വിമാന യാത്രയുടെ തലവര മാറ്റാൻ തയ്യാറെടുത്ത് സൂപ്പർസോണിക് ജെറ്റുകൾ.... ശബ്ദത്തേക്കാൾ വേഗതയിൽ ഇനി സഞ്ചരിക്കാം..

യുണൈറ്റഡ് എയർലൈൻസ് ഹോൾഡിങ് ഇൻ കോർപ്പറേഷൻ സൂപ്പർസോണിക് യാത്രയ്ക്കുള്ള സാധ്യതാ വിപണിയിലേക്ക് കടക്കുന്നു എന്ന വാർത്തകളാണ് ഏറ്റവും ഒടുവിലായി പുറത്ത് വരുന്നത്.
ഇതിനായി ബൂം ടെക്നോളജി ഇൻ കോർപ്പറേഷൻ ഓവർച്ചർ എയർക്രാഫ്റ്റിനായുള്ള ആദ്യത്തെ ഓർഡർ യുണൈറ്റഡ് എയർലൈൻസിന് നൽകി കൊണ്ട് ധാരണാപത്രം ഒപ്പുവച്ചു. കരാർ അനുസരിച്ച് 2029ഓടെ യാത്ര ചെയ്യുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതോടെ വിമാന യാത്രികർക്ക് സൂപ്പർസോണിക് വേഗതയിൽ യാത്രയൊരുക്കാൻ തയ്യാറെടുക്കുകയാണ് അമേരിക്കൻ വിമാന കമ്പനിയായ യുണൈറ്റഡ് എയർലൈൻസ്.
കോവിഡ് വ്യാപനത്തോടെ പ്രതിസന്ധിയിലായ വിമാന കമ്പനികൾക്ക് ആവേശം പകരുന്നതാണ് യുണൈറ്റഡ് എയർലൈൻസിന്റെ പുതിയ നീക്കം.
15 സൂപ്പർസോണിക് ജെറ്റുകൾ വാങ്ങാനുള്ള പദ്ധതിയാണ് അമേരിക്കയിലെ യുനൈറ്റഡ് എയർലൈൻസ് പ്രഖ്യാപിച്ചതോടെ വിമാന യാത്രയുടെ ഭാവി ഇനി കൂടുതൽ വേഗത്തിലാകും.
2029ഓടെ സൂപ്പർ സോണിക് വിമാനങ്ങളിൽ യാത്രക്കാരെ കൊണ്ടുപോകാനാണ് കമ്പനി ഇപ്പോൾ ലക്ഷ്യമിടുന്നത്. 2003ൽ കോൺകോർഡ് ജെറ്റ് നിർത്തലാക്കിയ ശേഷം ഇത്തരത്തിലുള്ള ആദ്യത്തെ വാണിജ്യ സൂപ്പർസോണിക് ഫ്ലൈറ്റുകളാണ് യുനൈറ്റഡ് എയർലൈൻസ് സ്വന്തമാക്കുന്നത്.
ഡെൻവർ ആസ്ഥാനമായുള്ള വിമാന നിർമാതാക്കളായ ബൂം സൂപ്പർ സോണിക്കിൽ നിന്ന് 15 ജെറ്റുകൾ യുനൈറ്റഡ് എയർലൈൻസ് വാങ്ങും. ഈ വിമാനങ്ങളുടെ പരീക്ഷണ ഓട്ടം 2026ഓടെ നടത്തും. 2029ൽ ഇവ യാത്രക്കാരെ വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിമാനത്തിന് ഓവർച്വർ എന്നാണ് പേരിട്ടിരിക്കുന്നത്. ഇവയുടെ സുരക്ഷയും, ഇന്ധന ക്ഷമതയും, പ്രകൃതി സൗഹൃദവും ഉറപ്പാക്കിയ ശേഷം സ്റ്റാർട്ടപ്പ് കമ്പനിയായ ബൂം സൂപ്പർസോണികിൽ നിന്നും 35 വിമാനങ്ങൾ അധികമായി വാങ്ങാനും യുണൈറ്റഡ് എയർലൈൻസിന് പദ്ധതിയുണ്ട്.
ഈ കരാറിനായി ചെലവും നിബന്ധനകളും വെളിപ്പെടുത്താൻ യുണൈറ്റഡ് എയർലൈൻസ് തയ്യാറായിട്ടില്ല. എന്നാൽ വിമാനത്തിന്റെ വില 200 മില്യൻ ഡോളർ ആണെന്നും ഇത് 3 ബില്ല്യൻ ഡോളറിന്റെ ഇടപാടായി മാറുമെന്നും ബൂം അധികൃതർ അറിയിച്ചു.
നേരത്തെ കോൺകോർഡ് സൂപ്പർസോണിക് വിമാനങ്ങൾ യാത്രക്കാരുമായി സർവിസ് നടത്തിയിരുന്നെങ്കിലും ശബ്ദ നിയന്ത്രണങ്ങളടക്കം വന്നതോടെ 2003ൽ കമ്പനി നിർത്തലാക്കുകയായിരുന്നു.
എന്നാൽ, പുതിയ സാങ്കേതിക വിദ്യയുമായിട്ടാണ് ഓവർച്വർ വിമാനങ്ങൾ ഇപ്പോൾ വരുന്നത്. നിലവിലെ വിമാനങ്ങളുടെ ഇരട്ടി വേഗമാണ് ഇതിനുണ്ടാവുക എന്നാണ് അറിയാൻ കഴിയുന്നത്.
3.5 മണിക്കൂറിനുള്ളിൽ ന്യയോർക്ക്, ന്യൂജേഴ്‌സി എന്നിവിടങ്ങളിൽ നിന്ന് ലണ്ടനിലേക്ക് പറന്നെത്താൻ കഴിയും. ന്യൂയോർക്കിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് നാല് മണിക്കൂറും സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ടോക്യയോയിലേക്ക് ആറ് മണിക്കൂറുമാണ് വേണ്ടി വരിക.
ഇതോടെ യാത്രാ സമയം ഗണ്യമായി കുറക്കാൻ സാധിക്കും. ഇത് കൂടാതെ സീറോ കാർബൺ എമിഷനായതിനാൽ അന്തരീക്ഷം മലിനീകരണത്തിൻെറ പ്രശ്നവുമില്ല.
വാണിജ്യടിസ്ഥാനത്തിലുള്ള സൂപ്പർസോണിക് വിമാന യാത്രകൾ 1970കളിൽ കോൺകോർഡാണ് ആദ്യമായി അവതരിപ്പിച്ചത്. എന്നാൽ, പാരിസ്ഥിതിക നിയന്ത്രണങ്ങൾ പാലിക്കാനുള്ള ഉയർന്ന ചെലവ് കാരണം ഇവ നിർത്തലാക്കി. കൂടാതെ 150ന് താഴെ സീറ്റുള്ള വിമാനത്തിൽ ഉയർന്ന നിരക്കാണ് ഈടാക്കിയിരുന്നത്.
ഇത് സാധാരണക്കാർക്ക് ഒട്ടും താങ്ങാൻ കഴിയുന്നതല്ലായിരുന്നു. എയർ ഫ്രാൻസും ബ്രിട്ടീഷ് എയർവേയ്‌സും മാത്രമാണ് ഈ വിമാനങ്ങൾ ഉപയോഗിച്ചത്. 2014ൽ സ്ഥാപിതമായ ഡെൻവർ ആസ്ഥാനമായുള്ള ബൂം സൂപ്പർസോണിക്, അമേരിക്കൻ എയർഫോഴ്സിന് ഓവർച്വറിൻെറ സൈനിക പതിപ്പ് വിതരണം ചെയ്യുന്നുണ്ട്.
ശബ്ദത്തേക്കാൾ 1.7 മടങ്ങ് വേഗതയിൽ അതായത് മണിക്കൂറിൽ 1300 മൈൽ വേഗതയിൽ സഞ്ചരിക്കുന്ന വിമാനങ്ങളാണ് നിർമിക്കുന്നതെന്ന് കമ്പനി പറയുന്നു. ഇത് കോൺകോഡ് വിമാനത്തെക്കാൾ വേഗത കുറവാണെങ്കിലും നിലവിലുള്ള എയർലൈനുകളേക്കാൾ വേഗത കൂടിയതാണ്. നിലവിലെ എയർലൈനുകളിൽ മണിക്കൂറിൽ 500 മൈൽ മാത്രമാണ് പരമാവധി വേഗത.
https://www.facebook.com/Malayalivartha


























