അമേരിക്കയിൽ പേരിലെ ‘ട്രംപ്’ എന്ന ഭാഗം പരിഹാസ കഥാപാത്രമാക്കിയതിനെ തുടർന്ന് പതിനൊന്ന് വയസുകാരന് ഒടുവില്‍ വെെറ്റ് ഹൗസിലേക്ക് ക്ഷണം
അമേരിക്കയിൽ ജോഷ്വാ ട്രംപ് എന്ന പതിനൊന്ന് വയസുകാരന് തന്റെ ജീവിതത്തോട് തന്നെ വെറുപ്പായിരുന്നു.മറ്റൊന്നും കൊണ്ടല്ല , കുട്ടിയുടെ പേരിലെ ട്രംപ് എന്ന അവസാന ഭാഗം അവനെ വല്ലാതെ തളർത്തിയിരുന്നു .
അവന്റെ സ്‌കൂളിലെ സഹപാഠികൾക്കും മറ്റു വിദ്യാർത്ഥികൾക്കുമിടയിൽ അത് പരിഹാസ കഥാപാത്രമായി മാറി . കളിയാക്കലുകൾ ശക്തമായപ്പോൾ കുട്ടി സ്‌കൂൾ വിടാൻ തന്നെ തീരുമാനിക്കുകയായിരുന്നു. ഇങ്ങനെ ജീവിതത്തോട് തന്നെ മല്ലടിച്ച് മടുപ്പ് തോന്നി തുടങ്ങിയ ജോഷ്വാക്ക് അവസാനം വൈറ്റ് ഹൌസിലേക്ക് ക്ഷണം ലഭിച്ചിരിക്കുകയാണ്.
പരിഹാസം ജോഷ്വായെ വല്ലാതെ തളർത്തിയിരുന്നതായി കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു. ജീവിതം തന്നെ വെറുത്തു പോയ മകനെ കുറച്ച് തങ്ങൾക്ക് ഭയം തോന്നിയിരുന്നതായും അവർ വെളിപ്പെടുത്തി . കുട്ടിയുടെ രണ്ടാം പേര് ഉപയോഗിക്കരുതെന്ന് സ്കൂൾ അധികൃതർ അധ്യാപകർക്ക് നിർദ്ദേശം നൽകുകയുണ്ടായിരുന്നുവത്രേ .
കുത്തു വാക്കുകൾക്കിടെ പേര് മാറ്റാൻ പോലും ഒരുങ്ങിയിരുന്നു ജോഷ്വാ ട്രംപ്. തുടർന്ന് വിവരമറിഞ്ഞ ചില സന്നദ്ധ സംഘടനകൾ വിഷയത്തിൽ ഇടപ്പെട്ട് , ആന്റി ബുള്ളിയിംഗിന്റെ മുഖമായി കുട്ടിയെ അവതരിപ്പിച്ചു .
ഇങ്ങനെ ജോഷ്വായുടെ വിവരമറിഞ്ഞ പ്രഥമ വനിത മെലാനിയ ട്രംപ് കുട്ടിയെ വെെറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയായിരുന്നു . പ്രസിഡന്റിന്റെ കോൺഗ്രസിൽ വെച്ച് നടക്കുന്ന വാർഷിക പ്രസംഗത്തിൽ പ്രത്യേക ക്ഷണിതാവായാണ് ജോഷ്വാ പങ്കെടുക്കുക. മാനസിക പീഡനങ്ങൾക്കും, ആക്രമണങ്ങൾക്കുമെതിരായ ബോധവത്കരണത്തിന് ഈ നടപടി ഉപകരിക്കുമെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടി.
എന്നാൽ ജോഷ്വാ ട്രംപിന്റെ ദയനീയാവസ്ഥയ്ക്ക് ഒരർഥത്തിൽ പ്രസിഡന്റും ഉത്തരവാദിയാണെന്നാണ് ഒരു കൂട്ടം വാദിക്കുന്നത്.
പ്രസിഡന്റിന്റെ അപക്വമായ ഇടപെടലുകളും മാധ്യമങ്ങളോടുൾപ്പടെ കാണിക്കുന്ന എടുത്തുച്ചാട്ടവും വരുത്തി വെച്ച മോശം പ്രതിച്ഛായയാണ് ജോഷ്വാ ട്രംപിന്റെ ദുർഗതിക്ക്കാരണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. ഇത് കുട്ടിയിൽ അപകർഷതാ ബോധം വളർത്തിയെന്നും വിദഗ്ധർ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha