നിർണായക നീക്കുമായി ഭാര്യ... ചോക്സിയെ പൊക്കാൻ പോയ വിമാനം മടങ്ങി... വിഷയത്തിൽ ഇടപെടാനൊരുങ്ങി എലിസബത്ത് രാജ്ഞി...

ലോകത്തിന്റെ ഏത് കോണിൽ പോയി ഒളിച്ചാലും ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മിടുക്കിന് മുന്നിൽ പിടിച്ച് നിൽക്കാനാവില്ലെന്ന് ലേകത്തിന് മുന്നിൽ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് മെഹുൽ ചോക്സിയുടെ കാര്യത്തിൽ.
എന്നാൽ ഇപ്പോൾ ഇന്ത്യൻ സംഘത്തിന് ഒരു ചെറിയ തിരിച്ചടി ലഭിച്ചിരിക്കുകയാണ്. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്നു 13,500 കോടി രൂപ തട്ടിയ കേസില്‍ രാജ്യം തിരയുന്ന വിവാദ വ്യവസായിയും വജ്രവ്യാപാരിയുമായ മെഹുല്‍ ചോസ്‌കിയെ ഡൊമിനിക്കയില്‍ നിന്ന് തിരികെയെത്തിക്കുന്നതിനായി ഇന്ത്യ അയച്ച ഖത്തര്‍ എയര്‍വേസ് വിമാനം മടങ്ങി.
ഡൊമിനിക്കയിലെത്തി ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് വെറും കയ്യോടെ വിമാനം ഇപ്പോൾ മടങ്ങുന്നത്. മെയ് 28നാണ് ചോസ്‌കിക്കെതിരായ കേസുകളുടെ രേഖകളുമായി ഉദ്യോഗസ്ഥര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ഖത്തര്‍ എക്‌സിക്യൂട്ടീവ് ഫ്‌ളൈറ്റ് യാത്ര തിരിക്കുന്നത്.
അതീവ രഹസ്യമായിട്ടായിരുന്നു യാത്ര തിരിച്ചത്. ഡൊമിനിക്കയിലെ മാരിഗോട്ടിലേക്കായിരുന്നു വിമാനമെത്തിയത്. ചോക്‌സിയെ തിരികെ കൊണ്ടു വരുന്നതിന് വേണ്ടി ഏഴു ദിവസമാണ് വിമാനം അവിടെ കാത്തിരുന്നത്.
എന്നാൽ ചോക്‌സിയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ച മാറ്റിവെച്ചിരുന്നു. ഇതേതുടര്‍ന്ന് ജൂണ്‍ മൂന്നിന് രാത്രി 8 മണിക്ക് മെല്‍വില്ലെ ഹാള്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തതായാണ് സൂചന. എന്നാല്‍ ചോസ്‌കിയെ തിരികെ കൊണ്ടു വരുന്നതിനായി പോയ ഉദ്യോഗസ്ഥര്‍ വിമാനത്തില്‍ ഉണ്ടോ എന്ന കാര്യത്തില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ വ്യക്തത വരുത്തിയിട്ടില്ല.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍, സിബിഐ ബാങ്ക് സെക്യൂരിറ്റീസ് ആന്‍ഡ് ഫ്രോഡ്‌സ് (മുംബൈ) തലവന്‍ എന്നിവരടങ്ങുന്ന 8 അംഗ സംഘത്തെയാണു പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ സഹായിക്കാനായി ഡൊമിനിക്കയിലേക്ക് അയച്ചത്.
ഇരുകൂട്ടരുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമേ കേസ് പരിഗണിക്കുന്നതിനുളള പുതിയ തീയതി ജഡ്ജ് ബെര്‍ണീ സ്റ്റീഫെന്‍സണ്‍ തീരുമാനിക്കൂവെന്ന് ആന്റിഗ്വ ന്യൂസ് റൂം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരമായിരുന്നു വ്യാഴാഴ്ച കോടതി കേസ് പരിഗണിച്ചത്.
ആരാണ് ചോക്‌സിയെ ഡൊമിനിക്കയിലേക്ക് കൊണ്ടുവന്നത് എന്ന വിഷയം ഉന്നയിച്ച് പ്ലക്കാര്‍ഡുകളുയര്‍ത്തി നിരവധി പേര്‍ റോസോയിലെ ഹൈക്കോടതി കെട്ടിടത്തിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.
ചോക്‌സിയുടെ അഭിഭാഷകന്‍ ഫയല്‍ ചെയ്ത ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ മെഹുല്‍ ചോക്‌സിയെ ഹാജരാക്കാന്‍ ഡൊമിനിക്കന്‍ കോടതി സര്‍ക്കാറിന് നിര്‍ദേശവും നല്‍കിയിരുന്നു.
അതേസമയം, മെഹുല്‍ ചോക്‌സിയെ ഡൊമിനിക്കന്‍ ജയിലില്‍ നിന്നു മോചിപ്പിക്കാന്‍ എലിസബത്ത് രാജ്ഞിയോട് അപേക്ഷിക്കുമെന്നു ഭാര്യ പ്രീതി ചോക്‌സി മാധ്യമങ്ങളോട് വെളിപ്പെടുത്തിൽ. ഇന്ത്യയിലേക്കു മടക്കി അയച്ചാല്‍ ചോക്‌സിയുടെ ജീവന്‍ അപകടത്തിലാകും എന്ന് ആശങ്കയുണ്ടെന്നും പ്രീതി ആശങ്കയറിയിച്ചു.
2018 മുതല്‍ ആന്റിഗ്വയിലെ പൗരനാണു ചോക്‌സി. ആന്റിഗ്വ രാഷ്ട്രത്തിന്റെ പരമാധികാരി എലിസബത്ത് രാജ്ഞിയാണ്. അതിനാലാണ് ഈ വിഷയം അവരുടെ പരിധിയിൽ കൊണ്ടെത്തിക്കുന്നതും.
ചോക്‌സിയെ തട്ടിക്കൊണ്ടു പോവുകയും ഉപദ്രവിക്കുകയും ചെയ്‌തെന്ന അഭിഭാഷകരുടെ വാദം പ്രീതി ശരിവച്ചു. ‘ബാര്‍ബറയില്‍ ചോക്‌സിക്കൊപ്പം കാണപ്പെട്ട വനിത ഗൂഢാലോചന നടത്തിയ സംഘത്തിലെ കണ്ണിയാണ്.
ഇന്ത്യ, ആന്റിഗ്വ, ഡൊമിനിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഏജന്റുമാരാണ് അദ്ദേഹത്തെ ബോട്ടില്‍ തട്ടിക്കൊണ്ടു പോയത്. തുടർന്ന് അദ്ദേഹത്തെ അവര്‍ ഉപദ്രവിച്ചു എന്നുമാണ് ഭാര്യ പറഞ്ഞത്.
ആന്റിഗ്വയിലെ വീട്ടില്‍നിന്നു മേയ് 23നു നിഗൂഢ സാഹചര്യത്തിൽ അപ്രത്യക്ഷനായ ചോക്‌സിയെ അറസ്റ്റു ചെയ്തതായി ഡൊമിനിക്ക പ്രഖ്യാപിച്ചതോടെയാണു അവിടെ നിയമ പോരാട്ടങ്ങള്‍ക്കു തുടക്കമാകുന്നത്.
https://www.facebook.com/Malayalivartha


























