ഇറാന്‍ ആക്രമണം ഒഴിവാക്കി ട്രംപ്; വലിയ ദുരന്തത്തിൽ നിന്നും ലോകത്തെ രക്ഷിച്ചത് ട്രംപിന്റെ തീരുമാനം
വലിയ ദുരന്തത്തിൽ നിന്നും ലോകത്തെ രക്ഷിച്ചത് ട്രംപിന്റെ തീരുമാനം. ഇറാന്റെ റഡാറുകളും മിസൈൽ സന്നാഹങ്ങളും ആക്രമിക്കാൻ അനുമതി നൽകിയ ട്രംപ് അവസാന നിമിഷം ശ്രമം ഉപേക്ഷിക്കുകയായിരുന്നെന്ന് വെളിപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
സൈന്യം തിര നിറച്ച് തയാറായിരുന്നു. മൂന്നു കേന്ദ്രങ്ങളാണ് ലക്ഷ്യം വച്ചത്. എന്നാല്‍ 150 പേര്‍ കൊല്ലപ്പെടുമെന്ന് ബോധ്യമായപ്പോൾ അവസാന നിമിഷം പിൻമാറുകയായിരുന്നു. ‘ഞങ്ങള്‍ കഴിഞ്ഞ രാത്രിയില്‍ മൂന്നിടങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു. ‘എത്ര പേര്‍ മരിക്കും?’ എന്ന് ഞാൻ ചോദിച്ചു. ‘150 പേര്‍’ എന്നായിരുന്നു ഒരു ജനറലിന്റെ മറുപടി. ആക്രമണം നടക്കേണ്ടതിന്റെ പത്ത് മിനിറ്റ് മുമ്പ് ഞാന്‍ അത് വേണ്ടെന്നു പറഞ്ഞു. ആളില്ലാ ഡ്രോണ്‍ വെടിവച്ചു വീഴ്ത്തിയതിന് തുല്യമാകില്ല അത്.’ എന്നും ട്രംപ് ട്വീറ്റ് ചെയ്തു.
ആളില്ലാ ഡ്രോൺ വെടിവച്ചിട്ടതിന് 150 മനുഷ്യരെ കൊല്ലേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഉപരോധങ്ങള്‍ മൂലം ഇറാന്‍ ദുര്‍ബലമായിക്കഴിഞ്ഞെന്നു വ്യക്തമാക്കിയ പ്രസിഡന്‍റ് ട്രംപ് വ്യാഴാഴ്ച രാത്രി കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും സൂചിപ്പിച്ചു. ഹോര്‍മുസ് കടലിടുക്കിനു സമീപം ആകാശാതിര്‍ത്തി ലംഘിച്ച യുഎസ് ചാരവിമാനം ഇറാന്‍ വെടിവച്ചിട്ടതിനു തൊട്ടുപിന്നാലെയാണ് ഇറാനെ ആക്രമിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനുമതി നല്‍കിയത്.
https://www.facebook.com/Malayalivartha