സമരം ചെയ്ത 70 വനിതകളെ സൈന്യം കൂട്ടബലാത്സംഗം ചെയ്തു ; "പ്രക്ഷോഭകരെ ചികിത്സിച്ച ആശുപത്രി ജീവനക്കാരും മനുഷ്യാവകാശ പ്രവർത്തകരായ വനിതകളും പീഡനത്തിനിരയായി.. ഒടുവിൽ ‘തെറ്റുപറ്റിയെന്ന്’ കുറ്റസമ്മതം

ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമെതിരെ വ്യാപകമായ ലൈംഗിക അതിക്രമം . ജനകീയ സർക്കാരിനു വേണ്ടി പ്രതിഷേധം തുടരുന്ന പ്രക്ഷോഭകരിൽപ്പെട്ട എഴുപതിലേറെ വനിതകളെ പാരാമിലിട്ടറി അംഗങ്ങൾ കൂട്ട ബലാത്സംഗം ചെയ്തു..
സൈനിക ഭരണകൂടത്തിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസ് (ആർഎസ്എഫ്) എന്ന അർധസൈനിക വിഭാഗമാണ് കുത്തിയിരിപ്പു സമരം നടത്തുകയായിരുന്ന ആയിരക്കണക്കിനു പേർക്കു നേരെ അക്രമം അഴിച്ചു വിട്ടത്.
സൈനിക കേന്ദ്രത്തിനു നേരെ നടന്ന അതിക്രമം തടയാനെന്ന പേരിൽ നടത്തിയ തിരച്ചിലുകൾക്കിടെയായിരുന്നു ബലാത്സംഗമെന്നും ഡോക്ടർമാർ പറഞ്ഞു. പ്രക്ഷോഭകരെ ചികിത്സിച്ച ആശുപത്രി ജീവനക്കാർക്കു നേരെയും പീഡനമുണ്ടായി. മനുഷ്യാവകാശ പ്രവർത്തകരായ വനിതകളും പീഡനത്തിനിരയായവരിൽ പെടും
പരാതി ഐക്യരാഷ്ട്ര സംഘടയുടെ (യുഎൻ)ശ്രദ്ധയിൽ വന്നിട്ടുണ്ട്. പരാതിയെ കുറിച്ച് അന്വേഷിക്കുമെന്ന് യു എൻ അറിയിച്ചു .... യുഎൻ മനുഷ്യാവകാശ കൗണ്‍സിൽ സ്വതന്ത്രാന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്..
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ യുഎൻ മനുഷ്യാവകാശ സംരക്ഷണ വിഭാഗം പ്രതിനിധികളെ ഉടൻ സുഡാനിലേക്ക് അയയ്ക്കണമെന്ന് പ്രത്യേക പ്രതിനിധി പ്രമീള പാറ്റെൻ ആവശ്യപ്പെട്ടു. ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളെല്ലാം യുഎൻ വിശദമായി പരിശോധിക്കുകയാണെന്നും അവർ പറഞ്ഞു.
ആശയവിനിമയ സംവിധാനങ്ങളെല്ലാം ഭാഗികമായി സൈന്യം തടസ്സപ്പെടുത്തിയെങ്കിലും ഈ മാസം ആദ്യം മുതൽ മനുഷ്യാവകാശ ലംഘനത്തിന്റെ വിവരങ്ങൾ സുഡാനിൽ നിന്നു വരുന്നുണ്ടെന്നും പ്രമീള വ്യക്തമാക്കി. യുഎൻ രക്ഷാസമിതിയോട് വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്
കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്ന സുഡാനിൽ ഇന്ധനവിലക്കയറ്റത്തിനും കറൻസി ക്ഷാമത്തിനും പിന്നാലെ പ്രധാന ഭക്ഷ്യ വിഭവമായ കുബ്ബൂസിനും വില കൂടിയതോടെയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത് ..
വിപണിയിൽ സാധനസാമഗ്രികൾക്കു പെട്ടെന്നുണ്ടായ വിലക്കയറ്റത്തിൽ പ്രതിഷേധിച്ചെത്തിയവരും എതിർവിഭാഗക്കാരും തമ്മിലുള്ള ഏറ്റുമുട്ടലോടെയായിരുന്നു തുടക്കം.
കലാപം ശക്തമായതിനെത്തുടർന്ന് ഖാർത്തൂമിൽ ഇന്റർനെറ്റ് ഉൾപ്പെടെ ആശയവിനിമയ സംവിധാനങ്ങളെല്ലാം ഭാഗികമായി നിരോധിച്ചിരുന്നതിനാൽ ആർഎസ്എഫിന്റെ അതിക്രമങ്ങളിലേറെയും പുറത്തെത്തിയിട്ടില്ല. ജൂൺ മൂന്നിലെ ആക്രമണത്തിനും അതിനെ അടിച്ചമർത്താൻ നടത്തിയ ശ്രമങ്ങൾക്കു പിന്നാലെ ഒട്ടേറെ പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു.
ഇതിൽ എഴുപതിലേറെ പേർ ലൈംഗിക പീഡനത്തിനിരയായതായാണ് ഡോക്ടർമാരുടെ കേന്ദ്ര കമ്മിറ്റി ശേഖരിച്ച റിപ്പോർട്ടിലുള്ളത്. ഈ ഡേറ്റയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഖാർത്തുമിൽ മാത്രമാണ് ഈ സംഭവങ്ങളെല്ലാം നടന്നിരിക്കുന്നത്
സുഡാനിലെ റോയൽ കെയർ എന്ന ആശുപത്രിയിൽ മാത്രം എട്ടു പേരാണ് പീഡനത്തെത്തുടർന്ന് ചികിത്സ തേടി എത്തിയതെന്ന് അറിയുന്നു. . ഇവരിൽ അഞ്ചു പേർ വനിതകളും മൂന്നു പേർ പുരുഷന്മാരുമാണ്.
ഇവർക്ക് പുറമെ ആർഎസ്എഫിലെ നാല് അംഗങ്ങൾ പീഡിപ്പിച്ച വനിത ഉൾപ്പെടെ രണ്ടു പേരെ ഖാർത്തുമിന് തെക്കുള്ള പേരു വെളിപ്പെടുത്താത്ത ആശുപത്രികളിലൊന്നിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
പീഡനത്തിനിരയായ ഒട്ടേറെ പേർ സമൂഹമാധ്യമങ്ങളിൽ അനുഭവം പങ്കുവയ്ക്കുന്നുണ്ടെങ്കിലും പ്രതികാരനടപടി ഭയന്ന് പലരും വിവരം പുറത്തു പറയുന്നില്ല. . നഗരത്തിലേക്കിറങ്ങുന്നതു ഒട്ടും സുരക്ഷിതമല്ലാത്ത അവസ്ഥയാണ് ഇപ്പോൾ സുഡാനിൽ. . ആശുപത്രികളിലെ സംവിധാനങ്ങളും പരിതാപകരമാണ്
https://www.facebook.com/Malayalivartha



























