പാകിസ്താനില്‍ പുതിയ ബലാത്സംഗ വിരുദ്ധ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കി; കുറ്റക്കാരനാണെന്ന് പലതവണ കണ്ടെത്തുന്നവരെ രാസവസ്തുക്കള്‍ ഉപയോഗിച്ച് ഷണ്ഡീകരിക്കാന്‍ വ്യവസ്ഥ
പാകിസ്ഥാന്‍ പ്രസിഡണ്ട് ആരിഫ് ആല്‍വി ചൊവ്വാഴ്ച പാകിസ്താനില്‍ പുതിയ ബലാത്സംഗ വിരുദ്ധ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയാതായി റിപ്പോർട്ട്. ബലാത്സംഗ കേസുകളില്‍ കുറ്റക്കാരനാണെന്ന് പലതവണ കണ്ടെത്തുന്നവരെ രാസവസ്തുക്കള്‍ ഉപയോഗിച്ച് ഷണ്ഡീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതായിരിക്കും. പാകിസ്താന്‍ മന്ത്രിസഭ ഓര്‍ഡിനന്‍സിന് കഴിഞ്ഞ മാസം അംഗീകാരം നല്‍കിയിരുന്നു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ബലാത്സംഗ കേസുകളുടെ വേഗത്തിലുള്ള വിചാരണ നിയമം ഉറപ്പാക്കുമെന്നും ഇതിനായി പ്രത്യേക കോടതികള്‍ സ്ഥാപിക്കുമെന്നും പാക് പ്രസിഡന്റിന്റെ ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കുകയുണ്ടായി. മാത്രമല്ല, കോടതികള്‍ നാലുമാസത്തിനുള്ളില്‍ കേസുകള്‍ തീര്‍പ്പാക്കുമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ദേശീയ ഡാറ്റാബേസ് ആന്‍ഡ് രജിസ്ട്രേഷന്‍ അതോറിറ്റിയുടെ സഹായത്തോടെ ലൈംഗിക കുറ്റവാളികളുടെ രജിസ്ട്രി സ്ഥാപിക്കുന്നതാണ്. എന്നാൽ ഇരകളുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതല്ല. വെളിപ്പെടുത്തല്‍ ഓര്‍ഡിനന്‍സ് പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമായിരിക്കും. കേസുകള്‍ അന്വേഷിക്കുന്നതില്‍ അശ്രദ്ധ കാണിക്കുന്ന പോലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മൂന്ന് വര്‍ഷം തടവും പിഴയും ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നു.
https://www.facebook.com/Malayalivartha