വീടുകളില്‍ നിന്നു കുട്ടികളെ ബലമായി പിടിച്ചുകൊണ്ടുവന്ന് റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ചേര്‍ത്തു....പിന്നീട് കുട്ടികൾ നേരിടേണ്ടി വന്നത് മാനസികവും ശാരീരികവുമായ പീഡനങ്ങൾ .. ഈ കുട്ടികളിൽ പലരും ബലാത്സംഗവും പട്ടണിയുമായിരുന്നു അനുഭവിച്ചിരുന്നതെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ...സ്‌കൂളിലെ തറ തുരന്നപ്പോള്‍ കിട്ടിയത് മൂന്ന് വയസ്സിനു താഴെയുള്ള കുട്ടിയുടേതുൾപ്പടെ 215 മൃതദേഹാവശിഷ്ടങ്ങള്‍.....

കാനഡയിലെ ഒരു മുന്‍ റെഡിഡന്‍സ് സ്‌കൂളില്‍ നിന്നും 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ബ്രിട്ടീഷ് കൊളംബിയയില്‍ ഗോത്രവിഭാഗങ്ങള്‍ക്ക് താമസിച്ചു പഠിക്കാനായി നടത്തിയിരുന്ന കംലൂപ്‌സ് ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സഭ നടത്തിയിരുന്ന സ്കൂളിലെ ഗോത്രവര്‍ഗ വിഭാഗത്തിൽപ്പെട്ട കുട്ടികളാണ് കൂട്ടത്തോടെ മരിച്ചതായി കണ്ടെത്തിയത്. ഈ മരണങ്ങളൊന്നും തന്നെ രേഖകളിലില്ല.
ഇപ്പോൾ സഭയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വന്നിരിക്കുകയാണ് . കത്തോലിക്കാ സഭാംഗമെന്ന നിലയിൽ നിരാശ തോന്നുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത് ..കുട്ടികളുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. സംഭവം കഴിഞ്ഞ മാസം പുറത്തുവന്നതിനു പിന്നാലെ ഇത് രാജ്യത്തിൻ്റെ ചരിത്രത്തിൻ്റെ കറുത്ത അധ്യായമാണെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.
1840 മുതല്‍ 1990കള്‍ വരെയായിരുന്നു ഇത്തരം സ്‌കൂളുകള്‍ സജീവമായിരുന്നത്. കനേഡിയന്‍ സര്‍ക്കാരിന്റെ കീഴില്‍ ക്രിസ്ത്യന്‍ പള്ളികളുടെയും കത്തോലിക്ക സന്യാസ സമൂഹങ്ങളുടെയും നേതൃത്വത്തിലായിരുന്നു ഈ സ്‌കൂളുകള്‍ നടന്നിരുന്നത്.
ഗോത്രവര്‍ഗങ്ങളിൽപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള കുട്ടികള്‍ സ്കൂളുകളിൽ താമസിച്ചു പഠിക്കുന്ന സംവിധാനമായിരുന്നു ഉണ്ടായിരുന്നത്. ഈ കുട്ടികളിൽ പലരും ബലാത്സംഗവും പട്ടണിയുമായിരുന്നു അനുഭവിച്ചിരുന്നതെന്ന് 2015ൽ അന്വേഷണ കമ്മീഷൻ കണ്ടെത്തി . വംശീയ നരഹത്യയാണ് ഈ സ്കൂളുകളിൽ നടന്നിരുന്നതെന്നും റിപ്പോര്‍ട്ടിൽ വിശദീകരിക്കുന്നു. ഈ സാഹചര്യത്തിലാണ് സ്കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലങ്ങളിൽ പരിശോധന നടത്താൻ തീരുമാനിച്ചത്.
റഡാര്‍ സ്‌പെഷ്യലിസ്റ്റുകളുടെ സഹായത്തോടെ ആഴത്തില്‍ തറ തുരന്നപ്പോഴാണ് കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ മൂന്ന് വയസ്സിനു താഴെയുള്ള കുട്ടികളും ഉണ്ട്. സംഭവം കഴിഞ്ഞ മാസം പുറത്തുവന്നതിനു പിന്നാലെ ഇത് രാജ്യത്തിൻ്റെ ചരിത്രത്തിൻ്റെ കറുത്ത അധ്യായമാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്
ബ്രിട്ടീഷ് കൊളംബിയയില്‍ ഗോത്രവിഭാഗങ്ങള്‍ക്ക് താമസിച്ചു പഠിക്കാനായി നടത്തിയിരുന്ന സ്‌കൂളാണിത്. വിദഗ്ധര്‍ നടത്തിയ അന്വേഷണത്തിലാണ് ഈ സ്‌കൂളിന്റെ പരിസരങ്ങളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് ടെക്എംപസ് ട്വേ ഷ്വാംപെംക് ഗോത്ര വിഭാഗം അറിയിച്ചു. ഈ വിഭാഗത്തില്‍ പെട്ടവരാണ് മരിച്ച കുട്ടികളില്‍ ഭൂരിഭാഗവുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
രണ്ട് പതിറ്റാണ്ട് മുൻപാണ് കാനഡ രാജ്യത്തെ റെസിഡൻഷ്യൽ സ്കൂള്‍ സംവിധാനം പൂര്‍ണമായി അവസാനിപ്പിച്ചത്. ഈ സ്കൂളുകളിൽ മിക്കതിൻ്റെയും സ്ഥാപിത ലക്ഷ്യം ഗോത്രവര്‍ഗവിഭാഗത്തിൽ നിന്നുള്ള കുട്ടികളെ പഠിപ്പിക്കുക എന്നതായിരുന്നു. എന്നാൽ സ്കൂളുകളിൽ കുട്ടികള്‍ നേരിട്ടത് പലവിധത്തിലുള്ള അതിക്രമങ്ങള്‍ ആയിരുന്നു..
പല കുട്ടികളും മരണപ്പെട്ടിട്ടുണ്ടെന്ന് വര്‍ഷങ്ങള്‍ക്കു മുൻപു തന്നെ ഗോത്രവര്‍ഗ സംഘടനകള്‍ പരാതിപ്പെട്ടിരുന്നെങ്കിലും കുട്ടികള്‍ സ്കൂളിൽ നിന്ന് ഓടി രക്ഷപെട്ടതാകാമെന്നായിരുന്നു പല കുടുംബങ്ങളും കരുതിയിരുന്നത്. ഗോത്രവിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളെ ബലമായി വീട്ടില്‍ നിന്നു വേര്‍പ്പെടുത്തി റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ചേര്‍ത്തുകയാണ് പതിവ് .
ഒന്നരലക്ഷത്തോളം കുട്ടികള്‍ റസിഡന്‍ഷ്യന്‍ സ്‌കൂള്‍ സിസ്റ്റത്തിന്റെ ഭാഗമായിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. 1840 മുതല്‍ 1990കള്‍ വരെയായിരുന്നു ഇത്തരം സ്‌കൂളുകള്‍ ഉണ്ടായിരുന്നത്. മരിച്ച കുട്ടികള്‍ ആരെല്ലാമെന്നു കണ്ടെത്താൻ കത്തോലിക്കാ സഭയിൽ നിന്ന് സഹായം ലഭിക്കുന്നില്ലെന്നാണ് കേംലൂപ്സ് ടെ സെസിപ്മിക് തലവൻ റോസേൻ കാസിമിൻ പറയുന്നത്.
ഒബ്ലേറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് എന്ന മിഷണറി വിഭാഗമായിരുന്നു ഗോത്രവിഭാഗത്തിൻ്റെ ഭൂമിയിൽ സ്കൂള്‍ നടത്തിയിരുന്നത്. കുട്ടികളെ തിരിച്ചറിയാനായി സഭ ഇതുവരെ യാതൊരു രേഖകളും കൈമാറിയിട്ടില്ല . "അവര്‍ മാപ്പു പറയണം. സഭ പരസ്യമായി മാപ്പു പറയണം. ഞങ്ങളോടു മാത്രമല്ല, ലോകത്തോടു മുഴുവൻ മാപ്പു പറയണം."
സഭ മുന്നോട്ടു വന്നു ഈ സംഭവത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത്." അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കനേഡിയൻ പ്രധാനമന്ത്രിയുടെ പ്രസ്താവനയോടു പ്രതികരിക്കാൻ കത്തോലിക്കാ സഭ തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്
കുട്ടികളുടെ കൂട്ടമരണത്തിൽ അന്വേഷണം നടത്തണമെന്ന് യുഎൻ മനുഷ്യാവകാശ കമ്മീഷൻ വത്തിക്കാനോടും കാനഡയോടും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























