മോദിയുടെ ദിവ്യഔഷധത്തില്‍ ചൈനയുടെ തീക്കളി; ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നത് ലോകാരോഗ്യസംഘടന താല്‍ക്കാലികമായി തടഞ്ഞു
ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നത് ലോകാരോഗ്യസംഘടന താല്‍ക്കാലികമായി തടഞ്ഞു. കൊവിഡിനെ തടയുക എന്ന ലക്ഷ്യത്തോടെ നടത്തി വന്ന പരീക്ഷണമാണ് തടഞ്ഞിരിക്കുന്നത്. വിവിധ രാജ്യങ്ങള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷണങ്ങള്‍ നിറുത്താന്‍ ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടിരിക്കുന്നത്.
ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത് മരണസാധ്യത കൂട്ടുമെന്ന് അടുത്തിടെപുറത്തുവന്ന പഠനങ്ങൾ സൂചിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ചില രാജ്യങ്ങള്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഉന്നയിച്ചത് മുന്നോട്ട് എത്തിയത്. ഇന്ത്യയിലാണ് ഈ മരുന്നിന്റെ കൂടുതല്‍ ഉല്‍പാദനം നടക്കുന്നത്. അടുത്തിടെയായിരുന്നു ഈ മരുന്നിന്റെ കയറ്റുമതിക്കുള്ള നിരോധനം ഇന്ത്യ നീക്കിയത്. മലേറിയക്കുള്ള ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊവിഡിന് ഫലപ്രദമാണെന്നതിന് ശാസ്ത്രീയമായ ഒരു തെളിവും ഇല്ലെങ്കിലും ചില രാജ്യങ്ങള്‍ കൊവിഡ് പ്രതിരോധത്തിനായി ഈ മരുന്ന് നല്‍കുന്നുണ്ട് എന്ന കാര്യം ശ്രദ്ധേയം .
മുന്‍ കരുതലായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഈ രാജ്യങ്ങള്‍ മരുന്ന് നല്‍കുന്നുണ്ട്. ചൈനയില്‍ ഈ മരുന്ന് കഴിച്ച ചിലര്‍ക്ക് രോഗം ഭേദമായെന്ന് അവകാശവാദത്തെ തുടര്‍ന്നായിരുന്നു ഹൈഡ്രോക്‌സിക്ലോറോക്വിന്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്. എന്നാൽ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നത് ലോകാരോഗ്യസംഘടന താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ് ഇപ്പോൾ. എന്നാൽ മറ്റ് പരീക്ഷണങ്ങള്‍ തുടരുകയാണ്. ഇന്ത്യയില്‍ നിന്ന് കോവിഡ് പ്രതിരോധത്തിനായി നിലവില്‍ ഉപയോഗിക്കുന്നതും വ്യാപകമായി കയറ്റുമതി ചെയ്യപ്പെടുന്നതുമായ മരുന്നാണ് ഹൈഡ്രോക്സി ക്ലോറോക്വിന്‍. ഇതുപയോഗിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് നേരത്തെ പഠന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു രണ്ടാഴ്‌ച്ച താൻ ഫലപ്രദമായി ഇത് കഴിച്ചെന്ന ട്രംപിന്റെ അവകാശവാദങ്ങൾ കൂടെ തള്ളപ്പെടുകയാണ് ഇവിടെ.
അതേ സമയം കൊവിഡിനെതിരായ വാക്‌സിന്‍ പരീക്ഷണം മനുഷ്യരില്‍ തുടങ്ങിയതായി യു.എസ് ബയോടെക്‌നോളജി കമ്ബനി നോവവാക്‌സ് അറിയിക്കുകയുണ്ടായി. ഓസ്‌ട്രേലിയയിലാണ് പരീക്ഷണം നടക്കുന്നത്. ഈ വര്‍ഷം പ്രതിരോധ വാക്‌സിന്‍ പുറത്തിറക്കാനാകുമെന്ന പ്രതീക്ഷയിലാണ് കമ്ബനി ഉള്ളത്. ആദ്യഘട്ട പരീക്ഷണം മനുഷ്യരില്‍ തുടങ്ങിയിട്ടുണ്ടെന്ന് കമ്ബനിയുടെ ഗവേഷണ മേധാവി ഡോ.ഗ്രിഗറി ഗ്ലെനാൻ അറിയിച്ചു. മെല്‍ബണ്‍, ബ്രിസ്ബണ്‍ നഗരങ്ങളിലെ 131 വൊളണ്ടിയര്‍മാരിലാണ് പരീക്ഷണം നടക്കുന്നത്. ചൈന,അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലായി ഏകദേശം ഒരു ഡസനോളം പരീക്ഷണ വാക്‌സിനുകള്‍ പരിശോധനയുടെ പ്രാരംഭ ഘട്ടത്തിലാണ്. നോവവാക്‌സ് നിര്‍മിച്ച നാനോ പാര്‍ട്ടിക്കിള്‍ വാക്‌സിന്‍ അവസാനഘട്ട പരിശോധനയില്‍ വിജയിച്ചത് അടുത്തിടെയാണ്.
https://www.facebook.com/Malayalivartha