ചാരവൃത്തി ആരോപിച്ച് ന്യൂഡല്‍ഹിയിലെ രണ്ട് പാക് ഉദ്യോഗസ്ഥരെ പുറത്താക്കി; ശക്തമായ പ്രതിഷേധവുമായി പാകിസ്ഥാൻ
ചാരവൃത്തി ആരോപിച്ച് ന്യൂഡല്‍ഹിയിലെ രണ്ട് പാക് ഉദ്യോഗസ്ഥരെ പുറത്താക്കിയതില്‍ പാകിസ്താന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തിങ്കളാഴ്ച ഇസ്ലാമബാദിലെ നയതന്ത്രകാര്യാലയത്തില്‍ മുതിര്‍ന്ന ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയാണ് പാകിസ്താന്‍ പ്രതിഷേധം അറിയിച്ചത്. അറിയിച്ചത്.ചാരപ്രവര്‍ത്തനം നടത്തിയെന്ന ആരോപണമുയർത്തി പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്ത്യയുടെ നടപടി . ഇവരില്‍ രണ്ട് പേരെ രാജ്യത്ത് നിന്ന് പുറത്താക്കുകയാണ് ചെയ്തിരിക്കുന്നത്. . മിലിട്ടറി ഇന്റലിജന്‍സും ദില്ലി പൊലീസും നടത്തിയ സംയുക്ത അന്വേഷണത്തിലൂടെയാണ് പാക് ഉദ്യോഗസ്ഥരെ പുറത്താക്കിയ നടപടി കൈ കൊണ്ടിരിക്കുന്നത് .
ഹൈക്കമ്മീഷനിലെ ആബിദ് ഹുസൈന്‍, ജാവേദ് ഹുസൈന്‍ എന്നിവര്‍ക്ക് പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി നേരിട്ട് ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തു . ഇവരോട് തിങ്കളാഴ്ച രാജ്യം വിടാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട് . മുമ്പ് 2016ലായിരുന്നു പാക് ഉദ്യോഗസ്ഥരെ ചാരപ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കിയത്. 24 മണിക്കൂറിനുള്ളില്‍ ഇവര്‍ രാജ്യം വിടണമെന്ന് വിദേശ കാര്യ മന്ത്രാലയം നിര്‍ദേശിക്കുകയുണ്ടായി . ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ ചാരപ്രവര്‍ത്തനം നടത്തുന്നതിലുള്ള പ്രതിഷേധം ഇന്ത്യ പാകിസ്ഥാനെ അറിയിച്ചു.
https://www.facebook.com/Malayalivartha