കാഴ്ചബംഗാവിൽ നിന്നും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന ചിത്രങ്ങൾ; രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് പാർക്ക് അധികൃതർ
സുഡാനിലെ കാഴ്ചബംഗാവിൽ നിന്നും പുറത്ത് വരുന്ന കാഴ്ച്ച വേദനാജനകമാണ്. ഉണങ്ങി എല്ലും തോലുമെന്ന് അക്ഷരാർത്ഥത്തിൽ പറയാൻ കഴിയുന്ന ഒരു സിംഹം . എന്നാൽ രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും മൃഗങ്ങളെ നോക്കാന്‍ പറ്റുന്നില്ലെന്നുമാണ് സുഡാന്‍റെ തലസ്ഥാനമായ ഖര്‍തൗമിലെ അല്‍ ഖുറേഷി പാര്‍ക്കിലെ സൂക്ഷിപ്പുകാരന്‍ പറയുന്നത് . നീല നൈല്‍ നദിയുടെയും വെള്ള നൈല്‍ നദിയുടെയും സംഗമസ്ഥാനത്തെ നഗരമാണ് സുഡാന്‍റെ തലസ്ഥാനമായ ഖര്‍തൗമി. ഖര്‍തൗമിയിലെ അല്‍ ഖുറേഷി പാര്‍ക്കിലെ അന്തേവാസികളായ കാഴ്ച്ച സിംഹങ്ങള്‍, പാര്‍ക്കിലെ മറ്റ് മൃഗങ്ങളെപ്പോലെതന്നെ പട്ടിണിയിലാണ്.
സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ഖര്‍തൗമിലെ അല്‍ ഖുറേഷി പാര്‍ക്കിലെ സിംഹങ്ങളുടെ കഥ വെളിച്ചത്ത് വന്നത്. അഞ്ച് സിംഹങ്ങളാണ് ഇനി ജീവനോടെ ബാക്കിയുള്ളത്.അവ തന്നെ ഏഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ബാക്കിയുള്ളവ പട്ടിണി കിടന്നും രോഗം ബാധിച്ചുംചത്തു. മതിയായ ആഹാരമോ മരുന്നോ കിട്ടാത്തതാണ് സിംഹങ്ങളുടെ മരണത്തിന് കാരണം. സിംഹങ്ങളുടെ നില ഗുരുതരമാണെന്ന് പാര്‍ക്ക് അധികൃതരും മൃഗഡോക്ടര്‍മാരും പറയുന്നു. ചില സിംഹങ്ങള്‍ക്ക് ഭാരത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗം കുറഞ്ഞ് കഴിഞ്ഞുവെന്നും അവ മരണവുമായി മല്ലിടുകയാണെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
https://www.facebook.com/Malayalivartha