Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ.... ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ കുത്തൊഴുക്കിൽ പെട്ട് രണ്ട് മരണം....


ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല... 10 ദിവസം മുമ്പുവരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..

ഞെട്ടിവിറച്ച് ഇമ്രാന്‍ഖാന്‍... ഇമ്രാന്‍ ഖാനേയും പാകിസ്ഥാനേയും തള്ളിപ്പറഞ്ഞുകൊണ്ട് യൂറോപ്യന്‍ യൂണിയന്‍; പിന്തുണയക്കായി ചെന്ന പാകിസ്ഥാന് കനത്ത തിരിച്ചടി; ഇന്ത്യയില്‍ പാക്കിസ്ഥാന്‍ ഭീകരത വളര്‍ത്തുന്നു; മോദിയ്ക്ക് സര്‍വ പിന്തുണയുമായി പാശ്ചാത്യ ലോകം

20 SEPTEMBER 2019 10:07 AM IST
മലയാളി വാര്‍ത്ത

More Stories...

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

വിമാനത്തിൽ വെച്ച് ഒരാൾ മരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്? ആരെയാണ് അപ്പോൾ വിളിക്കുന്നത്? വിമാനം പറന്നുയർന്നതിന് പിന്നാലെ 60കാരി മരിച്ചു..13 മണിക്കൂറാണ് യാത്രക്കാർ മൃതദേഹത്തിനൊപ്പം ചെലവഴിച്ചത്...

ഹോർമുസ് തുറന്നു..ശത്രുക്കളുടെ കപ്പലുകൾക്കൊഴികെ എല്ലാവർക്കും തുറന്നുകിടക്കുന്നു..ട്രംപിന്റെ ഭീഷണിക്കും മറുപടി..അമേരിയ്ക്ക ഒരടി മുൻപോട്ട് വച്ചാൽ..ജീവനോടെ മുക്കും..

പാകിസ്ഥാന് പാശ്ചാത്യ ലോകത്തു നിന്നും വലിയ തിരിച്ചടിയാണ് നേരിട്ടത്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഇന്ത്യയുടെ നിലപാടിനെതിരെ ശക്തമായ പ്രചാരണമാണ് പാകിസ്ഥാന്‍ നടത്തിയത്. എന്നാല്‍ അതൊന്നും വിലപോയില്ലെന്നാണ് പുറത്തു വരുന്ന സൂചനകള്‍ കാണിക്കുന്നത്. ഇന്ത്യയില്‍ ഭീകരത പ്രോത്സാഹിപ്പിക്കുന്നതും ഭീകരര്‍ക്ക് സുരക്ഷിതതാവളമൊരുക്കുന്നതും പാക്കിസ്ഥാനെന്ന് തുറന്നടിച്ചിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍.

കശ്മീര്‍ വിഷയത്തില്‍ ലോകരാജ്യങ്ങളുടെ പിന്തുണയ്ക്കായി നെട്ടോട്ടമോടുന്ന പാക്കിസ്ഥാന് യൂറോപ്യന്‍ മന്ത്രിമാരുടെ പ്രഖ്യാപനം വന്‍തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കശ്മീരിലെ അവസ്ഥ എന്ന ചര്‍ച്ചയ്ക്കിടെയാണ്, യൂറോപ്യന്‍ പാര്‍ലമെന്റിലെ നിരവധി മന്ത്രിമാര്‍ പാക്കിസ്ഥാനെതിരെ തിരിഞ്ഞത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് നീക്കിയത് ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്നാണ് മന്ത്രിമാര്‍ വ്യക്തമാക്കിയത്.

ഭാരതത്തിന്റെ പരമാധികാരത്തെ മാനിക്കാന്‍ യൂറോപ്യന്‍ യൂണിയനോട് മന്ത്രിമാര്‍ അഭ്യര്‍ത്ഥിച്ചു. ഇന്ത്യയിലേക്ക് പാക്കിസ്ഥാന്‍ ഭീകരരെ അയയ്ക്കുകയാണ്. ജമ്മു കശ്മീരിന്റെ ഒരു ഭാഗം അവര്‍ അനധികൃതമായി കൈയടക്കിയിരിക്കുകയാണ്.

ഇന്ത്യയിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിലൊന്നാണ് കശ്മീര്‍. 70 വര്‍ഷമായി അവിടത്തെ പ്രശ്‌നം പരിഹരിച്ചിട്ടില്ല. പുറത്തുനിന്നുള്ള ചിലര്‍ സ്‌പോണ്‍സര്‍ ചെയ്ത ഭീകരത കശ്മീരിന് ഭീഷണിയായിരുന്നു. അവസാനം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. നിയമപരമായി മുഴുവന്‍ പ്രദേശവും ഇന്ത്യയുടെ ഭാഗമാകേണ്ടതായിരുന്നു. പാക്കിസ്ഥാന്‍ പിടിച്ചടക്കിയ ഭാഗത്ത് ഭീകരപ്രവര്‍ത്തനം നടത്തുന്നുവെന്നും യോഗം വിലയിരുത്തി.

അതേ സമയം പ്രധാനമന്ത്രിയുടെ തീരുമാനത്തിന് വലിയ പിന്തുണയാണ് യോഗം നല്‍കിയത്. ജമ്മു കശ്മീരിലുള്ളവര്‍ക്കും രാജ്യത്തിന്റെ മറ്റിടങ്ങളിലുള്ളവര്‍ക്കും ഒരേ അവകാശം ലഭ്യമാക്കാനുള്ള ഇന്ത്യയുടെ തീരുമാനം ചരിത്രപരമാണ്. 370ാം വകുപ്പ് നീക്കിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവര്‍ക്കും തുല്യാവകാശം നല്‍കി. പാക്കിസ്ഥാനില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ്. അവിടെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുവെന്നും വിലയിരുത്തി.

ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നവര്‍ ചന്ദ്രനില്‍ നിന്നല്ല അടുത്ത രാജ്യത്തു നിന്ന് വന്നവരാണെന്ന് പരിഹസിക്കുകയും ചെയ്തു. നാം ഇന്ത്യയെ പിന്തുണയ്ക്കണമെന്ന് ഇറ്റാലിയന്‍ നേതാവ് ഫുള്‍വിയോ മാര്‍ട്ടസ് സിലോയും പറഞ്ഞു. 370ാം വകുപ്പ് നീക്കിയതും ജമ്മു കശ്മീര്‍ പുനഃസംഘടിപ്പിച്ചതും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് സ്ലൊവാക്യന്‍ നേതാവ് മിലന്‍ ഉഹ്‌റിക് പറഞ്ഞു. ഇതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കശ്മീരിലെയും നീക്കങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ പിന്തുണ നല്‍കി.

അതേസമയം ഭീകരതയെ തടയാനും യൂറോപ്യന്‍ യൂണിയന്‍ ആഖ്വാനം നല്‍കി. ഫേസ് ബുക്ക് , ട്വിറ്റര്‍, ഗൂഗിള്‍ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീകര സംഘടനയായ ഇസ്ലാമിക സ്‌റ്റേറ്റ് നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ പല തലങ്ങളിലേക്ക് കൂടി വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതേത്തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍ ശക്തമായ നിയമ നിര്‍മ്മാണം നടത്താനൊരുങ്ങുകയുമാണ്.

സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള വീഡിയോകളും പോസ്റ്റുകളുകളും പിന്‍വലിക്കണമെന്നും യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെടും. സെപ്തംബര്‍ അവസാനത്തോടെ ഇത് പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ ആവശ്യപ്പെടുമെന്നും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ കുത്തൊഴുക്കിൽ പെട്ട്  (43 minutes ago)

പത്രികാ സമർപ്പണം ഇന്ന് പൂർത്തിയാകും... വോട്ടെടുപ്പിന് ഇനി പതിനേഴ് ദിവസങ്ങൾ മാത്രം.... മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പത്തനംതിട്ടയിൽ പ്രചാരണം തുടങ്ങും, രാഹുൽ ഗാന്ധി 25ന് കോഴിക്കോട്ട് റാലിയിൽ പങ്കെടു  (59 minutes ago)

ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല...  (1 hour ago)

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (8 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (9 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (9 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (9 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (10 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (10 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (10 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (10 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (10 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (11 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (12 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (12 hours ago)

Malayali Vartha Recommends