ടെക്കിയും കുടുംബവും ആത്മഹത്യ ചെയ്ത നിലയിൽ... മൂന്നുപേരുടേതു കൊലപാതകം; അമേരിക്കയില്‍ വീടിനുള്ളില്‍ വെടിയേറ്റു കൊല്ലപ്പെട്ട നിലയില്‍ സംഭവത്തില്‍ പുറത്തുനിന്നുള്ള ഇടപെടലുണ്ടായിട്ടില്ലെന്ന് പോലീസ്
ഇന്ത്യന്‍-അമേരിക്കന്‍ ഐടി പ്രഫഷണലായ ചന്ദ്രശേഖര്‍ ശങ്കര, ഭാര്യ ലാവണ്യ, 15, 10 എന്നിങ്ങനെ പ്രായമുള്ള കുട്ടികള്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ശനിയാഴ്ച അയോവയിലെ വീട്ടില്‍ കണ്ടെത്തിയത്. ചന്ദ്ര എന്നറിയപ്പെടുന്ന ചന്ദ്രശേഖര്‍ ആന്ധ്രാപ്രദേശ് സ്വദേശിയാണ്. അയോവ പബ്ളിക് സേഫ്റ്റി വകുപ്പിന്റെ കീഴിലുള്ള ടെക്നോളജി സര്‍വീസസ് ബ്യൂറോയിലെ ഐടി ജീവനക്കാരനാണ് ചന്ദ്രശേഖര്‍. ഇക്കഴിഞ്ഞ ഏപ്രിലിലാണ് ചന്ദ്രശേഖറിന് തോക്ക് കൈവശം വയ്ക്കുന്നതിനുള്ള ലൈസന്‍സ് ലഭിച്ചത്. ചന്ദ്രശേഖര്‍ ശങ്കര ജീവനൊടുക്കുകയായിരുന്നെന്നു പോലീസ് സ്ഥിരീകരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാണ് പോലീസ് നിഗമനത്തിലേക്ക് എത്തിയത്. മറ്റുള്ള മൂന്നു പേരുടെയും മരണം കൊലപാതകമാണെന്നു വെസ്റ്റ് ദേസ് മോയിന്‍സ് പോലീസ് പറയുന്പോഴും പുറത്തുനിന്നുള്ള ഇടപെടല്‍ ഉണ്ടായിട്ടില്ല എന്ന നിലപാടിലാണ്. ഇവരുടെ മൂന്നു പേരുടെയും കൊലയാളിയെ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
https://www.facebook.com/Malayalivartha