Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

പുതുതായി ഉണ്ടാക്കിയ മരുന്നുകള്‍ മനുഷ്യര്‍ക്ക് നല്‍കാനാവുമോ, അവയില്‍ വിഷഘടകം എന്തെങ്കിലുമുണ്ടോ എന്ന് പരീക്ഷിച്ചറിയുന്ന എല്‍ പി ടി ലാബില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഹൃദയഭേദകം!

24 OCTOBER 2019 11:48 AM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യങ്ങള്‍ക്ക് സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാനഡയില്‍ രണ്ട് മരണം....

അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

ക്രുവല്‍റ്റി ഫ്രീ ഇന്റര്‍നാഷനല്‍ (സിഎഫ്ഐ) എന്ന സംഘടന ആ വിഡിയോ പുറത്തുവിട്ടത് 'കുട്ടികള്‍ കാണരുത്' എന്ന മുന്നറിയിപ്പോടെയായിരുന്നു. ജര്‍മനിയിലെ ഹാംബര്‍ഗിനു സമീപം ലബോറട്ടറി ഓഫ് ഫാര്‍മക്കോളജി ആന്‍ഡ് ടോക്സിക്കോളജിയില്‍(എല്‍പിടി) ക്രുവല്‍റ്റി ഫ്രീ ഇന്റര്‍നാഷനല്‍ രഹസ്യമായി നടത്തിയ അന്വേഷണത്തിനിടെ പകര്‍ത്തിയതായിരുന്നു ഞെട്ടിക്കുന്ന ആ ദൃശ്യങ്ങള്‍.

മൃഗങ്ങളെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ക്കും മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതയ്ക്കും എതിരെ ലോകമെമ്പാടും വന്‍ പ്രതിഷേധം ഉയര്‍ത്തുന്നതിന് ഒന്‍പതു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വിഡിയോയ്ക്കു സാധിച്ചു.

യൂറോപ്പിലെയും മറ്റു രാജ്യങ്ങളിലെയും മരുന്നു കമ്പനികളും വ്യവസായ ശാലകളും കീടനാശിനി നിര്‍മാതാക്കളും രാസവള നിര്‍മാതാക്കളുമെല്ലാം തങ്ങളുടെ ഉല്‍പന്നങ്ങള്‍ ടെസ്റ്റ് ചെയ്യാനെത്തിക്കുന്ന ലാബാണ് എല്‍പിടി. ഉല്‍പന്നങ്ങളില്‍ എത്രമാത്രം വിഷാംശമുണ്ടെന്ന് അറിയാനാണ് ഇവ മൃഗങ്ങളില്‍ പരീക്ഷിക്കുന്നത്. മൃഗങ്ങളില്‍ വിവിധ വസ്തുക്കള്‍ കുത്തിവച്ച് ടോക്സിസിറ്റി ടെസ്റ്റ് നടത്തുന്നതാണു പതിവ്. ഇതോടൊപ്പം അവയ്ക്ക് കഴിക്കാനും കൊടുക്കും. ചില രാസവസ്തുക്കള്‍ ശ്വസിപ്പിച്ചും പരീക്ഷിക്കും. ചിലത് കണ്ണിലേക്കൊഴിച്ചും പരീക്ഷണം നടത്താറുണ്ട്. എത്ര വേഗം ഇവയുടെ ദൂഷ്യഫലങ്ങള്‍ മൃഗങ്ങള്‍ പ്രകടിപ്പിക്കുന്നുവെന്നാണു നിരീക്ഷിക്കുന്നത്.

രാജ്യാന്തര തലത്തില്‍ നിര്‍ദേശിച്ചിട്ടുള്ള സംരക്ഷണ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയായിരുന്നു ഇവയെ വളര്‍ത്തിയിരുന്നത്്്്. കുരങ്ങുകളിലും നായ്ക്കളിലും പൂച്ചകളിലും മുയലുകളിലും പ്രാകൃതമായ രീതിയിലായിരുന്നു പരീക്ഷണം. സോക്ക ടിയെര്‍ഷ്യൂട്സ് എന്ന എന്‍ജിഒയ്ക്കൊപ്പം ചേര്‍ന്നായിരുന്നു സിഎഫ്ഐയുടെ അന്വേഷണം. മൃഗങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നതാണ് സോക്ക എന്‍ജിഒ.

വിഡിയോയിലെ കാഴ്ചകള്‍ പ്രകാരം, ചെറിയ കൂടുകളിലായിരുന്നു മൃഗങ്ങളെ ലാബില്‍ പാര്‍പ്പിച്ചിരുന്നത്. കുരങ്ങുകളെ അനങ്ങാന്‍ പോലും അനുവദിക്കാത്ത വിധം ചങ്ങലയ്ക്കിട്ടിരിക്കുന്നു. അവയുടെ ദേഹത്ത് നമ്പറുകളും എഴുതിയിരുന്നു. പ്ലാസ്റ്റര്‍ കൊണ്ട് കൈകാലുകള്‍ കെട്ടിയും ദേഹം മുഴുവന്‍ പലതരം വയറുകള്‍ ഘടിപ്പിച്ച് വിഷവസ്തുക്കള്‍ കുത്തിവച്ചുമാണ് കുരങ്ങുകളിലെ പരീക്ഷണം. ഏറ്റവും ക്രൂരത ഏറ്റുവാങ്ങുന്നതും ഇവയാണ്. കുരങ്ങുകളിലൊന്ന് പരീക്ഷണത്തിനിടെ കുതറിമാറാന്‍ ശ്രമിക്കുമ്പോള്‍ ലാബ് ടെക്നിഷ്യന്‍ അതിന്റെ തല ഇരുമ്പു കൊണ്ടുള്ള കൂടിന്റെ വാതിലില്‍ ആഞ്ഞടിക്കുന്നതു കാണാം. കുരങ്ങുകളുടെ കഴുത്തില്‍ കുരുക്കിട്ടാണ് മരുന്നു പരീക്ഷണം നടത്തുന്നത്. പലതും വേദനയോടെ നിലവിളിക്കുന്നതും കാണാം. കുരങ്ങുകളുടെയും നായ്ക്കളുടെയും വായിലേക്ക് കുഴല്‍ കുത്തിയിറക്കി വിവിധ വസ്തുക്കള്‍ ഒഴിച്ചു കൊടുക്കുന്ന കാഴ്ചയും ഞെട്ടിക്കുന്നതാണ്. ഇവ പുറത്തേക്കു തുപ്പാനാകും മുന്‍പു തന്നെ പലതും വിഷത്തിന്റെ വീര്യം കാരണം മരിച്ചുവീഴുന്നു.

മിക്ക പരീക്ഷണങ്ങളും അവസാനിക്കുന്നത് മൃഗങ്ങളെ പരിതാപകരമായ അവസ്ഥയിലാക്കി മാറ്റിയാണ്. രക്തവും വിസര്‍ജ്യവും നിറഞ്ഞ കൂടുകളിലായിരുന്നു നായ്ക്കളെ സൂക്ഷിച്ചിരുന്നത്. ചിലയിടത്ത് അവയെ തലകീഴായി തൂക്കിയിട്ടിരിക്കുന്നു. പൂച്ചകളെ നിര്‍ബന്ധിച്ചു വിഷം നിറഞ്ഞ ഭക്ഷണം കഴിപ്പിക്കുന്ന ദൃശ്യങ്ങളും വിഡിയോയിലുണ്ട്. ഭൂരിപക്ഷം മൃഗങ്ങളും ചാവുകയാണു പതിവ്. നായ്ക്കള്‍ക്ക് വിവിധ ഗുളികകള്‍ തിന്നാന്‍ നല്‍കി അവയെ കൂട്ടിലടക്കുന്നതാണ് ഒരു രീതി. ഇതിനെത്തുടര്‍ന്നാണ് രക്തം ഛര്‍ദിച്ചതിനാലും വിസര്‍ജ്യത്താലും കൂടുകള്‍ നിറയുന്നത്. കൊല്ലുന്ന പരീക്ഷണത്തിനു കൊണ്ടുപോകുമ്പോഴും സ്നേഹത്തോടെ വാലാട്ടുന്ന നായ്ക്കളുടെ കാഴ്ച ഹൃദയഭേദകമാണെന്നും അന്വേഷണം നടത്തിയ സോക്ക പ്രതിനിധി പറയുന്നു.

പൂച്ചകള്‍ക്ക് ദിവസവും 13 ഇഞ്ചക്ഷനുകള്‍ വരെ നല്‍കിയാണു പരീക്ഷണം. ഒരു മൃഗത്തിനും വേദനസംഹാരി പോലും നല്‍കുന്നില്ല. മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിനു പരിശീലനം ലഭിച്ചവര്‍ പോലുമില്ല. അതിനാല്‍ത്തന്നെ അതിക്രൂരമാണ് ലാബ് ടെക്നിഷ്യന്മാരുടെ പ്രവര്‍ത്തനം. സംഭവത്തില്‍ ലാബിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ എല്‍പിടിയില്‍ ആദ്യമായല്ല ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നതെന്നതും അധികൃതരുടെ അനാസ്ഥയെ ചൂണ്ടിക്കാണിക്കുന്നു. 2015-ല്‍ ഇവിടെ ഒന്‍പതു തവണ പരിശോധന നടത്തിയിരുന്നു. അതില്‍ ഏഴും അപ്രതീക്ഷിതമായി നടത്തിയതായിരുന്നു. അന്നും മൃഗങ്ങളില്‍ പ്രാകൃതപരീക്ഷണങ്ങള്‍ നടക്കുന്നതായി തെളിഞ്ഞിരുന്നെങ്കിലും ലാബ് പ്രവര്‍ത്തനം തുടരുകയായിരുന്നു. മൃഗങ്ങളില്‍ പരീക്ഷണം നടത്തുന്നതു നിയന്ത്രിക്കാന്‍ തക്കവിധം നിയമങ്ങളും ശക്തമല്ല ജര്‍മനിയില്‍. ഇതാണ് വിവിധ രാജ്യങ്ങള്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ പരീക്ഷിക്കാന്‍ ജര്‍മനിയെ തന്നെ തിരഞ്ഞെടുക്കാനുള്ള കാരണവും. എല്‍പിടിയില്‍ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും പരീക്ഷണത്തിന്റെ പേരില്‍ മൃഗങ്ങള്‍ക്കെതിരെ ക്രൂരതയാണ് നടക്കുന്നതെന്നു പറയുന്നു മൃഗസ്നേഹികള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (5 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (5 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (6 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (6 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (7 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (8 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (9 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (9 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (11 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (11 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (11 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (13 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (13 hours ago)

Malayali Vartha Recommends