10 വർഷം മുൻപ് സുനാമിയിൽ കാണാതായത് ഒടുവിൽ തിരിച്ചെത്തി; ജപ്പാനിലെ കെസെന്നുമ നഗരത്തിൽ ശക്തമായ സുനാമി വീശിയപ്പോൾ കാണാതായ ഒരു മത്സ്യബന്ധന ബോട്ട്, കണ്ടെത്തിയത് പസഫിക്കിലെ ഒരു ചെറിയ ദ്വീപിൽ
കാണാതാകുന്നത് തിരികെ ലഭിക്കാൻ നാം ഏത് പ്രതിസന്ധിയും നേരിടും. കാണാതാകുന്നത് തിരികെ ലഭിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം ചെറുതൊന്നുമല്ല. എന്നാൽ അത് ഒത്തിരിയേറെ വർഷങ്ങൾക്ക് ശേഷമാണെങ്കിലോ? സന്തോഷം അത് മറ്റെന്തിനേക്കാളും ഉണ്ടാകും. അത്തരത്തിൽ ഒരു വാർത്തയാണ് പുറത്തേക്ക് വരുന്നത്. വർഷങ്ങൾക്ക് മുൻപ് നഷ്ടപെട്ട ബോട്ട് തിരികെ വന്നതായി കേട്ടിട്ടുണ്ടോ? എങ്കിൽ അത്തരമൊരു മുഹൂർത്തത്തിന് ജപ്പാൻ അടുത്തിടെ സാക്ഷിയായിരിക്കുകയാണ്.
പത്ത് വർഷങ്ങൾക്ക് മുമ്പ് ജപ്പാനിലെ കെസെന്നുമ നഗരത്തിൽ ശക്തമായ സുനാമി തിരകൾ ആഞ്ഞടിച്ചപ്പോൾ കാണാതായ ഒരു മത്സ്യബന്ധന ബോട്ട് പസഫിക്കിലെ ഒരു ചെറിയ ദ്വീപിൽ കണ്ടെത്തിയിരിക്കുകയാണ്. 15,000 ത്തോളം പേർ കൊല്ലപ്പെട്ട 9.0 തീവ്രത രേഖപ്പെടുത്തിയ ജപ്പാനിൽ ഉണ്ടായതിൽ ഏറ്റവും ശക്തമായ ഭൂകമ്പമാണ് ഈ സുനാമിയെത്തുടർന്ന് നടന്ന 2011ലെ ഗ്രേറ്റ് ഈസ്റ്റ് ജപ്പാൻ ഭൂകമ്പം. അപ്പോൾ നഷ്‌ടമായ ബോട്ടിനെപ്പറ്റി പിന്നീട് വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല.
എന്നാൽ അടുത്തിടെയാണ് ജപ്പാനിൽ നിന്ന് 4-4 മൈൽ തെക്കോട്ട് മാറി സ്ഥിതി ചെയ്യുന്ന ഹച്ചിജോ ദ്വീപിൽ നിന്ന് ഈ ചെറിയ കപ്പൽ കണ്ടെത്തിയതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രാദേശിക ഫിഷിംഗ് സഹകരണ സംഘം ബോട്ടിന്റെ രജിസ്ട്രേഷൻ ക്രോസ് പരിശോധിക്കുകയും 18 അടി നീളമുള്ള ബോട്ട് ഒരിക്കൽ കെസെന്നുമ ഫിഷിംഗ് കപ്പലിന്റേതായിരുന്നു എന്നും സ്ഥിരീകരിക്കുകയുണ്ടായി. എന്നാൽ ഈ സംഭവം ഏറെ ആശ്ചര്യത്തിലാഴ്ത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha