റ ശരീര ഭാഗങ്ങൾ
ഇന്തോനേഷ്യയിലെ നോര്‍ത്ത് സുലാവേസിലുള്ള സി വി യോസിക് ലബോറട്ടയില്‍ വനിതാ ശാസ്ത്രജ്ഞയെ മുതല ജീവനോടെ വിഴുങ്ങി. ഗവേഷണ സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന മുതലയ്ക്ക് തീറ്റ കൊടുക്കുന്നതിനിടെയാണ് ദേസി ടുവോ എന്ന ഗവേഷക മുതലയുടെ ആക്രമണത്തിന് ഇരയായത്. അതേസമയം സംഭവത്തിന് ആരും ദൃക്‌സാക്ഷികളില്ല.
മുതലയ്ക്ക് 16 അടിയോളം നീളമുണ്ട്. മുതലയുടെ വായില്‍ ടുവോയുടെ ശരീര ഭാഗങ്ങള്‍ സഹപ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു. എട്ടടി ഉയരമുള്ള പൂളിലാണ് മുതലയെ സൂക്ഷിച്ചിരുന്നത്. സംഭവം നടന്ന ദിവസം മഴ പെയ്തിരുന്നുവെന്നും തീറ്റ കൊടുക്കുന്നതിനിടെ അബദ്ധത്തില്‍ ടുവോ തെന്നി പൂളില്‍ വീണിരിക്കാമെന്നും സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെട്ടു.
അതേസമയം എട്ടടി ഉയരം ചാടി മുതല ടുവോയെ പിടിച്ചതാകാമെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെറി എന്ന പേരില്‍ അറിയപ്പെടുന്ന മുതല മറ്റു മുതലകളെ ആക്രമിക്കുന്ന സ്വഭാവമുള്ളതാണെന്ന് പറയപ്പെടുന്നു. കൂടുതല്‍ പരിശോധനകള്‍ക്കായി മെറിയെ മറ്റൊരു വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha