Widgets Magazine
01
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടുത്ത മണിക്കൂറിൽ കേരളത്തിലെ കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യത.. ചൂട് വർധിച്ചു വരുന്ന സാഹചര്യവും..പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം...


മദ്ധ്യപൂര്‍വ്വേഷ്യയിലെ ആകാശം ഏതാണ്ട് പൂര്‍ണ്ണമായി തന്നെ അടച്ചു പൂട്ടി.. ബഹറെയ്‌ന്, ഖത്തര്‍, കുവൈറ്റ്, യു എ ഇ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങിയിരിക്കുകയാണ്..


സി പി എം അഖിലേന്ത്യാ സെക്രട്ടറി എം എ ബേബിയുടെ അപ്രതീക്ഷിത നീക്കം..പിണറായിയെ അസ്വസ്ഥനാക്കുന്നു..പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കാനുള്ള അവസാനഘട്ട തന്ത്രങ്ങളാണ് ഡൽഹിയിൽ നടക്കുന്നത്..


തായ് വേര് അറുത്തു മാറ്റി..ഖമനേയിയെ യു എസും ഇസ്രയേലും വധിച്ചു..ടാര്‍ഗറ്റ് സെറ്റ് ചെയ്ത് വര്‍ഷിച്ചത് തുടര്‍ച്ചയായി 30 ബോംബുകള്‍; തകര്‍ന്ന് തരിപ്പണമായി ആ കൊട്ടാരം..ലോകം നടുങ്ങി..


തായ് വേര് അറുത്തു മാറ്റി..ഖമനേയിയെ യു എസും ഇസ്രയേലും വധിച്ചു..ടാര്‍ഗറ്റ് സെറ്റ് ചെയ്ത് വര്‍ഷിച്ചത് തുടര്‍ച്ചയായി 30 ബോംബുകള്‍; തകര്‍ന്ന് തരിപ്പണമായി ആ കൊട്ടാരം..ലോകം നടുങ്ങി..

ഉപഭോക്താക്കളുടെ ലൈംഗിക ബന്ധം വരെ ആപ്പിൾ സിറി റെക്കോര്‍ഡ് ചെയ്തു...,ഉപഭോക്താക്കൾ അറിയാതെ റെക്കോർഡ് ചെയ്യുന്ന ഇവ മൂന്നാമത് ഒരു വ്യക്തിക്ക് കേള്‍പ്പിക്കുന്നു എന്ന ആരോപണവും ശക്തമാകുന്നു... തെളിവുകൾ പുറത്ത്

25 MAY 2020 04:51 PM IST
മലയാളി വാര്‍ത്ത

More Stories...

മദ്ധ്യപൂര്‍വ്വേഷ്യയിലെ ആകാശം ഏതാണ്ട് പൂര്‍ണ്ണമായി തന്നെ അടച്ചു പൂട്ടി.. ബഹറെയ്‌ന്, ഖത്തര്‍, കുവൈറ്റ്, യു എ ഇ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങിയിരിക്കുകയാണ്..

തായ് വേര് അറുത്തു മാറ്റി..ഖമനേയിയെ യു എസും ഇസ്രയേലും വധിച്ചു..ടാര്‍ഗറ്റ് സെറ്റ് ചെയ്ത് വര്‍ഷിച്ചത് തുടര്‍ച്ചയായി 30 ബോംബുകള്‍; തകര്‍ന്ന് തരിപ്പണമായി ആ കൊട്ടാരം..ലോകം നടുങ്ങി..

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ ആക്രമണം കടുപ്പിച്ച് ഇറാന്‍...27 സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് യുഎഇ

ഒടുവിൽ സ്ഥിരീകരണം... ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടു... ഖമനേയിയുടെ മരണത്തിൽ ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു

  ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടെന്ന ഇസ്രയേലിന്റെയും അമേരിക്കയുടെയും അവകാശവാദങ്ങൾക്ക് മറുപടി നൽകി ഇറാൻ...ഖമനേയിയുടെ എക്‌സ് പേജിൽ പുതിയ പോസ്റ്റിന്റെ രൂപത്തിലാണ് ഇറാന്റെ മറുപടി

 ഉപഭോക്താക്കളുടെ ലൈംഗിക ബന്ധങ്ങളുടെ ശബ്ദരേഖകൾ, വ്യാപാരകരാറുകൾ, മറ്റ് സാധനങ്ങളുടെ വിൽപ്പന എന്നിവ ആപ്പിൾ ഐഫോണിന്റെ വിർച്വൽ അസിസ്റ്റന്റ് ആയ 'സിറി' , റെക്കോർഡ് ചെയ്ത് സൂക്ഷിക്കുന്നതായി പരാതി. ഉപഭോക്താക്കളുടെ സമ്മതമിലാതെ റെക്കോർഡ് ചെയ്യുന്ന ഇവ മൂന്നാമത് ഒരു വ്യക്തിക്ക് കേള്‍പ്പിക്കുന്നു എന്ന ആരോപണവും ശക്തമാകുന്നു

'സിറി'യുടെ പ്രവർത്തനരീതി വിലയിരുത്താനായി ഉള്ള നിരീക്ഷകരുടെ കൂട്ടായ്മയാണ് ഈ റെക്കോർഡിങ്ങുകൾ കേൾക്കുന്നത്. സിറിയുടെ റെക്കോർഡിങ്ങുകൾ കേൾക്കാനും അത് വിലയിരുത്താനുമുള്ള ചുമതലയാണ് ഇവർക്ക് ഉണ്ടായിരുന്നത്. ഷിഫ്റ്റ് അനുസരിച്ച് ആയിരത്തിലധികം റെക്കോർഡിങ്ങുകളാണ് ഇവർ ശ്രവിച്ചത്.

ഇത് സംബന്ധിച്ച് തോമസ് ലെബോനിക് എന്ന മുന്‍ ആപ്പിള്‍ കരാര്‍ ജീവനക്കാരന്‍ ആണ് കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തല്‍ നടത്തിയത്. ഇതേ ആരോപണം ഇപ്പോള്‍ ഒരു തുറന്നകത്തിലൂടെ യൂറോപ്യന്‍ യൂണിയന്‍ പ്രൈവസി റെഗുലേറ്ററി സ്ഥാപനത്തെ അറിയിച്ചിരിക്കുകയാണ് ഇദ്ദേഹം. കഴിഞ്ഞ ബുധനാഴ്ചയാണ് ഈ കത്ത് വെളിയില്‍ എത്തിയത്.

കഴിഞ്ഞവര്‍ഷം ആപ്പിളിനെതിരെ ആരോപിച്ച ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ് അയര്‍ലാന്‍റിനെ കൂര്‍ക്ക് സ്വദേശിയായ തോമസ് ലെബോനിക് ചെയ്യുന്നത്. ആപ്പിളിന്‍റെ സിറിയുടെ ഗ്രേഡിംഗ് പ്രോജക്ടില്‍ കരാര്‍ ജീവനക്കാരനായ ഇദ്ദേഹത്തിന്‍റെ അവകാശവാദ പ്രകാരം ഒരാളുടെ ഐ ഫോണിൽ സിറി ആക്ടീവല്ലാത്ത സമയത്ത് പോലും സംഭാഷണങ്ങള്‍ റെക്കോഡ‍് ചെയ്യുന്നുവെന്നാണ് ..

ഇത് മാത്രമല്ല ഗ്രേഡിംഗ് പ്രോജക്ടിന്‍റെ ഭാഗമായി ഇത് ലോകത്തിലെ പലഭാഗത്തുള്ള കരാര്‍ ജീവനക്കാര്‍ക്ക് റെക്കോ‍ഡ് ചെയ്ത സംഭാഷണം കേള്‍ക്കാനും സാധിക്കുന്നുണ്ട്. ഈ ആരോപണത്തില്‍ ആപ്പിളിനെതിരെ നടപടി എടുക്കാനാണ് കത്തില്‍ തോമസ് ലെബോനിക് ആവശ്യപ്പെടുന്നത്.

ഏതാനും സെക്കൻഡുകൾ ദൈർഘ്യമുള്ള റെക്കോർഡിങ്ങുകളാണ് ഞങ്ങൾ ശ്രവിക്കേണ്ടിയിരുന്നത്. ഇക്കൂട്ടത്തിൽ സ്വകാര്യ വിവരങ്ങൾ, സംഭാഷണ ശകലങ്ങൾ എന്നിവ ഞങ്ങൾ കേട്ടു. അദ്ദേഹം പറഞ്ഞു.. ഗ്ലോബ്ടെക് എന്ന ഐറിഷ് കമ്പനിയുടെ ജോലിക്കാരാണ് ഈ റെക്കോർഡിങ്ങുകൾ കേൾക്കുന്നത്. അതേസമയം സിറി ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ ശബ്ദവിവരങ്ങൾ ചിലർ കേൾക്കുന്നുണ്ടെന്ന് തങ്ങൾക്ക് അറിയുമായിരുന്നില്ല എന്നാണ് ആപ്പിൾ പറയുന്നത്.

ഈ വിവരം പുറത്ത് വന്നതിനുശേഷം നിരീക്ഷകർക്ക് 'സിറി'യുടെ റെക്കോർഡിങ്ങുകൾ കേൾക്കാനുള്ള അനുമതി കഴിഞ്ഞ മാസം ആപ്പിൾ നിർത്തിവച്ചിരുന്നു. എന്നാൽ ആപ്പിൾ തന്നെയാണ് ഈ റെക്കോർഡിങ്ങുകൾ കേൾക്കാൻ കോൺട്രാക്ടർമാരെ നിയോഗിച്ചതെന്നാണ് ഇത്തരത്തിലുള്ള ഒരു കോൺട്രാക്ടർ കഴിഞ്ഞ മാസം വെളിപ്പെടുത്തിയത്. ഉപഭോക്താക്കളുടെ വിവരങ്ങൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് ഇങ്ങനെ ആപ്പിൾ ചെയ്യുന്നതെന്നാണ് വിവരം.

ഒരാള്‍ മനപ്പൂര്‍വ്വം സിറിയെ ആക്ടിവേറ്റ് ചെയ്ത് ചോദ്യങ്ങള്‍ ചോദിക്കുന്നതിനെക്കാള്‍ ഗുരുതരമാണ് സിറി യാദൃശ്ചികമായി ആക്ടിവേറ്റാകുമ്പോള്‍ റെക്കോഡ് ചെയ്യുന്ന സംഭാഷണങ്ങള്‍ എന്നാണ് ബിസില്‍ബ്ലോവര്‍ എന്ന് വിശേഷിപ്പിക്കുന്ന തോമസ് ലെബോനിക് പറയുന്നത്.

ഡോക്ടര്‍മാരും രോഗികളും തമ്മിലുള്ള സംഭാഷണം, ബിസിനസുകാര്‍ തമ്മിലുള്ള രഹസ്യമാക്കിവയ്‌ക്കേണ്ട സംഭാഷണങ്ങള്‍, ക്രിമിനലുകള്‍ തമ്മിലുള്ള സംസാരം, ലൈംഗികബന്ധ സമയത്തെ സംസാരം തുടങ്ങിയവയെല്ലാം പ്രോജക്ടിന്‍റെ ഭാഗമായി സിറി റെക്കോഡ് ചെയ്തത് താന്‍ കേട്ടിട്ടുണ്ട് എന്നതാണ് ഇദ്ദേഹത്തിന്‍റെ ആരോപണം.

ഇതിനൊപ്പം തന്നെ ഈ സംഭാഷണങ്ങള്‍ക്കൊപ്പം ലഭിക്കുന്ന യൂസര്‍ ഡാറ്റ, സ്ഥലം, കോണ്ടാക്ട് ഡീറ്റെയ്ല്‍സ്, ആപ് ഡേറ്റ എന്നിവയും തങ്ങള്‍ക്ക് ലഭിച്ചിരുന്നുവെന്ന് ഇയാള്‍ ആരോപിക്കുന്നു. ഇത് യൂറോപ്പില്‍ വലിയ സ്വകാര്യത ലംഘനമാണ്. യൂറോപ്യന്‍ ഏജന്‍സിയുടെ അന്വേഷണത്തില്‍ ഇത് ശരിവച്ചാല്‍ ശരിക്കും ഇത് ആപ്പിളിന് വലിയ പണിയാകും.

പ്രധാനമായും സിറി നല്‍കുന്ന ഉത്തരങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനും അത് വര്‍ദ്ധിപ്പിക്കാനുമാണ് ആപ്പിള്‍ പ്രോജക്ട് നടത്തിയത് എന്നാണ് കരുതുന്നത്. ഒരാളുടെ ചോദ്യത്തിന് ശരിക്കുള്ള ഉത്തരമാണോ സിറി നല്‍കിയതെന്നു പരിശോധിക്കാനായിരിക്കാം യൂസര്‍ ഡാറ്റ, സ്ഥലം, കോണ്ടാക്ട് ഡീറ്റെയ്ല്‍സ്, ആപ് ഡേറ്റ എന്നിവ ആപ്പിള്‍ കരാര്‍ ജീവനക്കാര്‍ക്ക് നല്‍കിയത്.

ഇപ്പോൾ പുറത്തുവന്ന കത്തിനെക്കുറിച്ച് ആപ്പിള്‍ ഒരു പ്രതികരണവും നടത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം തോമസ് ലെബോനികിനെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ പത്രം ഈ പ്രശ്നം ആദ്യമായി വാര്‍ത്തയാക്കിയപ്പോള്‍ സംഭവത്തില്‍ ആപ്പിള്‍ ക്ഷമചോദിച്ചിരുന്നു.

അന്ന് ആപ്പിള്‍ പ്രതികരിച്ചത് ഇങ്ങനെയാണ്..........ആപ്പിള്‍ അതിന്‍റെ ഉയര്‍ന്ന മൂല്യങ്ങളില്‍ നിന്നും ഒരിക്കലും പിന്നോട്ട് പോകില്ല. ഇപ്പോള്‍ നടന്ന സംഭവങ്ങളില്‍ മാപ്പ് പറയുന്നു. എന്നാല്‍ ആഗോളതലത്തില്‍ നടത്തിയ അപ്ഡേറ്റിന്‍റെ ഭാഗമായി ഇത്തരം ചില പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും. സിരിയുടെ അപ്ഡേറ്റിംഗ് ആഗോളതലത്തില്‍ തന്നെ നിര്‍ത്തിവച്ചിരിക്കുകയാണ് എന്നുമാണ്

ഈ മാപ്പ് അപേക്ഷയ്ക്കൊപ്പം തങ്ങള്‍ ഉപയോക്താവ് അനുവദിച്ചാല്‍ മാത്രമേ സിരി വഴി ഓഡ‍ിയോ റെക്കോഡ് ചെയ്യാറുള്ളൂ എന്നാണ് അന്ന് പറഞ്ഞത്. ഇത്തരം അനുവദത്തോടെ റെക്കോഡ് ചെയ്യുന്ന സംഭാഷണങ്ങള്‍ സിരിയുടെ ഒരോ ഘട്ടത്തിലുള്ള ക്വാളിറ്റി വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്നു എന്നും ആപ്പിള്‍ പറയുന്നു.

ഇത്തരത്തില്‍ ഉപയോക്താവില്‍ നിന്നും അവരുടെ അനുവാദത്തില്‍ ശേഖരിച്ച ശബ്ദങ്ങള്‍ മാത്രമാണ് ആപ്പിള്‍ ജീവനക്കാര്‍ കേള്‍ക്കുന്നത് എന്നും ആപ്പിള്‍ വിശദീകരിച്ചിരുന്നു. അതിനാല്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവം തീര്‍ത്തും അസ്വഭാവിക സംഭവമാണെന്നും ആപ്പിള്‍ അന്ന് അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉച്ചതിരിഞ്ഞ് ഇടിമിന്നലും കാറ്റും.  (10 minutes ago)

IRAN മേഖലയിൽ യുദ്ധം..  (16 minutes ago)

ആറ്റുകാൽ പൊങ്കാല.... തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ മാര്‍ച്ച് ഒന്ന് മുതല്‍ മാര്‍ച്ച് മൂന്നുവരെ വാഹന പാര്‍ക്കിങ് കര്‍ശനമായി നിയന്ത്രിക്കപ്പെടും  (36 minutes ago)

ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ‌ നാളെ...  (39 minutes ago)

ബേബി വെറും ബേബി അല്ലെന്ന് തെളിയിക്കും  (46 minutes ago)

Ayatollah Ali Khameneiതായ് വേര് അറുത്തു മാറ്റി..  (53 minutes ago)

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ ആക്രമണം കടുപ്പിച്ച് ഇറാന്‍...27 സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് യുഎഇ  (1 hour ago)

യുഎസ്- ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ യുഎഇ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളെ ആക്രമണം ശക്തമായി ബാധിച്ചു  (1 hour ago)

നാഗ്പൂരിൽ ഒരു സ്ഫോടകവസ്തു നിർമാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 15 മരണം...  (1 hour ago)

കഠിനമായ ചൂട്: ഇടയ്ക്കിടെ വെള്ളം കുടിയ്ക്കണം... പൊങ്കാലയിടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (1 hour ago)

​ഗർഭാശയ ഗള അർബുദം തടയാൻ പെൺകുട്ടികൾക്ക് വാക്സിനേഷൻ നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ഗ്രേഡ് എസ്‌ഐയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിന് എ.ഐ.സി.സി സ്ക്രീനിംഗ് കമ്മിറ്റിയുമായുള്ള ചർച്ചയ്ക്ക് പ്രതിപക്ഷനേതാവ് വി.ഡി.സതീശനും കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണിജോസഫും ഇന്ന് ഡൽഹിയിലെത്തും...  (2 hours ago)

സർക്കാർ നിർമിക്കുന്ന എൽസ്റ്റൻ എസ്റ്റേറ്റ് ടൗൺഷിപ് സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി  (2 hours ago)

Malayali Vartha Recommends