ഇത് ഭീകരപ്രവർത്തനം! വച്ചുപൊറുപ്പിക്കില്ലെന്നും സർവശക്തിയുമെടുക്കുമെന്ന് ട്രംപിന്റെ ഭീഷണി; പ്രഷുബ്‌ധമായി വൈറ്റ് ഹൗസ്
അമേരിക്കയിൽ പ്രസിഡന്റിന്റെ ഭീഷണി മുഴക്കൽ. ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിൽ യുഎസ് നഗരങ്ങളിൽ നടക്കുന്ന പ്രതിഷേധത്തെ ഭീകരപ്രവർത്തനത്തോട് വിശേഷിപ്പിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മാത്രമല്ല ഇപ്പോൾ നടക്കുന്ന കലാപത്തെ പട്ടാളത്തെ ഇറക്കി അടിച്ചമർത്തുമെന്നും യുഎസിൽ നടക്കുന്നത് ആഭ്യന്തര ഭീകരപ്രവർത്തനമാണെന്നും ട്രംപ് പറഞ്ഞു. ഈ നടപടി ഒരു തരത്തിലും വച്ചുപൊറുപ്പിക്കാനാവില്ല എന്നും അമേരിക്കൻ പ്രസിഡന്റിൻറെ ഭീഷണി . വൈറ്റ് ഹൗസിന് മുന്നില്‍ കലാപകാരികളെ നിയന്ത്രിക്കാന്‍ നാഷണല്‍ ഗാര്‍ഡ് രംഗത്തിറങ്ങിയിരുന്നു . സംസ്ഥാനങ്ങള്‍ വിളിക്കുന്നില്ലെങ്കില്‍ പ്രസിഡന്‍റിന്‍റെ അധികാരമുപയോഗിച്ച് പട്ടാളത്തെ അയയ്ക്കുമെന്ന് ട്രംപ് പറയുകയുണ്ടായി . ക്രിമിനൽ ശിക്ഷാനടപടികളും ജയിൽവാസവും നേരിടേണ്ടി വരുമെന്നാണ് ഈ പ്രതിഷേധങ്ങളുടെ സംഘാടകരോട് പറയാനുള്ളതെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ നിന്ന് ഇന്നലെ കലാപകാരികള്‍ തീയിട്ട സെന്‍റ് ജോണ്‍സ് ദേവാലയത്തിലേക്ക് പ്രസിഡന്‍റ് നടന്നു പോകുകയും ചെയ്തു . അമേരിക്കന്‍ പ്രസിഡന്റുമാര്‍ സാധാരണ ആരാധനക്കെത്തുന്ന പുരാതനമായ പള്ളിയാണ് സെന്‍റ് ജോണ്‍സ്.
ബൈബിളുമായി പള്ളിക്കുമുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. യുഎസിൽ 140 നഗരങ്ങളിൽ വൻ പ്രതിഷേധവും സംഘർഷങ്ങളും നടക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പ്രതികരണം വന്നിരിക്കുന്നത് . 40 നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ് . 20 സംസ്ഥാനങ്ങളിൽ ദേശീയ സുരക്ഷാസേനയെ വിന്യസിച്ചു. ന്യൂയോർക്ക് അടക്കം പല നഗരങ്ങളിലും തീവയ്പും മോഷണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മിനിയപ്പലിസിൽ പ്രതിഷേധക്കാരുടെ നേരെ ട്രക്ക് ഓടിച്ചു കയറ്റാൻ ശ്രമമുണ്ടായി. യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസ് സമുച്ചയത്തിൽ അതീവ സുരക്ഷാ മുന്നറിയിപ്പു നൽകി. 2001 സെപ്റ്റംബർ 11 ലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിനു ശേഷം ആദ്യമായാണ് ഇത്തരമൊരു മുന്നറിയിപ്പ്. ശനിയാഴ്ച സ്പേസ് എക്സ് റോക്കറ്റ് വിക്ഷേപണത്തിനു സാക്ഷ്യം വഹിക്കാൻ ഫ്ലോറിഡയിലേക്കു പോയ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരികെ വരുമ്പോൾ വാഹനവ്യൂഹത്തിനു അടുത്തുവരെ പ്രതിഷേധക്കാരെത്തുകയും ചെയ്‌തിരുന്നു .
https://www.facebook.com/Malayalivartha