കനത്ത മഞ്ഞുവീഴ്ച; തെരുവിൽ അകപ്പെട്ടുപോയത് ആയിരക്കണക്കിന് ആളുകൾ, കാറുകളിലും മറ്റു വാഹനങ്ങളിലുമായി നിരവധിയാളുകള്‍ ദേശീയപാതയിൽ കുടുങ്ങി
ഈ സമയം കനത്ത മഞ്ഞുവീഴ്ചയാണ് ഉള്ളത്. പാശ്ചാത്യ രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള കാഴ്ചകള്‍ സ്വാഭാവികമാണ്. എന്നാൽ തന്നെയും പലതരത്തിലുള്ള പ്രശ്നങ്ങള്‍ ഇവിടുത്തുകാര്‍ ഇതിലൂടെ അനുഭവിക്കുന്നത്. ഇത്തരത്തിൽ ജപ്പാനിൽ നടന്ന ഒരു സംഭവം വൈറലാകുകയാണ്. ജപ്പാനിൽ വ്യാഴാഴ്ച രാത്രി കടുത്ത മഞ്ഞുവീഴ്ചയാണ് ഉണ്ടായിരുന്നത്. ഇത് കാരണം ആയിരക്കണക്കിന് ആളുകളാണ് തെരുവിൽ പെട്ടുപോയത്. രാജ്യത്തിന്റെ മധ്യ, വടക്കൻ പ്രദേശങ്ങളിലാണ് വ്യാഴാഴ്ച രാവിലെ കനത്ത മഞ്ഞുവീഴ്ച ഉണ്ടായത്. ഇതുമൂലം ഗതാഗതം തടസ്സപ്പെടുകയും ചില പ്രദേശങ്ങൾക്ക് വൈദ്യുതി നഷ്ടപ്പെടുകയും ചെയ്തിരുന്നു.
ഇതുമൂലം ആയിരത്തിലധികം ആളുകൾ വ്യാഴാഴ്ച രാത്രിയോടെയാണ് കാറുകളിലും മറ്റു വാഹനങ്ങളിലുമായി നിരവധിയാളുകള്‍ ദേശീയപാതയിൽ കുടുങ്ങിയത്. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ മണിക്കൂറുകളോളം കുടുങ്ങി കിടന്നത് എന്നാണ് സിഎൻഎൻ അടക്കമുള്ള അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജപ്പാനിലെ പ്രധാന നഗരങ്ങളായ ടോക്കിയോയെയും നിയഗാത്ത പ്രവശ്കളേയും ബന്ധിപ്പിക്കുന്ന കനെറ്റ്സു എക്സ്പ്രസ് ഹൈവേയിലാണ് ഇത്തരത്തിൽ ഭീമൻ ഗതാഗതക്കുരുക്ക് രൂപം കൊണ്ടത്. ദേശീയപാതയുടെ മധ്യത്തിലായി കനത്ത മഞ്ഞിൽ ഇടിച്ച് ഒരു കാർ കുടുങ്ങിയതിനെത്തുടർന്ന് ഉണ്ടായത് ണ് ഗതാഗത തടസമാണ്. പിന്നീട്, രാജ്യത്തെ ഹൈവേ ഓപ്പറേറ്ററായ നിപ്പോൺ എക്സ്പ്രസ് വേ കമ്പനി (നെക്സ്കോ) ഗതാഗതം നിർത്തിയതായി അറിയിക്കുകയായിരുന്നു. 40 മണിക്കൂറുകളോളമാണ് ഇത്തരത്തിൽ വാഹനങ്ങൾ കുടുങ്ങിയത്.
https://www.facebook.com/Malayalivartha