രണ്ടാം വര്‍ഷവും ശക്തമായ ഭീകരാക്രമണത്തിന് ഇരയായി ഖുര്‍ഷിദ് ടിവി; ടെലിവിഷന്‍ ചാനല്‍ ജീവനക്കാര്‍ക്ക് നേരെ നടത്തിയ തീവ്രവാദ ബോംബ് ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു
ടെലിവിഷന്‍ ചാനല്‍ ജീവനക്കാര്‍ക്ക് നേരെ നടത്തിയ തീവ്രവാദ ബോംബ് ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു . അഫ്ഗാനിസ്താനിലെ ഖുര്‍ഷിദ് ടിവിയിലെ സംഘമാണ് അക്രമത്തിനിരയായത് കൊല്ലപ്പെട്ടവരിൽ ഒരു മാധ്യമ പ്രവർത്തകനും ഉൾപ്പെടുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്റ് രംഗത്തെത്തി.
എന്നാല്‍, ആക്രമണത്തിനുള്ള കാരണം വ്യക്തമാക്കിയില്ല. ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാമത്തെ തവണയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടക്കുന്നത്. ഖുര്‍ഷിദ് ടിവിയിലെ മാദ്ധ്യമ പ്രവര്‍ത്തകന്‍ വഹീദ് ഷാ, സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരന്‍ ഷഫീഖ് അമിരി എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു ആക്രമണം. ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഖുര്‍ഷിദ് ടിവി ജീവനക്കാര്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്.
ഭീകരാക്രമണത്തിൽ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. അതേസമയം ആക്രമണം നടത്താനുണ്ടായ കാരണം ഐഎസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ആക്രമണത്തെ അപലപിച്ചുകൊണ്ട് അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ വര്‍ഷവലും സമാനമായ രീതിയില്‍ ജീവനക്കാര്‍ക്ക് നേരെ ബോംബ് ആക്രമണം നടന്നിരുന്നു. ആക്രമണത്തില്‍ ചാനലിലെ രണ്ട് ജീവനക്കാര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
കാബൂളില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2018 ല്‍ താലിബാനും മറ്റ് ഇസ്ലാമിക സംഘടനകളും നടത്തിയ ആക്രമണങ്ങളില്‍ 15 മാദ്ധ്യമ പ്രവര്‍ത്തര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 2016 ല്‍ ടോളോ ടിവി ജീവനക്കാര്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ ഏഴ് മാദ്ധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു.
ഖുര്‍ഷിദ് ടിവി ചാനല്‍ പ്രവര്‍ത്തകരായ 15ഓളം പേര്‍ക്കെതിരെയായിരുന്നു ആക്രമണമെന്ന് ന്യൂസ് ഡയറക്ടര്‍ ജാവേദ് ഫര്‍ഹാദ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്റ് രംഗത്തെത്തി. എന്നാല്‍, ആക്രമണത്തിനുള്ള കാരണം വ്യക്തമാക്കിയില്ല. ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാമത്തെ തവണയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടക്കുന്നത്.
മാധ്യമപ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാന്‍, 2016ല്‍ രാജ്യത്തെ ഏറ്റവും വലിയ ബ്രോഡ്കാസ്‌റ്റേഴ്‌സാണ് ടോളോ ടിവി പ്രവര്‍ത്തകര്‍ക്കു നേരെ താലിബാന്‍ ചാവേറാക്രമണം നടത്തിയിരുന്നു. ഏഴ് മാധ്യമപ്രവര്‍ത്തകരാണ് അന്ന് കൊല്ലപ്പെട്ടത്. ടോളോ ടിവി അമേരിക്കന്‍ അജണ്ട നടപ്പാക്കുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം.
ഈ മാസം പ്രസവ ആശുപത്രിയിലു ശവസംസ്‌കാര ചടങ്ങിലും ഭീകരാക്രമണം നടന്നിരുന്നു. പിഞ്ചുകുഞ്ഞുങ്ങളും അമ്മമാരുമടക്കം 26ഓളം പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍, ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha