ചൈന ജിഡിപി വളര്‍ച്ചാ നിരക്കു ലക്ഷ്യം ഉപേക്ഷിക്കുന്നു
ചൈന കാല്‍ നൂറ്റാണ്ടായി തുടരുന്ന പതിവില്‍ നിന്നു മാറി ചിന്തിക്കുന്നു.. കോവിഡ്-19 സാമ്പത്തിക സാമൂഹിക മേഖലകളില്‍ ഉണ്ടാക്കിയ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ ജിഡിപി വളര്‍ച്ചാ നിരക്കു ലക്ഷ്യം ഉപേക്ഷിക്കാൻ ആണ് തീരുമാനം .
ജിഡിപി വളര്‍ച്ചാ നിരക്ക് ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നാല്‍ ആഗോള തലത്തില്‍ ചൈനീസ് സമ്പദ് വ്യവസ്ഥയോട് പുലര്‍ത്തിവരുന്ന വിശ്വാസ്യത തകരുമെന്ന ആശങ്ക കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും ഭരണകൂടത്തെയും പുതിയ തീരുമാനത്തിന് പ്രേരിപ്പിച്ചതായി വിലയിരുത്തപ്പെടുന്നു.
1994 ൽ ചൈന ജിഡിപി വളര്‍ച്ചാ ലക്ഷ്യം എന്ന പ്രക്രിയ സമ്പദ് വ്യവസ്ഥയുടെ ഭാഗമാക്കിയതിനുശേഷം ഇതു വേണ്ടെന്നു വയ്ക്കുന്നത് ആദ്യമാണ്.
നാലു ദശകങ്ങളായി ചൈന കൈവരിച്ചുകൊണ്ടിരിക്കുന്ന വളര്‍ച്ചയില്‍ നിന്ന് പിന്നോട്ടുപോകുന്ന അസാധാരണ സാഹചര്യം നേരിടാനുള്ള നേതൃത്വത്തിന്റെ സങ്കോചവും ഈ നടപടി പ്രകടമാക്കുന്നു. അതേ സമയം ചൈനയെ സാമ്പത്തിക വളര്‍ച്ചയുടെ ഉത്തേജകശക്തിയായി ആശ്രയിക്കുന്ന ഒരു ലോക ചേരിയുടെ മൊത്തം തളര്‍ച്ചയുടെ പ്രതീകമായും ഈ നടപടിയെ കാണുന്ന വിദഗ്ധരുണ്ട്.
ചൈന കഴിഞ്ഞ വര്‍ഷം മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ 6.1 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വേഗത കുറഞ്ഞ നേട്ടമായിരുന്നു ഇത് 6.0 ശതമാനത്തിനും 6.5 ശതമാനത്തിനും ഇടയിലായിരുന്നു നേരത്തെ ലക്ഷ്യമിട്ടത്.
https://www.facebook.com/Malayalivartha