ഇറാഖില്‍ സെെനിക ക്യാംപ് സ്ഥാപിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ നീക്കത്തിനെതിരെ മുതിർന്ന ഷിയാ നേതാവ്
ഇറാഖിൽ സൈനിക ക്യാംപ് സ്ഥാപിക്കാനുള്ള അമേരിക്കയുടെ നീക്കത്തിനെതീരെ പല തരത്തിലുള്ള വിമര്‍ശനം ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ഇറാഖിലെ മുതിർന്ന ഷിയാ നേതാവ് ആയത്തുള്ള അലി അല്‍ സിസ്താനി രംഗത്ത്.
ഇറാനെ നിരീക്ഷിക്കുന്നതിനായി ഇറാഖില്‍ നിന്നുകൊണ്ട് സൈനിക താവളം സ്ഥാപിക്കാനാണ് അമേരിക്കയുടെ നീക്കം. ഇതിനോടകം ഈ തീരുമാനത്തിനെതിരെ പല എതിര്‍പ്പുകളും ഉയർന്നുവന്നുകഴിഞ്ഞു. ഇപ്പോൾ ഈ നീക്കത്തെ തള്ളിപറഞ്ഞുകൊണ്ടാണ് ഷിയ നേതാവും രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കയുടെ നീക്കത്തെ തള്ളിപ്പറയുകയാണ് അദ്ദേഹം.
അയല്‍ രാജ്യങ്ങളുമായി സന്തുലിതവും മികച്ചതുമായ ബന്ധമാണ് ഇറാഖ് ആഗ്രഹിക്കുന്നത്. അത് ഇരു കൂട്ടരുടെയും ഒരുപോലെയുള്ള താത്പര്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതിന് പുറമെയുള്ള അനധികൃതമായ താത്പര്യങ്ങള്‍ യാതൊരു കാരണവശാലും പാടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാഖിലെ ഐക്യരാഷ്ട്രസഭാ പ്രതിനിധിയുമായി നജാഫില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങള്‍ ആയത്തുള്ള അലി അല്‍ സിസ്താനി വ്യക്തമാക്കിയത്.
സൈനികത്താവളം സ്ഥാപിക്കുന്നതിലൂടെ ഇറാനെ വാഷിങ്ടണില്‍ നിന്ന് എപ്പോഴും നിരീക്ഷിക്കാമെന്ന അമേരിക്കയുടെ പ്രസ്താവനയോട് നേരത്തെ ഇറാഖ് പ്രസിഡന്റും പ്രധാനമന്ത്രിയും വിമര്‍ശനം ഉന്നയിച്ചിരുന്നു.
https://www.facebook.com/Malayalivartha