ഇനിയും റോഹിങ്ക്യന്‍ അഭയാര്‍ഥികളെ സ്വീകരിക്കാനാവില്ല;അതിര്‍ത്തി അടച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍
ബംഗ്ലാദേശിലേക്കുള്ള റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ഒഴുക്ക് തടയുന്നതിന്റെ ഭാഗമായി മ്യാന്‍മര്‍ - ബംഗ്ലാദേശ് അതിര്‍ത്തി അടച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍. ഇനിയും തങ്ങൾക്ക് അഭയാര്‍ഥികളെ സ്വീകരിക്കാനാവില്ല. അതുകൊണ്ട് അവരെ മറ്റു രാജ്യങ്ങള്‍സ്വീകരിക്കണമെന്ന്ബംഗ്ലാദേശ് വിദേശ കാര്യമന്ത്രി അബ്ദുല്‍ മഅ്മൂന്‍ പറഞ്ഞു.
മ്യാന്മര്‍ സൈന്യത്തിന്റേയും ബുദ്ധ വംശീയവാദികളുടേയും പീഡനങ്ങള്‍ക്കിരയാകുന്ന മ്യാന്മര്‍ വംശജരുടെ ദുരിതം ഇരട്ടിയാക്കുന്നതാണ് ബംഗ്ലാദേശ് സര്‍ക്കാറിന്റെ തീരുമാനം.മ്യാന്മാര്‍ അധികൃതരുടെ ക്രൂര പീഡനത്തെ തുടർന്ന് ഏഴുലക്ഷം റോഹിങ്ക്യകളാണ് ഇതുവരെ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. ഇന്നലെയാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ അതിര്‍ത്തി അടച്ചത്.
സ്ഥിതി ഗതികള്‍ മെച്ചപ്പെടാത്ത സാഹചര്യത്തില്‍ അഭയാര്‍ഥികളെ തിരിച്ചയക്കാനുള്ള ബംഗ്ലാദേശ് നീക്കവും വിജയിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് അതിര്‍ത്തി അടക്കാനുള്ള ബംഗ്ലാദേശ് സർക്കാർ തീരുമാനിച്ചത്.
നേരത്തെ , മ്യാന്മറില്‍ നടക്കുന്നത് വംശഹത്യയാണെന്ന് വിവിധ മനുഷ്യാവകാശ സംഘടനകളും യു.എൻ അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പുകൾ സന്ദർശിച്ച യു.എൻ അംബാസഡറും ഹോളിവുഡ് നടിയുമായ ആഞ്ജലീന ജോളിയും റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ദുരിതത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha